കേരളത്തിലെ കൃഷിഭവനുകൾ ഡിജിറ്റൽ മുഖത്തിന് ഒരുങ്ങുന്നു
കേരളത്തിലെ കൃഷിഭവനുകൾ  ഡിജിറ്റൽ മുഖത്തിന് ഒരുങ്ങുന്നു
Sunday, May 29, 2022 12:59 AM IST
ജോണ്‍സണ്‍ വേങ്ങത്തടം
കോട്ടയം: ഓരോ ആവശ്യങ്ങൾക്കും കൃഷിഭവനുകൾ കയറിയിറങ്ങുന്ന കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സംസ്ഥാനത്തെ കൃഷിഭവനുകൾ ഡിജിറ്റലാക്കാൻ സർക്കാർ തയാറെടുക്കുന്നു. സംസ്ഥാനത്ത് കർഷകർക്ക് ഏകീകൃത തിരിച്ചറിയൽ നന്പറും നൽകാനും ഇതിലൂടെ പദ്ധതി ഒരുക്കുന്നു. അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്‍റ് സിസ്റ്റം (എഐഎംഎസ്) മുഖേനയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പോർട്ടൽ നവീകരണം ആറുമാസത്തിനുള്ളിൽ ഫലപ്രാപ്തിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ഇതോടുകൂടി സംസ്ഥാനത്തെ കൃഷിഭവനുകൾ ഡിജിറ്റലൈസ്ഡ് ആകും.

നിലവിൽ കൃഷിഭവനുകൾ വഴി ലഭ്യമാകുന്ന പദ്ധതി പല കർഷകരിലേക്കും എത്താത്ത അവസ്ഥയാണുള്ളത്. സബ്സിഡി നിരക്കിൽ പലജില്ലകളിലും കർഷകർക്ക ു വളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും വേണ്ടവിധത്തിലുള്ള സംവിധാനമില്ലാത്തതിനാൽ കർഷകർക്ക് ഇതൊന്നും ലഭ്യമാകുന്നില്ല എന്ന പരാതി പൊതുവെയുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാണ് പുതിയ പദ്ധതി.


ഫയലുകൾ ഡിജിറ്റൽ

ഡിജിറ്റൽ മേഖലയിലേക്കു കടക്കുന്നതോടെ കൃഷിഭവനുകൾ വഴിയുള്ള ഫയൽ ജോലികൾ കുറയുമെന്ന് കണക്കാക്കുന്നു. ഈ സേവനം കർഷകർക്ക് മൊബൈൽ ആപ്പ് വഴിയും ലഭ്യമാകും. സർക്കാർ കൊണ്ടുവന്ന വിള ഇൻഷ്വറൻസ് പോലുള്ള പദ്ധതികൾ പരാതിയില്ലാതെ പരിഹരിക്കാനും സാധിക്കും. കൂടാതെ കർഷകർക്ക് ഏകീകൃത തിരിച്ചറിയൽ നന്പർ നൽകുന്പോൾ ഓരോതവണയും പുതിയ രജിസ്ട്രേഷൻ നടത്തേണ്ട കാര്യമില്ല. കൃഷിക്കാർക്ക് ലഭിക്കുന്ന കാർഡ് മറ്റ് ഇ-കാർഡുകൾ ഉപയോഗിക്കുന്ന രീതിയിൽ ബാങ്കിംഗ് സേവനങ്ങൾക്കും ഉപയോഗിക്കാം.

ഇ-പോർട്ടൽ വഴി എളുപ്പത്തിൽ വിള ഇൻഷുറൻസ് അംഗത്വം എടുക്കാനും വിളനാശം കൃഷിവകുപ്പിനെ അറിയിച്ച് സഹായത്തിന് അപേക്ഷ നൽകാനും സാധിക്കും. കർഷകർക്കു ലഭ്യമാകുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് ഉപയോഗപ്പെടുത്തി മറ്റു ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കാം. പുതിയ പദ്ധതികളെക്കുറിച്ച് ജില്ലകളിലെ കൃഷിഭവനുകൾ തോറും പ്രചാരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.