പ്രതിപക്ഷം ഇത് തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെ ഇപിയെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി ഇപിക്ക് പിന്തുണ നൽകുകയായിരുന്നു.
തന്റെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പോലീസ് തന്നെ അറിയിച്ചിട്ടില്ലെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശോഭാ സുരേന്ദ്രൻ, കെ. സുധാകരൻ എന്നിവർക്കെതിരേ വക്കീൽ നോട്ടീസ് അയച്ചുവെന്നും ഇരുവരും മറുപടി നൽകിയില്ലെന്നുമാണ് ഇ.പി. പറയുന്നത്.
അതേസമയം, ബിജെപി നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ ഇ.പിയുടെ മകന്റെ കഴക്കൂട്ടത്തെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നുവെന്നും കുറച്ച് സമയം മാത്രമായിരുന്നു സന്ദർശനമെന്നും ഇ.പിയും മകനും പോലീസിനോട് വ്യക്തമാക്കിയിരുന്നു.