Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കൊലയാളി ആപ്പ് തകർക്കാൻ വരാപ്പുഴ പോലീസ് പോരാ
Friday, September 15, 2023 3:56 AM IST
ഓൺലൈൻ വായ്പാ ആപ്പുകളുടെ കെണിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും ആളുകൾ കുടുങ്ങിയിട്ടുണ്ട്. പലതിന്റെയും വേരുകൾ ഉത്തരേന്ത്യയിലാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണവുമായി രാജ്യമൊട്ടാകെ ഓടിനടക്കുന്ന അന്വേഷണ ഏജൻസികൾ ഇതൊന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ഒരു റെയ്ഡുമില്ല, അറസ്റ്റുമില്ല.
രാജ്യത്തെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഓൺലൈൻ വായ്പാ മാഫിയ നിസഹായരായ മനുഷ്യരുടെ കഴുത്തിനു കുത്തിപ്പിടിച്ചിട്ടു നാളേറെയായി. നിരവധിപ്പേർ മരണക്കെണിയിലേക്കു സ്വയം എടുത്തെറിഞ്ഞു. സർക്കാർ നോക്കുകുത്തിയായി നിൽക്കെ, ഓൺലൈൻ ആപ്പിൽനിന്നു വായ്പയെടുത്ത ഒരു കുടുംബംകൂടി ജീവനൊടുക്കിയിരിക്കുകയാണെന്നാണ് പോലീസ് നൽകുന്ന വിവരം. കൃത്രിമമായി നിർമിക്കുന്ന അശ്ലീലചിത്രങ്ങളാണ് ഈ ക്രിമിനലുകളുടെ ആയുധം. ഇത്തരം വായ്പകളിൽ തലവച്ചുകൊടുക്കുന്നവർ ഗതികേടുകൊണ്ടാണെങ്കിൽപോലും തങ്ങളുടെ മാത്രമല്ല, കുടുംബത്തിന്റെയൊന്നാകെ മരണപത്രത്തിൽ ഒപ്പിട്ടുകൊടുക്കുകയാണെന്നു മറക്കരുത്. മറ്റൊരു കാര്യം, നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിയുണ്ടായാൽ ആത്മഹത്യയേ പരിഹാരമുള്ളൂ എന്ന ചിന്ത ചവറ്റുകുട്ടയിലെറിയാൻ ഒരു നിമിഷം വൈകരുത്.
കൊച്ചി കടമക്കുടിയിൽ നാലംഗ കുടുംബത്തിന്റെ ദാരുണാന്ത്യം ഓൺലൈൻ ആപ്പിൽനിന്നു വായ്പയെടുത്തതിനെ തുടർന്നുണ്ടായ ഭീഷണിയെ മൂലമാണെന്നാണ് ഇതുവരെയുള്ള വിവരം. ഹാപ്പി വാലറ്റ് എന്ന ഓൺലൈൻ ആപ്പിൽനിന്നു വായ്പയെടുത്തവരാണ് ഹാപ്പിനെസ് നഷ്ടപ്പെട്ട് ജീവിതത്തിൽനിന്നുതന്നെ പടിയിറങ്ങിയത്. രണ്ടു മക്കളെ കൊന്നശേഷം മാതാപിതാക്കൾ ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.
ഓൺലൈൻ ഭീഷണിക്കു പിന്നാലെ, വായ്പയെടുത്തയാളുടെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോണുകളിലേക്ക് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്നറിയുന്പോൾ ഇരകൾ മാനസികമായി തകരുമെന്ന കണക്കുകൂട്ടലാണ് ക്രിമിനലുകൾക്കു പ്രചോദനം. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘങ്ങളിൽ മലയാളികളും ഉണ്ട്. കടമക്കുടിയിലെ ദന്പതികൾ ജീവനൊടുക്കുന്നതിനു തൊട്ടുമുന്‍പ് ഇത്തരം ഭീഷണികളും അശ്ലീലചിത്രങ്ങളും അവരുടെ ഫോണിലെത്തിയിരുന്നു. മോർഫ് ചെയ്ത ഫോട്ടോകൾ ഇന്നലെയും ബന്ധുക്കളുടെ ഫോണിലെത്തി. എത്ര രൂപയാണ് വായ്പയെടുത്തത് എന്നറിയില്ലെങ്കിലും പ്രതിമാസം 9,300 രൂപ അവർ തിരിച്ചടവു നടത്തിയിരുന്നു. ഉടൻ പണം തന്നില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന സ്ത്രീയുടെ ശബ്ദസന്ദേശമാണ് എല്ലാവർക്കും ലഭിച്ചിരിക്കുന്നത്.
