എൻജിനിയറിംഗ് ബിരുദധാരിയാണ് പദ്മകുമാർ എന്നറിയുന്നു. മുമ്പ് ചാത്തന്നൂരിൽ ബേക്കറി നടത്തിയിരുന്നു. കേബിൾ ടിവി സ്ഥാപനവും നടത്തിയിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസാണ്.
വീട്ടിൽ നായകളെ വളർത്തുന്ന ഹോബിയുള്ള ആളാണ് പദ്മകുമാർ. ചിറക്കര ഉൾപ്പെടെ പല സ്ഥലങ്ങളിലും പദ്മകുമാറിന് വസ്തുക്കളുണ്ട്.
കുട്ടിയുമായി തിങ്കളാഴ്ച രാത്രി കഴിഞ്ഞത് ചിറക്കര ഭാഗത്താണെന്ന സംശയം ആദ്യം മുതലേയുണ്ട്. സാമാന്യം സമ്പന്നനായ പദ്മകുമാർ മോചനദ്രവ്യത്തിനായി ഇത്തരമൊരു ക്രൂരത ചെയ്യുമെന്ന് വിശ്വാസിക്കാനേ കഴിയില്ല.
തട്ടികൊണ്ടുപോകലിന്റെ ലക്ഷ്യം പദ്മകുമാറിനെ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമാകുകയുള്ളൂ. സംഭവമറിഞ്ഞ് പദ്മകുമാറിന്റെ വീട്ടിൽ രാത്രി വൈകിയും ആളുകൾ തടിച്ചുകൂടുകയായിരുന്നു.