പ്രതിഷേധം കടന്ന് പൗരത്വ ബിൽ
പ്രതിഷേധം കടന്ന് പൗരത്വ ബിൽ
Tuesday, December 10, 2019 12:47 AM IST
ന്യൂഡൽഹി: മതത്തിന്‍റെ പേരിൽ രാജ്യത്തെ രണ്ടായി വിഭജിക്കുന്നുവെന്നും മുസ്‌ലിം സമുദായത്തെ ലക്ഷ്യംവയ്ക്കുന്നുമെന്നുമുള്ള രൂക്ഷ വിമർശനത്തിനിടെ പൗരത്വ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 80ന് എതിരേ 311 വോട്ടിനാണ് ബിൽ പാസായത്. 391 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. ബില്ലിൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളെല്ലാം സഭ തള്ളി.

നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്‍റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സഭയിൽ ഇന്നലെ പ്രതിപക്ഷം ഉയർത്തിയ വലിയ പ്രതിഷേധത്തിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിൽ അവതരിപ്പിച്ചത്. ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച അസദുദീൻ ഉവൈസി സഭയ്ക്കുള്ളിൽ ബിൽ വലിച്ചു കീറി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ നിഷേധിക്കുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖത്തെ തന്നെ ലംഘിക്കുന്നതാണ് ബിൽ എന്നും ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തെ ഈ നിയമം ഇല്ലാതാക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പൗരത്വബിൽ ഭരണഘടനയുടെ ഒരു വകുപ്പിനെയും ലംഘിക്കുന്നില്ല എന്നു മാത്രമല്ല, ബില്ലിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായി ഒന്നുമില്ലന്നും അമിത് ഷാ പറഞ്ഞു. തുല്യതയുടെ പേരിലാണ് ബില്ലിനെ എതിർക്കുന്നതെങ്കിൽ തുല്യത എന്നതിനെ നിർവചിക്കുന്പോൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഉൾപ്പെടെ പ്രത്യേക ക്വോട്ട ലഭിക്കുന്നത് എങ്ങനെയാണെന്നായിരുന്നു അമിത്ഷായുടെ ചോദ്യം. എന്നാൽ, മതത്തിന്‍റെ പേരിൽ വിവേചനം ഉണ്ടാക്കുന്നതിനെ കോണ്‍ഗ്രസ് എതിർക്കുന്നുവെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.


പൗരത്വ ഭേദഗതി നിയമം

പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതോടെ 2014 ഡിസംബർ 31നോ അതിനു മുന്പോ ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിക്ക്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളിൽ പെട്ട അഭയാർഥികൾക്കാണ് ഇന്ത്യൻ പൗരത്വം ലഭിക്കാൻ അർഹത. ഇവരെ 1920ലെ ഇന്ത്യയിലേക്കുള്ള പാസ്പോർട്ട് എൻട്രി നിയമത്തിന്‍റെ സി വ്യവസ്ഥയുടെ രണ്ടും മൂന്നും ഉപവ്യവസ്ഥയിൽ നിന്നും 1946ലെ വിദേശി നിയമത്തിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കി അനധികൃത കുടിയേറ്റക്കാർ അല്ലാതാക്കി മാറ്റും. അഭയാർഥിപ്രവേശന സമയപരിധി 2014 ഡിസംബർ 31 എന്ന് വ്യക്തമായി ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനായി 1955 മുതലുള്ള പൗരത്വ നിയമത്തിന്‍റെ 2(1) ബി വകുപ്പിൽ പുതിയ വ്യവസ്ഥ എഴുതിച്ചേർത്തിട്ടുണ്ട്.

ഭരണഘടനയുടെ ആറാം അനുബന്ധത്തിന്‍റെ സംരക്ഷണമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകൾക്കു ബില്ലിലെ വ്യവസ്ഥകൾ ബാധകമല്ല.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.