ഒരേ കുറ്റവാളിസംഘമാകാം പല ആപ്പുകൾക്കു പിന്നിലും മറഞ്ഞിരിക്കുന്നത്. ഇത്തരം ആപ്പുകളുടെ പരസ്യം സോഷ്യൽ മീഡിയകളിൽ നിറഞ്ഞിരിക്കുകയാണ്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ആ ഫോണിലെ കോൺടാക്ട് ലിസ്റ്റും ഫോട്ടോകളും ഉൾപ്പെടെ എല്ലാ ഡേറ്റകളും വായ്പ തരുന്ന സംഘത്തിന്റെ കൈവശമായിക്കഴിയും. അതിനുള്ള അനുമതി കൊടുക്കുന്പോഴാണ് അത് ഇൻസ്റ്റാളാകുന്നത്. ദിവസങ്ങൾക്കകം തുടങ്ങാനിരിക്കുന്ന ബ്ലാക്മെയിലിംഗിന് ഉപയോഗിക്കാനുള്ള ഈ ഡേറ്റകളാണ് വായ്പയ്ക്കുള്ള ഈടെന്ന് ‘ഈടില്ലാ വായ്പ’ എടുക്കുന്നവർ അറിയില്ല.
വായ്പയെടുക്കാത്തവർ പോലും ഇവരുടെ ഇരകളായിട്ടുണ്ടെന്ന നിരവധി പരാതികളുണ്ട്. ആവശ്യമില്ലെങ്കിലും പലരും ഇത്തരം ആപ്പുകൾ ഫോണിലേക്കു ഡൗൺലോഡ് ചെയ്യുന്നതാണ് അപകടമായി മാറുന്നത്. പ്രിയപ്പെട്ടവരുടെ അശ്ലീലചിത്രങ്ങൾ പ്രചരിക്കുന്നതിന്റെ അപമാനമോർത്ത് വായ്പയെടുക്കാത്തവർ പോലും പണമടയ്ക്കാൻ നിർബന്ധിതരാകും.
1,000 രൂപയ്ക്ക് ബാങ്കുകളിൽ വർഷം 100 രൂപയാണ് പലിശയെങ്കിൽ ഈ കഴുത്തറപ്പന്മാർ ഈടാക്കുന്നത് 20,000 രൂപവരെയാണ്. പക്ഷേ ഒരു വർഷത്തേക്കല്ല ഒരാഴ്ചത്തേക്കോ ഒരു മാസത്തേക്കോ ആണ് വായ്പ നൽകുന്നത്. ഒരാഴ്ചയ്ക്കകം 1000 രൂപയ്ക്ക് 500 രൂപവരെ പലിശയിനത്തിൽ കൊടുക്കേണ്ടിവന്നവരുണ്ട്. ഏഴു ദിവസത്തെ വായ്പയാണെങ്കിൽ ആറാമത്തെ ദിവസം ഭീഷണി തുടങ്ങും. ഭീഷണിയിൽ പ്രധാനം സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീലചിത്രങ്ങളാണ്. ആദ്യം വായ്പയെടുത്തയാൾക്ക് അയച്ചുകൊടുക്കും. അടുത്തദിവസം കൂടുതൽ പേരിലേക്ക് അയച്ചുതുടങ്ങും. ഇതു തടഞ്ഞില്ലെങ്കിൽ അശ്ലീല ഫോട്ടോകൾ ഉപയോഗിച്ചുള്ള ബ്ലാക്മെയിലിംഗും ദുരഭിമാനത്താലുള്ള കൂട്ട ആത്മഹത്യകളും തുടർക്കഥയാകും.
