Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
വിരൽ ചോദിച്ചില്ലല്ലോ, ആ മനസ് മുറിക്കരുത്
Friday, August 18, 2023 12:42 AM IST
മനഃപൂർവമായോ അല്ലാതെയോ തങ്ങൾ വരുത്തിയ പിഴവിന് യഥാർഥ ഗുരു-ശിഷ്യ ബന്ധത്തിലൂടെ പരിഹാരം ചെയ്യാനുള്ള കടമ ഇവർ ഏറ്റെടുക്കുമെന്നു കരുതാം.
ലോകത്തിന്റെ ഭാവി ഇന്ന് എന്റെ ക്ലാസ് മുറിയിലാണ് - പ്രമുഖ അമേരിക്കൻ വിദ്യാഭ്യാസ വിദഗ്ധനായ ഇവാൻ വെൽട്ടൺ ഫിറ്റ്സ്വാട്ടറിന്റെ ഈ വാക്കുകളും എറണാകുളം മഹാരാജാസ് കോളജിന്റെ പവിത്രമായ ക്ലാസ് മുറിയിൽ അരങ്ങേറിയ ആ കാഴ്ചകളും ചേർത്തുവച്ചു ചിന്തിച്ചാൽ ഏതൊരു മനുഷ്യസ്നേഹിക്കും ഭയം തോന്നും. ഇതായിരിക്കുമോ നമ്മെ കാത്തിരിക്കുന്ന ഭാവി? ചരിത്രമുറങ്ങുന്ന, നിരവധി മഹാരഥൻമാർ വിദ്യ നുകർന്ന, ഗുരുത്വത്തിന്റെയും ശിഷ്യത്വത്തിന്റെയും മഹത്കഥകൾ വിളംബരം ചെയ്തിട്ടുള്ള മഹാരാജാസ് കോളജ് ഈ ക്ലാസ് മുറി കാഴ്ചകളുടെ പേരിൽ ഇനിയെത്ര കാലം തലകുന്പിട്ടു നിൽക്കേണ്ടിവരും?
കാഴ്ചപരിമിതിയുള്ള ഒരു അധ്യാപകൻ ക്ലാസ് എടുക്കവേ ഒരു സംഘം വിദ്യാർഥികൾ അദ്ദേഹത്തിന്റെ പരിമിതിയെ മുതലെടുത്തുകൊണ്ട് കബളിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന അത്യന്തം ഹീനമായ ഒരു കാഴ്ചയാണ് ആ ക്ലാസ് മുറിയിൽനിന്നു പുറത്തേക്കു വന്നത്. അധ്യാപകൻ ക്ലാസ് നയിക്കവേ അദ്ദേഹം അറിയാതെ ക്ലാസിലേക്കു പ്രവേശിക്കുകയും അദ്ദേഹത്തിന്റെ പിന്നിൽ പോയിനിന്നു ചേഷ്ട കാണിക്കുകയും അതു മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്യുന്നതിന്റെ വീഡിയോ അതീവ വേദനയോടെയാണ് കേരളം കണ്ടത്.
അധ്യാപകന്റെ ക്ലാസ് ശ്രദ്ധിക്കാതെ മൊബൈൽ ഫോണിൽ തോണ്ടി സമയം കളയുന്ന വിദ്യാർഥികളെയും ആ വീഡിയോയിൽ കാണാമായിരുന്നു. ക്ലാസിലെതന്നെ മറ്റൊരു വിദ്യാർഥി പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തിനുതന്നെ അപമാനകരമായ ഈ കാഴ്ചകൾ നമ്മുടെ മനസിനെയും കുത്തിനോവിച്ചത്. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ വിദ്യാർഥികളാണ് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ക്ലാസ്മുറിയിൽ അധ്യാപകനെ ഇങ്ങനെ അപമാനിച്ചതും ശിഷ്യത്വത്തിനു കളങ്കം ചാർത്തിയതും.
