തീപിടിത്തം: തെളിവു നശിപ്പിക്കാനുള്ള ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്
തീപിടിത്തം: തെളിവു നശിപ്പിക്കാനുള്ള  ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്
Monday, May 29, 2023 12:17 AM IST
തിരുവനന്തപുരം: ചൂടു കൂടിയാണ് കത്തുന്നതെങ്കിൽ ചൂട് ഏറ്റവും കുറഞ്ഞ രാത്രി മാത്രം കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ ബ്ലീച്ചിംഗ് പൗഡർ കത്തുന്നതെങ്ങനെയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങാണ് കെഎംഎസ്‌സിഎൽ. തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ഗൂഢനീക്കങ്ങളാണു നടക്കുന്നത്. മുൻ ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അറിവോടെ നടന്ന അഴിമതിയുടെ തെളിവുകൾ നശിപ്പിക്കാൻ നടക്കുന്ന ഗൂഢാലോചനയാണ് തീപിടിത്തങ്ങൾക്കു പിന്നിൽ.

കാലപ്പഴക്കം ചെല്ലുന്തോറും ക്ലോറിന്‍റെ അളവ് കുറയും. വാങ്ങിയ സമയത്തു കത്താതെ ഇപ്പോൾ ബ്ലീച്ചിംഗ് പൗഡർ കത്തുന്നതെങ്ങനെയാണ്? തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷം ബ്ലീച്ചിംഗ് പൗഡർ മടക്കിനൽകാനുള്ള നാടകമാണു നടക്കുന്നത്. കോവിഡ് കാലത്ത് കോടികളുടെ ക്രമക്കേടുകൾ നടന്ന കെഎംഎസ്‌സിഎല്ലിൽ അഴിമതി തുടരുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്.

ലോകായുക്തയും എജിയും സർക്കാരിന്‍റെ സാന്പത്തിക പരിശോധനാ വിഭാഗവും ഉൾപ്പെടെ അന്വേഷണം നടത്തുന്പോഴാണ് വീണ്ടും അഴിമതി നടത്തുന്നത്. രാഷ്‌ട്രീയ ഭരണ നേതൃത്വത്തിന്‍റെ ഒത്താശയോടെയാണ് അഴിമതി നടക്കുന്നത്.


കോവിഡ് കാലത്ത് ഉയർന്ന നിരക്കിൽ പിപിഇ കിറ്റ് ഉൾപ്പെടെയുള്ളവ വാങ്ങിയതിന്‍റെ മറവിൽ നടത്തിയ അഴിമതിക്ക് മുഖ്യമന്ത്രിയാണ് അംഗീകാരം നൽകിയതെന്നതിന്‍റെ രേഖകൾ പുറത്തുവന്നിരുന്നു. കോവിഡ് കാലത്തു വാങ്ങിയ സാധനങ്ങൾ അടക്കം കത്തിനശിക്കുന്പോൾ അത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രക്ഷിക്കാനുള്ള ശ്രമമാണെന്നു വേണം കരുതാൻ.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ കെഎംഎസ്‌സിഎൽ ഗോഡൗണുകൾക്ക് തീപിടിച്ചതിലൂടെ അഴിമതിയുടെ തെളിവുകൾ ഇല്ലാതാക്കാനാണെന്നു വ്യക്തം. ക്ലോറിൻ അളവ് 30 ശതമാനമുള്ള ബ്ലീച്ചിംഗ് പൗഡർ വാങ്ങാനാണ് ആദ്യ ടെൻഡർ ക്ഷണിച്ചത്. എന്നാൽ, തീപിടിച്ചിരിക്കുന്ന ബ്ലീച്ചിംഗ് പൗഡറിന്‍റെ വീര്യം 60 ശതമാനത്തിൽ കൂടുതലാണെന്നാണ് വിവരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.