ഫുട്ബോൾ ഹാക്കർ പിന്‍റോ
ഫുട്ബോൾ ഹാക്കർ പിന്‍റോ
Monday, February 17, 2020 12:29 AM IST
കോടാനുകോടികളുടെ വ്യാപാരമാണ് ഫുട്ബോൾ ലോകത്ത് നടക്കുന്നത്. അതുകൊണ്ടുതന്നെ തിരിമറികൾ സർവസാധാരണം. എന്നാൽ, അത്തരം തിരിമറികളും പൂഴ്ത്തിവയ്പ്പും വെട്ടിപ്പും കണ്ടെത്തുന്നതിൽ വൈദഗ്ധ്യം തെളിയിച്ച ആളാണ് പോർച്ചുഗീസുകാരനായ റൂയി പിന്‍റോ. ഫുട്ബോൾ ലോകത്തെ വന്പൻ സാന്പത്തിക തിരിമറികൾ പുറംലോകത്തിനു വെളിപ്പെടുത്തുന്ന ഹാക്കർ എന്നാണ് മുപ്പത്തൊന്നുകാരനായ പിന്‍റോ വിശേഷിപ്പിക്കപ്പെടുന്നത്.

പിന്‍റോ ഹാക്ക് ചെയ്ത് ശേഖരിച്ച് പ്രസിദ്ധപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിലായ അവസാനത്തെ പേരാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടേത്. സിറ്റി നടത്തിയ സാന്പത്തിക ക്രമക്കേട് വെളിപ്പെട്ടതോടെ ചാന്പ്യൻസ് ലീഗിൽനിന്ന് യുവേഫ രണ്ട് വർഷത്തെ വിലക്കും ക്ലബ്ബിന് ഏർപ്പെടുത്തി. പിന്‍റോയാണ് യുവേഫയുടെ ക്ലബ് ഫിനാൻഷൽ കണ്‍ട്രോൾ ബോഡിക്ക് (സിഎഫ്സിബി) മാഞ്ചസ്റ്റർ സിറ്റിയുടെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവരം നല്കിയത്.

റൊണാൾഡോ മുതൽ സിറ്റിവരെ

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നികുതി വെട്ടിപ്പ് മുതൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരസ്യവരുമാന ക്രമക്കേട് വരെയായി കോടിക്കണക്കിന് വിവരങ്ങളാണ് പിന്‍റോ ഹാക്ക് ചെയ്തത്. റൊണാൾഡോയെ കോടതി കയറ്റിയതും സിറ്റിയെ ഇപ്പോൾ യൂറോപ്യൻ ചാന്പ്യൻഷിപ്പിനു പുറത്തേക്ക് അടിച്ചകറ്റിയതും പിന്‍റോയുടെ ഹാക്കിംഗ് ആണ്. ഫ്രഞ്ച് ലീഗിലെ പിഎസ്ജിയും പിന്‍റോയുടെ ചോർത്തലിന്‍റെ ഇരയായിട്ടുണ്ട്.

ഏഴ് കോടി ഫയലുകളാണ് റൂയി പിന്‍റോ ചോർത്തിയത്. 3.4 ടെറാബൈറ്റ് വിവരങ്ങളാണ് തന്‍റെ വീട്ടിലിരുന്ന് നാലര വർഷംകൊണ്ട് ഇയാൾ ഹാക്ക് ചെയ്തത്. ‘ദെ സ്പീഗൽ’ എന്ന ജർമൻ മാഗസിനായി ചേർന്നായിരുന്നു റൂയി പിന്‍റോ ഫുട്ബോൾ ഭീമൻമാരുടെ ഇ-മെയിലുകളും രഹസ്യരേഖകളും ചോർത്തിയത്.

‘ജോണ്‍’ ജയിലിൽ


‘ജോണ്‍’ എന്ന പേരിലായിരുന്നു റൂയി പിന്‍റോ ഹാക്കിംഗ് നടത്തിയിരുന്നത്. ഹാക്കിംഗിന്‍റെ പേരിൽ കഴിഞ്ഞ വർഷം മാർച്ചിൽ പിന്‍റോ ഹംഗറിയിൽവച്ച് അറസ്റ്റിലായി. ഹംഗറി ഇയാളെ പോർച്ചുഗലിനു കൈമാറി. നിലവിൽ ലിസ്ബണിലെ ജയിലിലാണ് റൂയി പിന്‍റോ. 10 വർഷം വരെ ജയിൽശിക്ഷ കിട്ടിയേക്കാവുന്ന 90 കേസുകളാണ് റൂയിയുടെ പേരിൽ ചുമത്തപ്പെട്ടിട്ടുള്ളത്.

സാന്പത്തികമായി കരുത്തുള്ളവർക്ക് എന്തും ചെയ്യാനാകുമെന്ന അഹങ്കാരമുണ്ട്. അത് ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. അഴിക്കുള്ളിലേക്കുള്ള വഴിയിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് അറിയാമെന്നും റൂയി പിന്‍റോ പറഞ്ഞിരുന്നു. പിന്‍റോയുടെ മോചനം ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ കാന്പയിനിംഗ് നടക്കുന്നുണ്ട്. ജർമൻ ബുണ്ടസ് ലിഗ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിന്‍റെ ആരാധകർ അടക്കം ഈ ആവശ്യം ഉന്നയിച്ച് നിരത്തിലിറങ്ങിയെന്നതും ശ്രദ്ധേയം.

വിക്കിലീക്സ് സ്ഥാപകനായ ജൂലിയൻ അസാൻജെയ്ക്കൊപ്പം 2019ലെ ജേണലിസ്റ്റ്സ്, വിസിൽബ്ലോവേഴ്സ് ആൻഡ് ഡിഫൻഡേഴ്സ് ഓഫ് ദ റൈറ്റ് ടു ഇൻഫർമേഷൻ പുരസ്കാരം നേടിയ ആളാണ് റൂയി പിന്‍റോ.

പെപ് പുറത്തേക്ക് ?

മാഞ്ചസ്റ്റർ സിറ്റിക്ക് യൂറോപ്യൻ പോരാട്ടങ്ങളിൽനിന്ന് യുവേഫ വിലക്കേർപ്പെടുത്തിയതോടെ ക്ലബ്ബിന്‍റെ പരിശീലകസ്ഥാനത്തുനിന്ന് പെപ് ഗ്വാർഡിയോള ഒഴിവായേക്കുമെന്ന് സൂചന. 2016ലാണ് സിറ്റിയിലേക്ക് പെപ്പ് പരിശീലകനായെത്തുന്നത്. ചാന്പ്യൻസ് ലീഗ് പ്രീ ക്വർട്ടറിലാണെങ്കിൽ റയൽ മഡ്രിഡുമായി ഏറ്റുമുട്ടാനൊരുങ്ങവേയാണ് സിറ്റിയെ സബന്ധിച്ചുള്ള നെഗറ്റീവ് വാർത്തകൾ വന്നത്.

2013-14 സീസണിലെ പ്രീമിയർ ലീഗ് കിരീടവും സിറ്റിക്ക് നഷ്ടപ്പെടുമെന്ന് സൂചനയുണ്ട്. 2012 മുതൽ 2016 വരെയുള്ള നാല് വർഷത്തെ ഇടപാടുകളിലാണ് സിറ്റി ചട്ടലംഘനം നടത്തിയതെന്നാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.