യുപി സ്കൂളിലോ ഹൈസ്കൂളിലോ നടന്ന ദൃശ്യങ്ങൾ ആയിരുന്നെങ്കിൽ പക്വതയില്ലാത്ത പ്രായത്തിന്റെ പിഴവെന്നോ അതിരുവിട്ട കുട്ടിക്കളിയെന്നോ ഒക്കെ കരുതി ഒരു പരിധിവരെ ഇത് അവഗണിക്കുകയും ക്ഷമിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ, ബിരുദധാരികളായി പൊതുമണ്ഡലത്തിലേക്ക് ഇറങ്ങാനൊരുങ്ങുന്ന വിദ്യാർഥികളുടെ ഭാഗത്തുനിന്നാണ് ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടായതെന്നതാണ് ഏറെ സങ്കടകരവും ആശങ്കാജനകവും. സോഷ്യൽ മീഡിയയും റീൽസുമൊക്കെ അധ്യാപകവേഷം കെട്ടുന്ന കാലത്തിന്റെ കെട്ടുകാഴ്ചയാണ് ഇതെന്നു പറയാം.
‘മാതാ പിതാ ഗുരു ദൈവം’ എന്നു മനസിൽ കോറിയിട്ടു കടന്നുപോയ തലമുറകൾക്ക് ഈ കാഴ്ച സമ്മാനിക്കുന്ന വേദന പറഞ്ഞറിയിക്കാവുന്നതല്ല.
പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. സി.യു. പ്രിയേഷിനാണ് സ്വന്തം വിദ്യാർഥികളിൽനിന്ന് ഇങ്ങനെയൊരു മുറിവ് നേരിടേണ്ടിവന്നത്. സ്വന്തം അധ്യാപകനോടുപോലും സമാന്യമര്യാദ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ ഏതു പൊളിറ്റിക്കൽ സയൻസ് പഠിച്ചിട്ടും എന്തു കാര്യം? പരീക്ഷയിൽ ജയിക്കുകയാണോ അതോ നല്ല വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുകയാണോ നമ്മുടെ വിദ്യാഭ്യാസ സന്പ്രദായത്തിന്റെ കാതലായി വർത്തിക്കേണ്ടതെന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്.
അധ്യാപകൻ എന്നതു പോകട്ടെ, ശാരീരികന്യൂനതയുള്ള ഏതൊരാളോടും ആരും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ക്രൂരവിനോദത്തിനാണ് ആ ക്ലാസ്മുറി സാക്ഷ്യം വഹിച്ചത്. ഇത് യാദൃച്ഛികമായി ഒരു ദിവസം അവിടെ നടന്ന സംഭവവും ആകാൻ സാധ്യതയില്ലെന്നാണ് ആ ദൃശ്യങ്ങളിലെ സാഹചര്യങ്ങളിൽനിന്നു വ്യക്തമാകുന്നത്.
ഇത്തരം സംഭവങ്ങൾ ഇതിനു മുന്‍പും ഈ ക്ലാസ്മുറിയിൽ നടന്നിട്ടുണ്ടാവണം. വ്യക്തികളെയും ബന്ധങ്ങളെയും പരിമിതികളെയും വരെ തമാശകൾക്കും കോപ്രായങ്ങൾക്കും ഇരകളാക്കി സന്തോഷിക്കുന്ന ഒരു മാനസികാവസ്ഥ സോഷ്യൽ മീഡിയ യുഗം പുതുതലമുറയിൽ സൃഷ്ടിച്ചെടുത്തിട്ടുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംഭവം വിവാദമായതോടെ അധ്യാപകന്റെ മേന്മയെക്കുറിച്ചു റീൽസ് ചെയ്യുകയായിരുന്നു തങ്ങളുടെ ഉദ്ദേശ്യമെന്നു പറഞ്ഞു തടിതപ്പാനാണ് ഈ വിദ്യാർഥികൾ ശ്രമിച്ചത്. ക്ലാസ് നടക്കുന്പോൾ ക്ലാസ്മുറിയിൽ മൊബൈൽ ഫോണുകൾ അനുവദനീയമാണോയെന്നതാണ് ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം.
