Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനോ ഭാവം?
Thursday, July 27, 2023 11:16 PM IST
മദ്യലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരുമെന്ന് മദ്യനയത്തിലുണ്ടെങ്കിലും കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം മദ്യവില്പന കുത്തനേ ഉയർന്നതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ കേരളം കുടിച്ചു തീര്‍ത്തത് 41.68 കോടി ലിറ്റര്‍ മദ്യമാണ്.
കേരളജനതയെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതു വ്യക്തമാക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം മദ്യനയം. സാന്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെലവ് വർധിക്കുകയും ചെയ്തപ്പോൾ മദ്യപ്പുഴയൊഴുക്കി പാവങ്ങളെ പിഴിയാൻ തുനിഞ്ഞിരിക്കുകയാണ് സർക്കാർ. നാട്ടിലാകെ മദ്യമൊഴുക്കി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ ഈ ലക്ഷ്യമല്ലാതെ മറ്റെന്താണ്?
ബോധവത്കരണത്തിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് അവകാശപ്പെടുന്പോഴും സർക്കാർ വീണ്ടും സ്വീകരിക്കുന്നത് മദ്യമൊഴുക്കുന്ന നയമാണ്. പുതിയ ബാറുകളും മദ്യവില്പനശാലകളും തുറക്കാൻ സഹായിക്കുന്ന മദ്യനയമാണ് ഇക്കുറിയും സർക്കാർ സ്വീകരിച്ചത്. ഇതോടെ പുതിയ ഡിസ്റ്റിലറികൾക്കും ബിയർ, വൈൻ നിർമാണ യൂണിറ്റുകൾക്കും വഴിതെളിയും.
ഐടി കേന്ദ്രങ്ങളിൽ അനുവദിച്ച മദ്യവില്പനശാലകൾ ഇനി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യവസായ പാർക്കുകളിലേക്കും നീളും. വിനോദസഞ്ചാര മേഖലയിലെ റസ്റ്റോറന്റുകൾക്ക് നിശ്ചിത കാലയളവിൽ ബിയറും വൈനും വിളന്പാൻ അനുമതി വേണമെന്ന് ഏറെക്കാലമായി മദ്യവ്യവസായ മേഖലയിൽനിന്ന് ഉയരുന്ന ആവശ്യമാണ്. കയറ്റുമതി പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മദ്യബ്രാൻഡ് രജിസ്ട്രേഷൻ നിരക്കുകൾ കുറച്ചുകൊടുക്കാനുള്ള നീക്കവും പുതിയ മദ്യനയത്തിലുണ്ട്. ഇതു ഡിസ്റ്റിലറികൾക്കു നേട്ടമാകും. ക്ലാസിഫിക്കേഷൻ പദവി പുതുക്കൽ വൈകുന്നത് ബാർ ലൈസൻസിന് തടസവുമല്ല. ഇതിന്റെ നേട്ടം ബാറുടമകൾക്കാണ്. പൂട്ടിയ ബിവറേജസ്, കൺസ്യൂമർ ഫെഡ് മദ്യശാലകൾ തുറക്കാനുള്ള അനുമതി സർക്കാർ നേരത്തേ നൽകിയിരുന്നു. ചുരുക്കത്തിൽ, മദ്യവ്യവസായികൾ ഉയർത്തിയ ആവശ്യങ്ങളെല്ലാം ഏറെക്കുറെ അനുവദിച്ചുകൊണ്ടുള്ളതാണ് പുതിയ മദ്യനയം.
‘കേരള ടോഡി’ എന്ന പേരിൽ കള്ള് ബ്രാൻഡ് ചെയ്യുന്നതിനൊപ്പം ഹോട്ടലുകളിലും റിസോർട്ടുകളിലും ഇതു വിൽക്കാനും പുതിയ മദ്യനയം അനുമതി നൽകുന്നു. ഇവർക്കു സ്വന്തം വളപ്പിലെ തെങ്ങും പനയും ചെത്താം. കള്ളുചെത്തു വ്യവസായ മേഖല ബാറുടമകൾക്കുകൂടി തുറന്നുകൊടുക്കുകയാണ് പുതിയ മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ലൈസൻസ് ഫീസ് വർധിപ്പിച്ചതിനു പകരം ബാറുടമകൾക്കു നൽകിയ ആശ്വാസപ്രഖ്യാപനമാണിതെന്നു വ്യക്തം.
