ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും ഐഎൻഎൽഡി-ബിഎസ്പി, ജെജെപി-ആസാദ് സമാജ് പാർട്ടി സഖ്യങ്ങളുമായിരുന്നു പ്രധാന കക്ഷികൾ. ഭൂരിഭാഗം സീറ്റുകളിലും കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുകയായിരുന്നു. 101 സ്ത്രീകൾ ഉൾപ്പെടെ 1031 സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. ഇതിൽ 464 പേർ സ്വതന്ത്രരാണ്. വോട്ടെണ്ണൽ നാളെയാണ്.