എന്തായാലും സംഭവം വാർത്തയായതോടെ വിദ്യാർഥികൾ സസ്പെൻഷനിലായി, അന്വേഷിക്കാൻ പോലീസും എത്തി. എന്നാൽ, പെരുമാറ്റത്തിൽ സങ്കടമുണ്ടെങ്കിലും പരാതി നൽകാനില്ലെന്നു നിലപാടെടുത്ത് തന്നെ അപമാനിച്ചവരെപ്പോലും ചേർത്തുപിടിച്ചിരിക്കുകയാണ് ഈ അധ്യാപകൻ. തങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ പശ്ചാത്തപിക്കാനും അതു തിരുത്താനുമുള്ള വലിയ അവസരം കൂടിയാണ് ഈ അധ്യാപകൻ അവർക്കു മുന്നിൽ തുറന്നിരിക്കുന്നത്. മനഃപൂർവമായോ അല്ലാതെയോ തങ്ങൾ വരുത്തിയ പിഴവിന് യഥാർഥ ഗുരു-ശിഷ്യ ബന്ധത്തിലൂടെ പരിഹാരം ചെയ്യാനുള്ള കടമ ഇവർ ഏറ്റെടുക്കുമെന്നു കരുതാം. നാളെ ഈ അധ്യാപകന്റെ ക്ലാസിലെ ഏറ്റവും നല്ല വിദ്യാർഥികളായി, മഹാരാജാസ് കോളജിന്റെ അഭിമാനമായി ഇവർ പടിയിറങ്ങുന്ന കാഴ്ചയ്ക്കാണ് സാസംകാരിക കേരളം കൊതിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നത്. അതായിരിക്കണം നമ്മുടെ ഭാവി. ഏകലവ്യനെപ്പോലെ ആരും ഗുരുവിനു വിരൽ മുറിച്ചു കൊടുക്കേണ്ടതില്ല, മനസു മുറിയാതെ ക്ലാസ് മുറിയിൽനിന്നു പോകാൻ അവരെ അനുവദിച്ചാൽ മാത്രം മതിയാകും.
ആയിരം ദിവസത്തെ ഉത്സാഹത്തോടെയുള്ള പഠനത്തേക്കാൾ മികച്ചത് ഒരു നല്ല അധ്യാപകനോടൊപ്പം ഒരു ദിവസമാണ്- പ്രശസ്തമായ ഈ ജാപ്പനീസ് പഴമൊഴി വിദ്യാർഥികളേ, നിങ്ങൾക്കുള്ളതാണ്.
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
കോടതി പറഞ്ഞത് അന്വേഷണ ഏജൻസികളോടല്ല
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
കോടതി പറഞ്ഞത് അന്വേഷണ ഏജൻസികളോടല്ല
Latest News
കണ്ണൂരിലെ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍ വിസി പുനര്‍നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് ഗവര്‍ണര്‍
കോടതി വിധി അംഗീകരിക്കുന്നു, റിവ്യു ഹര്‍ജി നല്‍കില്ല: ഗോപിനാഥ് രവീന്ദ്രന്
യുജിസി ചട്ടങ്ങള്‍ ലംഘിച്ചു, മന്ത്രി ആര്.ബിന്ദു രാജിവയ്ക്കണമെന്ന് സതീശന്
സുപ്രീംകോടതി വിധി അംഗീകരിക്കുന്നു: മന്ത്രി ആർ. ബിന്ദു
Latest News
കണ്ണൂരിലെ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍ വിസി പുനര്‍നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് ഗവര്‍ണര്‍
കോടതി വിധി അംഗീകരിക്കുന്നു, റിവ്യു ഹര്‍ജി നല്‍കില്ല: ഗോപിനാഥ് രവീന്ദ്രന്
യുജിസി ചട്ടങ്ങള്‍ ലംഘിച്ചു, മന്ത്രി ആര്.ബിന്ദു രാജിവയ്ക്കണമെന്ന് സതീശന്
സുപ്രീംകോടതി വിധി അംഗീകരിക്കുന്നു: മന്ത്രി ആർ. ബിന്ദു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top