മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍.കെ. കുര്യന് ഇന്നവേറ്റീവ് ഫാര്‍മര്‍ പുരസ്‌കാരം സമ്മാനിച്ചു
മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍.കെ. കുര്യന് ഇന്നവേറ്റീവ് ഫാര്‍മര്‍ പുരസ്‌കാരം സമ്മാനിച്ചു
Sunday, June 16, 2024 2:08 AM IST
കടുത്തുരുത്തി: അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കായ ആയാംകുടിയിലെ മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍.കെ. കുര്യന് ഇന്നവേറ്റീവ് ഫാര്‍മര്‍ പുരസ്‌കാരം സമ്മാനിച്ചു.

കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ കീഴിലുള്ള കാര്‍ഷിക ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ) ആണ് അവാര്‍ഡ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഇദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചത്.

രാജ്യത്ത് നടത്തിയ കാര്‍ഷിക, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന രാജ്യത്തെ ഏറ്റവും പ്രധാന കാര്‍ഷിക അവാര്‍ഡുകളിലൊന്നാണ് ഇന്നോവേറ്റീവ് ഫാര്‍മര്‍ അവാര്‍ഡ്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പുസ കൃഷി വിജ്ഞാന്‍മേള 2024ല്‍ വച്ച് ഐഎആര്‍ഐയുടെ ഡയറക്ടറും വൈസ് ചാന്‍സലറുമായ ഡോ. എ.കെ. സിംഗില്‍നിന്ന് എന്‍.കെ. കുര്യന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

1905 മുതല്‍ ബീഹാറിലെ പുസ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ സ്ഥാപനമാണ് ഐഎആര്‍ഐ. എന്‍.കെ. കുര്യന്‍റെ ഉടമസ്ഥതയില്‍ കടുത്തുരുത്തി പഞ്ചായത്തിലെ ആയാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന മാംഗോ മെഡോസ് 30 ഏക്കറോളം സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്.

4,500 ഓളം ഇനങ്ങളില്‍പ്പെട്ട ഔഷധച്ചെടികളും വൃക്ഷങ്ങളും പൂക്കളും തുടങ്ങി വിലമതിക്കാനാവാത്ത സൃഷ്ടിയാണ് മാംഗോ മെഡോസില്‍ ഒരുക്കിയിരിക്കുന്നത്. ദീപിക എക്സലൻസ് അവാര്‍ഡ്, വനമിത്ര അവാര്‍ഡ്, നാഗാര്‍ജുന അവാര്‍ഡ്, ആത്മ ബെസ്റ്റ് അഗ്രികള്‍ച്ചറല്‍ അവാര്‍ഡ്, സ്റ്റാര്‍ ഓഫ് ഏഷ്യ, യുപി വേര്‍ഡ്സ് അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ എന്‍.കെ. കുര്യന് ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.