അഞ്ചു വർഷം, കെഎസ്ആർടിസി വിട്ടത് 3,312 ഡ്രൈവർമാർ
Thursday, December 9, 2021 1:42 PM IST
ചാത്തന്നൂർ: കെഎസ്ആർടിസിയിൽനിന്നു കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വിരമിച്ചത് 3,312 ഡ്രൈവർമാരെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. വെള്ളയമ്പലം സ്വദേശി ജി.രവി എന്ന ആൾക്കാണ് കോർപ്പറേഷൻ ഈ മറുപടി നല്കിയത്. 2016 മുതൽ 2021 വരെയുള്ള കണക്കാണിത്.

ഈ കാലയളവിൽ പകരം ഡ്രൈവർമാരുടെ നിയമനം നടത്തിയിട്ടുമില്ല. ഡ്രൈവർമാരുടെ കുറവ് മൂലം സർവീസ് നടത്താൻ കഴിയുന്നില്ലെന്ന് മാനേജ്മെന്‍റ് തന്നെ പറയുന്നുമുണ്ട്.
കോർപ്പറേഷന്‍റെ 6,300 ഓളം ബസ്സുകളിൽ കോവിഡ് കാല പ്രതിസന്ധിക്ക് ശേഷം 3,400 സർവീസുകൾ വരെയാണ് പ്രതിദിനം ഇപ്പോൾ ഓടിക്കുന്നത്.

ഇതു കൃത്യമായി നടത്തണമെങ്കിൽ തന്നെ 6,800 ഡ്രൈവർമാർ വേണ്ടി വരും. കോർപ്പറേഷനിൽ ജീവനക്കാർ അധികമാണെന്നു മാനേജ്മെന്‍റ് പറയുമ്പോഴും ഡ്രൈവർമാരുടെ കുറവിനെക്കുറിച്ചു മിണ്ടാട്ടമില്ല.

2016ന് ശേഷം പിഎസ്‌സി മുഖേന നിയമനം നടത്താൻ തയാറാക്കിയിരുന്ന ഡ്രൈവർമാരുടെ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞിരുന്നു.എന്നാൽ, ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വരെ സീനിയോറിറ്റിയും മറ്റും പരിഗണിക്കാതെ എം - പാനലായി നിയമിച്ചിരുന്നു.

കോടതി ഉത്തരവിനെത്തുടർന്ന് അവരെയും പിരിച്ചുവിടേണ്ടി വന്നു. പകരം പിഎസ്‌സി മുഖേനയോ അല്ലാതെയോ ഡ്രൈവർമാരെ കോർപ്പറേഷൻ നിയമിച്ചിട്ടുമില്ല. എത്ര ഡ്രൈവർമാരെയാണ് കോർപ്പറേഷന് ആവശ്യമെന്നതിന്‍റെ കൃത്യമായ കണക്കുമില്ല.