വ്യവസായ, ഉന്നത വിദ്യാഭ്യാസ, ധന, റവന്യു, തദ്ദേശ, ജലവിഭ, ഊർജ, പരിസ്ഥിതി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെട്ട സംസ്ഥാനതല സെലക്ഷൻ കമ്മിറ്റി അപേക്ഷകളിൽ തീരുമാനമെടുക്കും. ജില്ലാതല സമിതിയുടെ പരിശോധനയ്ക്കു ശേഷമാകും അപേക്ഷകളിൽ തീരുമാനമെടുക്കുക.
അനുമതി നൽകുന്ന പാർക്കുകളിൽ റോഡുകൾ, വൈദ്യുതി, മാലിന്യ നിർമാർജനം തുടങ്ങിയ പൊതു സൗകര്യങ്ങൾ ഒരുക്കാൻ 1.5 കോടി രൂപവരെ സർക്കാർ അനുവദിക്കും. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്കും ഈ തുക അനുവദിക്കും. പാർക്കുകളിലെ ഉത്പാദന യൂണിറ്റുകളിൽ ഇൻസെന്റീവും പരിഗണിക്കും.
വിദ്യാർഥികൾക്ക് പാർട് ടൈം തൊഴിൽ അവസരവും ഇന്റേൺഷിപ് സൗകര്യവും ഒരുക്കും. സ്വകാര്യ പാർക്ക് മാതൃകയിൽ മാനേജ്മെന്റിന് നിയന്ത്രണമുണ്ടാകും. അധ്യാപകരുടെ പ്രോജക്ടുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്കും പാർക്കുകളിലെ വ്യവസായ മാതൃക ഉപയോഗപ്പെടുത്താമെന്നും കരടിൽ നിർദേശിക്കുന്നു.