വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര യുദ്ധത്തിൽ ഒരു മാറ്റത്തിന്‍റെ സൂചന നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസുമായി ഒരു കരാറിലെത്തിയാൽ ചൈനീസ് ഇറക്കുമതികൾക്ക് ചുമത്തിയിരിക്കുന്ന ഉയർന്ന ചുങ്കം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് ട്രംപ് സൂചിപ്പിച്ചു.

ആഴ്ചകളോളം നീണ്ടുനിന്ന നടപടികളും വിപണിയിലെ പ്രതിസന്ധികളും മൂലം വൈറ്റ് ഹൗസ് സ്വീകരിച്ച ഈ മൃദുസ്വരം, മുൻകാല ആക്രമണാത്മക നിലപാടിൽനിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.


“145% വളരെ ഉയർന്നതാണ്, ഇനിയത് അത്ര ഉയർന്നതായിരിക്കില്ല,’’ ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അത്ര ഉയർന്നതിനടുത്തെങ്ങും ഉണ്ടാകില്ല. അത് ഗണ്യമായി കുറയും. പക്ഷേ അത് പൂജ്യമാകില്ല-’’ ട്രംപ് പറഞ്ഞു.

തുടർച്ചയായി തീരുവ വർധനവ് വരുത്തിയതിന് ശേഷം നിരവധി ചൈനീസ് ഉത്പന്നങ്ങൾക്ക് ബാധകമാകുന്ന ഫലപ്രദമായ താരിഫ് നിരക്കിനെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.