മെഹ്ദി ഹസൻ മിർസ (35 നോട്ടൗട്ട്), നജ്മുൾ ഹൊസൈൻ ഷാന്റോ (27) എന്നിവരുടെ ചെറിയ പോരാട്ടങ്ങൾ ഒഴികെ മറ്റാർക്കും കാര്യമായ ബാറ്റിംഗ് നടത്താനായില്ല. മഹ്മദുള്ളയുടെ വിക്കറ്റ് നേടിക്കൊണ്ട് മായങ്ക് യാദവ് ആദ്യ അന്താരാഷ് ട്ര വിക്കറ്റ് സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിംഗ്ടണ്‍ സുന്ദർ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടിയിൽ സഞ്ജു സാംസണും അഭിഷേക് ശർമയും ആക്രമിച്ചു കളിക്കാൻ തുടങ്ങി. എന്നാൽ, രണ്ടാം ഓവറിന്റെ അവസാന പന്തിൽ ശർമ (16) റണ്ണൗട്ടായി. സഞ്ജുവിനൊപ്പം സൂര്യകുമാർ ചേർന്നതോടെ സ്കോർ അതിവേഗമെത്തി. സൂര്യകുമാറിനെ (29) പുറത്താക്കി മുഷ്താഫിസുർ റഹ്മാൻ ഈ സഖ്യം പൊളിച്ചു. വൈകാതെതന്നെ സഞ്ജുവും (29) പുറത്തായി. പിന്നീട് ഹാർദിക് പാണ്ഡ്യയും (39), നിതീഷ് കുമാർ റെഡ്ഢിയും (16) പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലെത്തിച്ചു.