ഓണ്‍ലൈൻ ബുക്ക് ചെയ്തില്ലെങ്കിലും ദർശനം സാധ്യമാകുമെന്ന തോന്നലാണ് സ്പോട്ട് ബുക്കിംഗ് വർധിക്കാനിടയാക്കിയത്. കഴിഞ്ഞ മണ്ഡലകാലത്ത് ഭക്തരെ തടയേണ്ട സാഹചര്യമുണ്ടായത് ജനത്തിരക്ക് നിയന്ത്രണാതീതമായതുകൊണ്ടാണ്.
വെർച്വൽ ക്യൂവിലൂടെയേ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകൂ. കഴിഞ്ഞ തവണ ദിവസം 30,000 ഭക്തർ വരെ സ്പോട്ട് ബുക്കിംഗിലൂടെ എത്തി. തിരക്കേറിയപ്പോൾ സ്പോട്ട് ബുക്കിംഗ് പോലുമില്ലാതെ പേരും ഫോണ്‍ നന്പരും രേഖപ്പെടുത്തി പോലീസിന് ഭക്തരെ കടത്തിവിടേണ്ടിവന്നു.
ഏതെങ്കിലും കാരണവശാൽ ഭക്തനെക്കുറിച്ചുള്ള വിവരം ശേഖരിക്കേണ്ടിവന്നാൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ലഭിക്കുന്ന ഡേറ്റ പ്രയോജനം ചെയ്യും. ഓണ്‍ലൈനിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ എൻക്രിപ്റ്റഡ് ഫോർമാറ്റിൽ സൂക്ഷിക്കുന്നതിനാൽ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ട. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നവർക്ക് ദർശനത്തിനെത്താൻ 24 മണിക്കൂർ മുൻപും പിൻപും സാവകാശം നൽകും.
പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി 11 വരെയുമാണ് പുനഃക്രമീകരിച്ച ദർശനസമയമെന്നും പ്രസിഡന്റ് അറിയിച്ചു.