വായ്പയെടുത്തവരുടെയും കുടുംബാംഗങ്ങളുടെയും അശ്ലീല ചിത്രങ്ങളുപയോഗിച്ച് കോടാനുകോടി രൂപയുടെ കൊള്ള നടത്തുന്ന ഈ സംഘങ്ങൾക്ക് ഇത്ര സുരക്ഷിതമായി ഈ രാജ്യത്തു തുടരാനാകുന്നുണ്ടെങ്കിൽ ഇവരുടെ രാഷ്ട്രീയബന്ധങ്ങളും അന്വേഷിക്കേണ്ടതുണ്ട്. ഇത്തരം അന്വേഷണങ്ങൾ സംസ്ഥാന സർക്കാരിനു മാത്രമായി വിജയിപ്പിക്കാനാകുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. ഓൺലൈൻ വായ്പാ ആപ്പുകളുടെ കെണിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും ആളുകൾ കുടുങ്ങിയിട്ടുണ്ട്. പലതിന്റെയും വേരുകൾ ഉത്തരേന്ത്യയിലാണ്.
പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണവുമായി രാജ്യമൊട്ടാകെ ഓടി നടക്കുന്ന അന്വേഷണ ഏജൻസികൾ ഇതൊന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ഒരു റെയ്ഡുമില്ല, അറസ്റ്റുമില്ല. കടമക്കുടിയിലെ നാലംഗ കുടുംബത്തിന്റെ ദാരുണാന്ത്യത്തിലോ വരാപ്പുഴ പോലീസിന്റെ അന്വേഷണത്തിലോ ഇത് ഒതുങ്ങില്ലെന്നു വേണം കരുതാൻ. രാഷ്ട്രീയ തീരുമാനമാണ് ഉണ്ടാകേണ്ടത്.
സ്ത്രീധനത്തിനെതിരേ ഒറ്റക്കെട്ടായി അണിനിരക്കണം
വലിയ ഇടയന് കൃതജ്ഞത
മാർക്ക് ദാനം: സർക്കാർ സമീപനം തിരുത്തണം
വനംവകുപ്പിനെ നിലയ്ക്കു നിർത്തണം
ചുരുളഴിയുകയല്ല, കുരുങ്ങുകയാണ്
സമാന്തര അധികാരകേന്ദ്രം കോണ്‍ഗ്രസിനു ഗുണകരമല്ല
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
സ്ത്രീധനത്തിനെതിരേ ഒറ്റക്കെട്ടായി അണിനിരക്കണം
വലിയ ഇടയന് കൃതജ്ഞത
മാർക്ക് ദാനം: സർക്കാർ സമീപനം തിരുത്തണം
വനംവകുപ്പിനെ നിലയ്ക്കു നിർത്തണം
ചുരുളഴിയുകയല്ല, കുരുങ്ങുകയാണ്
സമാന്തര അധികാരകേന്ദ്രം കോണ്‍ഗ്രസിനു ഗുണകരമല്ല
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
Latest News
യുപിയിൽ മതിൽ ഇടിഞ്ഞുവീണ് നാലുപേർ മരിച്ചു
സൈനികനെ അടിച്ചുകൊന്നു; അഞ്ച് പേർ അറസ്റ്റിൽ
ഓർക്കാട്ടേരിയിൽ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ
ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു
പോലീസുകാരൻ അബദ്ധത്തിൽ വെടിവച്ചു; യുപിയിൽ യുവതിക്ക് ഗുരുതര പരിക്ക്
Latest News
യുപിയിൽ മതിൽ ഇടിഞ്ഞുവീണ് നാലുപേർ മരിച്ചു
സൈനികനെ അടിച്ചുകൊന്നു; അഞ്ച് പേർ അറസ്റ്റിൽ
ഓർക്കാട്ടേരിയിൽ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ
ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു
പോലീസുകാരൻ അബദ്ധത്തിൽ വെടിവച്ചു; യുപിയിൽ യുവതിക്ക് ഗുരുതര പരിക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top