ബ്രിജ് ഭൂഷണെതിരേ ആരോപണമുന്നയിച്ച പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നെന്ന് വെളിപ്പെടുത്തൽ
ബ്രിജ് ഭൂഷണെതിരേ ആരോപണമുന്നയിച്ച പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നെന്ന് വെളിപ്പെടുത്തൽ
Friday, June 9, 2023 1:05 AM IST
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസിൽ വഴിത്തിരിവ്. പരാതി നൽകിയ പതിനേഴുകാരി നേരത്തേ നൽകിയ മൊഴി മാറ്റിയതിനു പിന്നാലെ പെണ്‍കുട്ടിയുടെ പ്രായത്തിലും മാറ്റമുണ്ടെന്ന വെളിപ്പെടുത്തലാണ് കേസിൽ വഴിത്തിരിവാകുന്നത്. സംഭവം നടക്കുന്പോൾ മകൾ പ്രായപൂർത്തിയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛനാണു വെളിപ്പെടുത്തിയത്.

പോക്സോ നിയമത്തിന്‍റെ പരിധിയിൽ വരുന്നതായിരുന്നു പെണ്‍കുട്ടി ബ്രിജ് ഭൂഷണെതിരേ നേരത്തെ നൽകിയ മൊഴി. എന്നാൽ, പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച ഇപ്പോഴത്തെ വെളിപ്പെടുത്തൽ കേസാകെ മാറ്റിമറിക്കും. ബ്രിജ് ഭൂഷണെതിരേ ഇനി പോക്സോ കേസ് നിലനിൽക്കില്ല. ഏഴുപേരാണ് ബ്രിജ് ഭൂഷണെതിരേ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചിരിക്കുന്നത്.

ഇതിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ, പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് പരിധിയിൽ വരുന്ന എഫ്ഐആർ റദ്ദാകും. കഴിഞ്ഞ അഞ്ചിന് മജിസ്ട്രേറ്റ് മുന്പാകെ പരാതിക്കാരി പുതിയ മൊഴി നൽകിയിരുന്നു. മൊഴി പുതുക്കി നൽകുക മാത്രമാണു ചെയ്തതെന്നും കേസ് പിൻവലിച്ചിട്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛൻ വിശദീകരിച്ചിരുന്നു.


എന്നാൽ, ബ്രിജ് ഭൂഷണെതിരേ ഒരു പരാതിയുമില്ലെന്നാണ് ഇപ്പോൾ പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നത്. ദേശീയ ഗുസ്തി ഫെഡറേഷൻ മകളോട് വിവേചനം കാണിച്ചിരുന്നു. അതിലുള്ള ദേഷ്യംമൂലമാണ് ലൈംഗാതിക്രമ പരാതി ഉന്നയിച്ചത്. ബ്രിജ് ഭൂഷണ്‍ അപമര്യാദയായി പെരുമാറിയിട്ടില്ല. കഴിഞ്ഞവർഷത്തെ ഏഷ്യൻ ചാന്പ്യൻഷിപ്പിനുള്ള ട്രയൽസ് ഫൈനലിൽ തോറ്റതിന്‍റെ ദേഷ്യത്തിലായിരുന്നു മകൾ ബ്രിജ് ഭൂഷണെതിരേ ലൈംഗികാരോപണം ഉന്നയിച്ചത്. ഇപ്പോൾ മൊഴി തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

മൊഴി മാറ്റിയതിനു പിന്നിൽ ഭയമോ സമർദമോ ദുരാഗ്രഹമോ ഇല്ലെന്നും പരാതിക്കാരിയുടെ പിതാവ് വ്യക്തമാക്കി. ബ്രിജ്ഭൂഷണെതിരായ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന ഡൽഹി പോലീസിന്‍റെ പ്രത്യേക സംഘം റിപ്പോർട്ട് അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും. ഈമാസം 15നകം കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നാണ് കേന്ദ്രസർക്കാരിന്‍റെ ഉറപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.