സാന്പത്തിക പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണു സൂചന. എന്നാൽ മരണത്തിലേക്ക് നയിക്കാവുന്ന രീതിയിലുളള സാന്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്നു കരുതുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. ചില ബാങ്കുകളിൽനിന്നു ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളുണ്ടായിരുന്നതായി പറയുന്നു.
മരിച്ച രഞ്ജിത്തിന് കക്കാടുള്ള വീടിനു പുറമേ, ഭാര്യയുടെ വിഹിതമായി കിട്ടിയ സ്ഥലത്ത് മറ്റൊരു വീടുകൂടിയുള്ളതായി പറയുന്നുണ്ട്. ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ ഇന്നലെ വൈകുന്നേരത്തോടെ കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം ഇന്നു നടക്കും.