സൗമ്യ വ്യക്തിത്വം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
സൗമ്യ വ്യക്തിത്വം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Monday, October 3, 2022 2:36 AM IST
കൊച്ചി: സൗമ്യമായ വ്യക്തിത്വമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റേതെന്ന് കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സൗമ്യമായ പെരുമാറ്റംകൊണ്ടും സൗഹൃദശൈലിയിലുള്ള ഇടപെടല്‍കൊണ്ടും പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിയ വ്യക്തിയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളുമായി സംവദിക്കാനുള്ള പ്രത്യേക ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിന്‍റെ ആഭ്യന്തര-ടൂറിസം മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനം നല്ല ഭരണാധികാരിയാണെന്നു തെളിയിക്കുന്നതായിരുന്നെന്നും കര്‍ദിനാള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ആദരണീയ വ്യക്തിത്വം: ക്ലീമിസ് കാതോലിക്കാ ബാവ

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുശോചിച്ചു. ആദരണീയ വ്യക്തിത്വം കാത്തുസൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ ഭരണതലത്തിലും പാർട്ടി തലത്തിലും സംഘടനാ തലത്തിലും പൊതുസമൂഹത്തിനും സ്വീകാര്യമായ വ്യക്തിത്വമായിരുന്നു .


ഒട്ടനേകം തവണ അദ്ദേഹത്തോട് അടുത്തിടപഴകാൻ അവസരമുണ്ടായിട്ടുണ്ട്. ആ സന്ദർഭങ്ങളിലെല്ലാം അദ്ദേഹം പുലർത്തിയ ഔന്നത്യം, സംസാരിച്ച വിഷയങ്ങൾ ശ്രദ്ധയോടെ കേൾക്കാൻ കാണിച്ച താത്പര്യം, കഴിയുന്ന തരത്തിൽ അതു പരിഹരിക്കുവാൻ കാണിച്ച ഔത്സുക്യം ഇവ എടുത്തുപറയേണ്ടതാണ്. രോഗാവസ്ഥയിൽ നാട്ടിലും ചെന്നൈയിലും അദ്ദേഹത്തെ സന്ദർശിച്ച സന്ദർഭങ്ങളിലെല്ലാം സൗമ്യതയോടെ രോഗത്തെയും സന്ദർശകരെയും നേരിടുന്ന കോടിയേരി ബാലകൃഷ്ണൻ ആർക്കും സമീപിക്കാവുന്ന സൗമ്യമുഖമായിരുന്നു. അദ്ദേഹത്തിന്‍റെ വേർപാട് പൊതുസമൂഹത്തിലുണ്ടാക്കിയ ശൂന്യത വളരെ വലുതാണെന്നും കർദിനാൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.