പൂരത്തിൽ ആചാരലംഘനം നടന്നെന്നും തുറന്നടിച്ചു. പൂരം കലക്കാൻ ആസൂത്രിതമായ ശ്രമം നടന്നു. അതിന്റെ പിന്നിൽ ഒരു ഗൂഢാലോചനയുണ്ട്. അതിന് നേതൃത്വം നൽകിയത് ആർഎസ്എസ് ആണെന്നു ഞങ്ങൾ വിശ്വസിക്കുന്നു.
ആ ഗൂഢാലോചനയ്ക്കൊപ്പം ഉദ്യോഗസ്ഥന്മാരുണ്ടെങ്കിൽ അവരും ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ല. അങ്ങനെ ആലോചന നടത്തിയിട്ടുണ്ടെങ്കിൽ ആ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നു തന്നെയാണ് അഭിപ്രായം.
തെരഞ്ഞെടുപ്പ് കാലമായതിനാൽ പൂരം ഉപയോഗപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നു സർവകക്ഷി യോഗത്തിൽ പറഞ്ഞിരുന്നതാണെന്നും രാജൻ കൂട്ടിച്ചേർത്തു.