ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നാലുദിവസത്തിനുശേഷം കേസന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിനിടെ നാർകോ പരിശോധനയ്ക്കു ഹാജരാകാൻ സഞ്ജയ് റോയി വിസമ്മതിച്ചിരുന്നു.
സഞ്ജയ് റോയിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന പോലീസ് ഓഫീസർ അഭിജിത് മൊണ്ടൽ, സംഭവസമയത്ത് ആർജി കർ മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽപദവി വഹിച്ചിരുന്ന സന്ദീപ് ഘോഷ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ്ചെയ്തിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് ഒന്പതിന് പുലർച്ചെ ഒന്പതരയ്ക്കാണു ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്.