സ്ഥിതി സങ്കീർണം വിപണിയുടെ മറ്റു സാങ്കേതികവശങ്ങൾ നിരീക്ഷിച്ചാൽ എംഎസിഡി ദുർബലാവസ്ഥയിലേക്കു മുഖംതിരിച്ചതു സ്ഥിതി സങ്കീർണമാക്കാം. പരാബോളിക്ക് എസ്എആറും സൂപ്പർ ട്രെൻഡും സെല്ലിംഗ് മൂഡിലേക്കു പ്രവേശിച്ചു. എന്നാൽ, മറ്റു ചില സൂചികകൾ ഓവർസോൾഡ് മേഖലയിലാണ്.
സെൻസെക്സ് 73,878 പോയിന്റിൽനിന്നും 74,336ലേക്കു ചുവടുവച്ച് നിക്ഷേപകർക്കു പ്രതീക്ഷ പകർന്നെങ്കിലും കൂടുതൽ കരുത്തിന് അവസരം നൽകാത്തവിധം ഫണ്ടുകൾ വിൽപ്പനയ്ക്കു മത്സരിച്ചതിന്റെ ഫലമായി 72,364 വരെ ഇടിഞ്ഞു. വാരാവസാനം അൽപ്പം മെച്ചപ്പെട്ട സെൻസെക്സ് 72,664 പോയിന്റിലാണ്.
രൂപയ്ക്കു തകർച്ച ഡോളറിനു മുന്നിൽ രൂപയുടെ കാലിടറി. രൂപ 83.40ൽനിന്നും 83.51ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ 83.50ലാണ്. വിദേശഫണ്ടുകൾ തുടർച്ചയായ ഏഴാം ദിവസവും ഇന്ത്യയിൽ വിൽപ്പനക്കാരായി, കഴിഞ്ഞ വാരം 21,619 കോടി രൂപയുടെ ഓഹരി വിറ്റു. ഈ മാസത്തെ അവരുടെ മൊത്തം വിൽപ്പന 24,975 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ തുടർച്ചയായ പതിനാലാം ദിവസവും നിക്ഷപകരാണ്.
രാജ്യാന്തര സ്വർണവില മുന്നേറി. അമേരിക്ക പലിശനിരക്കിൽ ഭേദഗതികൾ വരുത്തുമെന്ന നിലപാട് മഞ്ഞലോഹത്തിനു ശക്തി പകർന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും തൊഴിൽമേഖലയിലെ മരവിപ്പും നിക്ഷേപകരെ ആകർഷിച്ചതോടെ ട്രോയ് ഒൗണ്സിന് 2301 ഡോളറിൽനിന്ന് 2378.56 ഡോളർ വരെ ഉയർന്ന സ്വർണം ക്ലോസിംഗിൽ 2360 ഡോളറിലാണ്.