നീറ്റ് എഴുതാൻ 50 ലക്ഷത്തിനു വ്യാജൻ; നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തു
നീറ്റ് എഴുതാൻ 50 ലക്ഷത്തിനു വ്യാജൻ; നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തു
Friday, September 24, 2021 1:13 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ തട്ടിപ്പു നടത്തിയ നാല് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ലക്ഷങ്ങൾ വാങ്ങി പരീക്ഷ എഴുതാൻ പകരം ആളെ തയാറാക്കിയ നാഗ്പുർ കേന്ദ്രമാക്കിയുള്ള സ്ഥാപനത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. യഥാർഥ പരീക്ഷാർഥികൾക്കു പകരം ആളെ വിട്ടുനൽകുന്നതിന് ഒരാളിൽ നിന്ന് 50 ലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്.

തട്ടിപ്പിൽ അറസ്റ്റിലായ നാല് പേരും നാഗ്പുരിലെ ആർകെ എഡ്യുക്കേഷൻ കരിയർ ഗൈഡൻസ് നടത്തിപ്പുകാരാണ്. സെപ്റ്റംബർ 12നു നടന്ന നീറ്റ് പരീക്ഷയിൽ ഇവർ പകരം ആളെ ഇരുത്തി എഴുതിച്ചു തട്ടിപ്പു നടത്താൻ പദ്ധതിയിട്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരീക്ഷാർഥികൾക്ക് രാജ്യത്തെ മികച്ച മെഡിക്കൽ കോളജുകളിൽ അഡ്മിഷൻ വാങ്ങി നൽകാമെന്നും ഇവർ വാഗ്ദാനം നൽകിയിരുന്നു.

തിരിച്ചറിയൽ കാർഡുകളിൽ ഫോട്ടോ മാറ്റി പതിപ്പിച്ചാണ് പരീക്ഷാർഥികൾക്കു പകരം ആളുകളെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചിരുന്നതെന്ന് സിബിഐ എഫ്ഐആറിൽ പറയുന്നു. ആധാർ കാർഡുകൾ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കി. പരീക്ഷയുടെ ചോദ്യോത്തരങ്ങളുടെ വ്യക്തമായ സൂചനയും നൽകാമെന്നു പറഞ്ഞാണ് വിദ്യാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഈടാക്കിയിരുന്നത്. തുക മുഴുവനായും എഴുതി ചെക്കാണ് മാതാപിതാക്കളിൽനിന്നു വാങ്ങിയിരുന്നത്. ഈടിനായി കുട്ടികളുടെ പത്ത്, പന്ത്രണ്ട് ക്ലാസിലെ സർട്ടിഫിക്കറ്റുകളും വാങ്ങും. 50 ലക്ഷം രൂപയും നൽകി കഴിയുന്പോൾ ഈ സർട്ടിഫിക്കറ്റ് മടക്കികൊടുക്കുകയും ചെയ്യും. ആർകെ കരിയർ സെന്‍ററിന്‍റെ ഉടമ പരിമൾ കോത്പള്ളിവാറും ഇടനിലക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാൽ, യഥാർഥ വിദ്യാർഥികൾക്കു പകരം പരീക്ഷ എഴുതിയവർ അറസ്റ്റിലായിട്ടില്ല.

സെപ്റ്റംബർ 12ന് നടന്ന നീറ്റ് പരീക്ഷയിൽ പകരം പരീക്ഷയെഴുതാനായി അഞ്ചു പേരെ പരിമളും സംഘവും തയാറാക്കി നിർത്തിയിരുന്നു. എന്നാൽ, തട്ടിപ്പു മനസിലാക്കിയ സിബിഐ ഉദ്യോഗസ്ഥർ വ്യാജന്മാരെ പിടികൂടുന്നതിനായി പരീക്ഷാകേന്ദ്രങ്ങളിൽ കാത്തുനിന്നതിനാൽ തട്ടിപ്പു നടന്നില്ല. കുറ്റക്കാരെ കണ്ടെത്താൻ കൂടുതൽ തെരച്ചിൽ നടക്കുന്നുണ്ടെന്ന് സിബിഐ പറഞ്ഞു.

പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചശേഷം പ്രത്യേക പരീക്ഷാ കേന്ദ്രങ്ങൾ ലഭിക്കുന്നതിനായി രേഖകളിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു. ഉത്തര സൂചികകൾ സംഘടിപ്പിക്കുകയും ഒഎംആർ ഉത്തരക്കടലാസിൽ കൃത്രിമത്വം കാണിക്കുന്നതിനായുള്ള പരിശീലനങ്ങൾ നൽകുകയും ചെയ്തതായും സിബിഐ പറഞ്ഞു. രാജ്യത്തെ 200ലധികം കേന്ദ്രങ്ങളിലായി സെപ്റ്റംബർ 12നാണ് ഈ വർഷം നീറ്റ് പരീക്ഷ നടന്നത്. ഇതിനു മുൻപായി സെപ്റ്റംബർ ഒന്നിന് എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജോയിന്‍റ് എൻട്രൻസ് പരീക്ഷയിലും (ജെഇഇ) സമാനമായ ചില തട്ടിപ്പുകൾ നടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.