അമിത് ഷാ പറഞ്ഞത് പാർട്ടിയെ ശക്തിപ്പെടുത്താന്‍: തമിഴിസൈ
അമിത് ഷാ പറഞ്ഞത് പാർട്ടിയെ  ശക്തിപ്പെടുത്താന്‍: തമിഴിസൈ
Saturday, June 15, 2024 1:19 AM IST
ചെന്നൈ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമിഴിസൈ സൗന്ദരരാജനും തമ്മിലുള്ള സംഭാഷണദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മറുപടിയുമായി സൗന്ദരരാജൻതന്നെ രംഗത്തെത്തി.

പാർട്ടിയെ ശക്തിപ്പെടുത്താൻ മണ്ഡലാടിസ്ഥാനത്തിൽ പ്രവർത്തനം ഊർജിതമാക്കണമെന്നാണ് അമിത് ഷാ അന്നു പറഞ്ഞതെന്ന് സൗന്ദരരാജൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരേ പ്രസ്താവന നടത്തിയതിന് തമിഴിസൈയെ അമിത് ഷാ ശാസിച്ചുവെന്നായിരുന്നു റിപ്പോർട്ട്.

“ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിൽ അമിത് ഷായെ കണ്ടിരുന്നു. തെരഞ്ഞെടുപ്പിലെ വെല്ലുവിളികളെക്കുറിച്ചും അതു തരണം ചെയ്യേണ്ട രീതിയും വിശദമാക്കാൻ ആവശ്യപ്പെട്ടു. അതാണ് വിശദീകരിച്ചത്”- സൗന്ദരരാജൻ കുറിച്ചു.

സൗത്ത് ചെന്നൈ ലോക്സഭാ സീറ്റിൽ ഡിഎംകെയുടെ തമിഴച്ചി തങ്കപാണ്ഡ്യനോടു തമിഴിസൈ പരാജയപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ പാർട്ടിക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.