തിരുവനന്തപുരം: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയിൽ നിന്നായതിനാൽ ചൈനയിൽനിന്ന് കേരളത്തിലെത്തിയിട്ടുള്ളവർ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പുതുതായി 173 പേരുൾപ്പെടെ കേരളത്തിൽ ഇതുവരെ ആകെ 806 പേരാണ് നിരീക്ഷണത്തിലുള്ളത്. അതിൽ 10 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളതെന്നും 796 പേർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ 19 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ ഒൻപതു പേരെ ഡിസ്ചാർജ് ചെയ്തു. 16 പേരുടെ സാന്പിളുകൾ പരിശോധനയ്ക്കായി പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 10 പേർക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


ചൈനയിൽനിന്നു വരുന്നവർ മറ്റുസ്ഥലങ്ങളിൽ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധം തീർക്കണം. പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം അവിടെ എത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നന്പരും വിശദ വിവരങ്ങളും ദിശ 0471 255 2056 എന്ന നന്പരിൽ വിളിച്ചാൽ ലഭ്യമാകും.