പ്രധാനമന്ത്രിയുടെ സംരംഭ സഹായ പദ്ധതിവഴി ലഭിച്ച മൂന്നു ലക്ഷം രൂപയും ലോണുമൊക്കെ ഉപയോഗിച്ചാണ് ഇവര്‍ കൂടുകൃഷി ആരംഭിച്ചത്. ഡിസംബറില്‍ വിളവെടുക്കാനിരിക്കുകയായിരുന്നു. ഇതിനിടെ 13 ലക്ഷം രൂപ ചെലവഴിച്ചു.
പൂര്‍ണ വളര്ച്ചയെത്തിയിരുന്നുവെങ്കില് ഇരട്ടി വില കിട്ടുമായിരുന്നു. ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ മുഴുവന്‍ പണവും നഷ്ടമാകും. സര്‍ക്കാരിന്റെയോ പഞ്ചായത്തിന്റെയോ സഹായം ലഭിച്ചില്ലെങ്കില്‍ കടക്കെണിയിലാകുമെന്ന ആശങ്കയിലാണ് തങ്ങളെന്ന് ഇരുവരും പറയുന്നു.
ഇത്തരത്തില്‍ പത്തോളം കൂടുകൃഷികളാണ് പാതാളം മുതല്‍ ചേരാനെല്ലൂര്‍ വരെയുള്ള ഭാഗത്തുള്ളത്. പുഴയിലെ മത്സ്യസമ്പത്ത് പൂര്‍ണമായി ഇല്ലാതായതിനാല്‍ ചീനവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളും പ്രതിസന്ധിയിലായി.
പുഴയിലെ സ്വാഭാവിക മത്സ്യസമ്പത്ത് കൈവരിക്കാന്‍ കുറഞ്ഞത് രണ്ടു മാസമെങ്കിലും പിടിക്കും. അതുവരെ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് മത്സ്യബന്ധനത്തൊഴിലാളികളും.