ഹണിട്രാപ്പ് കൊലപാതകം: ഷിബിലിയുമായി തെളിവെടുപ്പ് നടത്തി
ഹണിട്രാപ്പ് കൊലപാതകം:  ഷിബിലിയുമായി തെളിവെടുപ്പ് നടത്തി
Tuesday, May 30, 2023 12:25 AM IST
മലപ്പുറം: കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി (22)യുമായി അന്വേഷണ സംഘം ഇന്നലെ ചെറുതുരുത്തിയിൽ തെളിവെടുപ്പു നടത്തി.

ഷിബിലിയും സുഹൃത്ത് ഒറ്റപ്പാലം ചളവറയിലെ കൊട്ടോടി കെ. ഖദീജത്ത് ഫർഹാന (19) എന്നിവരെ മലപ്പുറം മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടിയത്.

തുടർന്നു ഫർഹാനയെ കൂടാതെ ഷിബിലിയുമായാണു തിരൂർ ഡിവൈഎസ്പി കെ.എം ബിജുവും സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. ജിജോയും സംഘവും തെളിവെടുവപ്പ് നടത്തിയത്. കൃത്യത്തിനുശേഷം ഫർഹാനെയെ വീട്ടിലെത്തിച്ച ശേഷമാണ് ഷിബിലി കാർ ഉപേക്ഷിച്ചത്. അതിനാലാണ് ഫർഹാനയെ ഇവിടെ തെളിവെടുപ്പിനു

കൊണ്ടുവരാതിരുന്നതെന്നു പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ ഹാണ്ട സിറ്റി കാർ ഷിബിലി ഉപേക്ഷിച്ചത് ചെറുതുരുത്തിയിലെ ഉൾപ്രദേശത്തായിരുന്നു. ഈ കാറുമായാണ് സിദ്ദിഖ് ഹോട്ടൽമുറിയിലേക്കു വന്നത്. തുടർന്നു കൊല നടത്തിയശേഷം ഈ കാറിലാണ് പ്രതികൾ ട്രോളി ബാഗുകൾ കയറ്റിയിരുന്നത്. പിന്നീടിത് ഉപേക്ഷിക്കുകയായിരുന്നു. അന്വേഷണത്തിൽ കണ്ടെടുത്ത ഈ കാർ പിന്നീട് തിരൂർ സ്റ്റേഷനിലേക്കു മാറ്റിയിരുന്നു.

ചെറുതുരുത്തിയിൽ കാർ കിടന്നിരുന്നതിന്‍റെ സമീപത്തെ പൊട്ടക്കിണറ്റിൽനിന്നു സിദ്ദീഖിന്‍റെ എടിഎം കാർഡും ചെക്ക്ബുക്കും കണ്ടെടുത്തു. വെള്ളം നന്നേ കുറവായ ഈ കിണറ്റിൽ നിന്നു നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ഇവ കണ്ടെടുത്തത്. ഷിബിലി എടിഎം കാർഡും ചെക്ക്ബുക്കും കിണറ്റിൽ വലിച്ചെറിഞ്ഞാണ് ഇവിടെ നിന്നു കടന്നുകളഞ്ഞത്.


കാർ ഉപേക്ഷിച്ച ഈ സ്ഥലം ഷിബിലിക്കു നേരത്തെ പരിചയമുണ്ട്. ഇവിടെയുള്ള ഒരു സുഹൃത്തുമായി ഷിബിലിക്കു പരിചയമുവുണ്ട്. തുടർന്ന് ഈ സുഹൃത്തിൽനിന്നു അന്വേഷണ സംഘം മൊഴിയെടുത്തു. ഇന്നു പ്രതികളുമായി മറ്റിടങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്നു ഡിവൈഎസ്പി കെ.എം ബിജു പറഞ്ഞു. അട്ടപ്പാടി ചുരം, കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ ഡി കാസ ഇൻ ലോഡ്ജ്, കല്ലായി റോഡ് പുഷ്പ ജംഗ്ഷനിലെ ഇലക്ട്രിക് ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനം, ട്രോളി ബാഗുകൾ വാങ്ങിയ കോഴിക്കോട്ടെ മിഠായിതെരുവിലെ കടകൾ, ഷിബിലി ജോലി ചെയ്ത സിദ്ദിഖിന്‍റെ ഒളവണ്ണ കുന്നത്തുപാലത്തുള്ള ഹോട്ടൽ എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തും.

ചെറുതുരുത്തിയിലും തെളിവെടുപ്പ് നടത്തി

ചെറുതുരുത്തി: കോഴിക്കോട്ടെ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ചെറുതുരുത്തിയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊലചെയ്യപ്പെട്ട സിദ്ദീഖിന്‍റെ വാഹനം ചെറുതുരുത്തിയിലാണ് പ്രതി ഉപേക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് തിരൂരിൽ നിന്നുള്ള പോലീസ് സംഘം പ്രതി ഷിബിലിയുമായി ചെറുതുരുത്തി താഴപ്രയിൽ തെളിവെടുപ്പിനായി എത്തിയത്.

കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ എടിഎം കാർഡ്, ചെക്ക് ബുക്ക്, തോർത്ത് എന്നിവ പ്രതികൾ കാർ ഉപേക്ഷിച്ചതിന് അടുത്തുനിന്നുള്ള കിണറ്റിൽനിന്നു പോലീസ് കണ്ടെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.