കുളം വറ്റിച്ചശേഷം ആനയെ മയക്കുവെടി വച്ചു കരയ്ക്കു കയറ്റാമെന്നും സ്ഥലമുടമയ്ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കി പഞ്ചായത്ത് മുഖേന നഷ്ടപരിഹാരം നൽകാമെന്നും അധികൃതർ ഉറപ്പ് നൽകിയശേഷമാണു ജെസിബി ഉപയോഗിച്ചു മണ്ണ് മാറ്റിത്തുടങ്ങിയത്.
മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനംവകുപ്പും എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. വൈകുന്നേരം കനത്ത മഴയ്ക്കിടെ ജെസിബി ഉപയോഗിച്ച് ഒരുക്കിയ വഴിയിലൂടെ ആന കരയ്ക്കു കയറി ഓടി മറയുകയായിരുന്നു.
തങ്ങളെ ഉദ്യോഗസ്ഥർ പറഞ്ഞു പറ്റിച്ചാണ് കുളത്തിൽ വീണ കാട്ടാനയെ കരയ്ക്കു കയറ്റി വിട്ടതെന്ന് കോട്ടപ്പടി നിവാസികൾ ആരോപിച്ചു. വാക്കുപറഞ്ഞ വനപാലകരും ആനയ്ക്കൊപ്പം സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടി.
രാത്രി വൈകിയും പ്രതിഷേധവുമായി നാട്ടുകാർ സ്ഥലത്തുണ്ട്. മണ്ണുമാന്തിയന്ത്രവും ഏതാനും വനപാലകരെയും നാട്ടുകാർ ഏറെനേരം തടഞ്ഞുവച്ചു.