ബിജെപിക്കു പണം നൽകിയതിനെ തുടർന്ന് സിബിഐ, ഇഡി അന്വേഷണങ്ങൾ നിർത്തിവച്ചു. പിടിച്ചുപറിയാണു ബിജെപി നടത്തിയത്. എന്താണു സംഭവിക്കുന്നതെന്നു രാജ്യം മുഴുവൻ അറിയാം, എല്ലാ ബിസിനസുകാർക്കും അറിയാമെന്നും രാഹുൽ പറഞ്ഞു.
സന്പന്നരായ 22 വ്യക്തികൾക്കു വേണ്ടിയാണ് മോദിയുടെ മുഴുവൻ ശ്രദ്ധയും. 70 കോടി ജനങ്ങളുടെ പക്കലുള്ള പണത്തിന് തുല്യമായ പണമാണ് 22 വ്യക്തികളുടെ പക്കൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ദാരിദ്ര്യത്തിന്റെ മറ്റൊരു കാരണം ഇതാണ്. കഴിഞ്ഞ 10 വർഷം ദരിദ്രർക്കായി മോദി ഒന്നും നൽകിയിട്ടില്ല.
പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കർഷകർക്കിടയിലെ പ്രകടമായ അസംതൃപ്തിക്കു പുറമേ, ഗുജറാത്തിൽ നിന്ന് ഉത്ഭവിച്ച രജപുത്ര സമുദായത്തിന്റെ രോഷവും മറ്റു സംസ്ഥാനങ്ങളിലേക്കെത്തിയെന്നു അഖിലേഷും രാഹുലും പറഞ്ഞു.
ബിജെപി സ്ഥാനാർഥികളെ എതിർക്കുമെന്ന് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള രജപുത്രർ പരസ്യ പ്രതിജ്ഞയെടുത്തു. കർഷകർ രോഷാകുലരാണ്. തൊഴിലില്ലായ്മ രൂക്ഷമായി. ബിജെപിയുടെ ഒരു വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
വെള്ളിയാഴ്ച ആദ്യഘട്ടം വോട്ടെടുപ്പു നടക്കുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്ന് വീശുന്ന കാറ്റ് രാജ്യമെന്പാടും വ്യാപിക്കുമെന്ന് അഖിലേഷ് പറഞ്ഞു.
അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കാ ഗാന്ധിയും മൽസരിക്കുമോയെന്ന ചോദ്യത്തിന് രാഹുൽ വ്യക്തമായ ഉത്തരം നൽകിയില്ല.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു സമിതിയും പാർട്ടി അധ്യക്ഷനും തീരുമാനിക്കുന്നതെന്തും താൻ ചെയ്യുമെന്ന് രാഹുൽ വ്യക്തമാക്കി.