മദ്യലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്ന് മദ്യനയത്തിലുണ്ടെങ്കിലും കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം മദ്യവില്പന കുത്തനേ ഉയർന്നതായാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ കേരളം കുടിച്ചു തീര്‍ത്തത് 41.68 കോടി ലിറ്റര്‍ മദ്യമാണ്. പ്രതിദിനം വിറ്റഴിച്ച മദ്യത്തിന്റെ അളവ് ശരാശരി 5.95 ലക്ഷം ലിറ്റര്‍. ഇക്കാലയളവിലെ ബിയര്‍, വൈന്‍ വില്പനയുടെ കണക്കിനു പുറമെയാണിത്.
24 മാസംകൊണ്ടു മദ്യവില്പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് 24,540 കോടി രൂപ നികുതിയായി ലഭിച്ചെന്നാണു കണക്ക്. മദ്യത്തില്‍നിന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിമാസ നികുതി വരുമാനം 1023 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
നികുതിയിനത്തിൽ സർക്കാരിനു കിട്ടുന്ന വരുമാനമൊഴിച്ചാൽ, മദ്യം നാശമല്ലാതെ മറ്റൊന്നും നാടിനു സമ്മാനിക്കുന്നില്ല. ഈ ബോധ്യത്തിൽനിന്നാണു തമിഴ്നാട് സർക്കാർ 500 ചില്ലറ മദ്യവില്പനശാലകൾ ഒറ്റയടിക്കു നിർത്തലാക്കിയത്. പണമുണ്ടാക്കാൻ എന്തു ജനദ്രോഹത്തിനും തയാറാകുന്നതല്ല തങ്ങളുടെ നയമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനംകൂടിയായി ഈ നടപടി. മറിച്ച് വിദേശനിക്ഷേപത്തിലൂടെ വരുമാനമുണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. അതു വിജയിക്കുകയും ചെയ്തു. രാജ്യത്തു വിദേശനിക്ഷേപമെത്തുന്ന മുൻനിരയിലുള്ള സംസ്ഥാനമായി തമിഴ്നാട് ഇന്നു മാറിക്കഴിഞ്ഞു. മദ്യത്തിലും മയക്കുമരുന്നിലും മുങ്ങിക്കിടക്കുന്ന കേരളത്തിന് ഇതു മാതൃകയാകുമോയെന്ന് ഒരുറപ്പുമില്ല. കാരണം, നമ്മുടെ പോക്ക് ആ വഴിക്കല്ല. പാവങ്ങളെ കുടിപ്പിച്ചു കിട്ടുന്ന വരുമാനമാണല്ലോ എളുപ്പത്തിൽ കിട്ടുന്നത്.
കേരളത്തിൽ മദ്യപാനം മൂലമുള്ള കുടുംബകലഹങ്ങൾ, കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, സാന്പത്തികത്തകർച്ച, മാരക രോഗങ്ങൾ എന്നിവയെല്ലാം വർധിക്കുകയാണ്. ഇതിനു പുറമെയാണ് വിവിധ ലഹരിവസ്തുക്കളുടെ വ്യാപനവും. ലഹരിക്കടിപ്പെട്ട് യുവതലമുറ നശിക്കുന്ന ദയനീയ കാഴ്ച നിത്യവും നാം കാണുന്നു.
എല്ലായിടത്തും മദ്യമെത്തിക്കുകയും അതേസമയം, മദ്യപിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്ന ഔദ്യോഗിക കാപട്യത്തിന്റെ ഫലമാണ് മദ്യത്തിലും മയക്കുമരുന്നിലും മുങ്ങിയ കേരളം. മദ്യപ്പുഴയൊഴുക്കുന്ന സർക്കാർ ഇതുമൂലം സംഭവിക്കുന്ന ഭവിഷ്യത്തുക്കൾകൂടി കാണാൻ തയാറാകണം. നാട് ഈവിധം നശിക്കരുതെന്ന് ആഗ്രഹിക്കുന്നവരെല്ലാം സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നത് കുറച്ചുകൂടി സത്യസന്ധതയാണ്.
മാർക്ക് ദാനം: സർക്കാർ സമീപനം തിരുത്തണം
വനംവകുപ്പിനെ നിലയ്ക്കു നിർത്തണം
ചുരുളഴിയുകയല്ല, കുരുങ്ങുകയാണ്
സമാന്തര അധികാരകേന്ദ്രം കോണ്‍ഗ്രസിനു ഗുണകരമല്ല
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
മാർക്ക് ദാനം: സർക്കാർ സമീപനം തിരുത്തണം
വനംവകുപ്പിനെ നിലയ്ക്കു നിർത്തണം
ചുരുളഴിയുകയല്ല, കുരുങ്ങുകയാണ്
സമാന്തര അധികാരകേന്ദ്രം കോണ്‍ഗ്രസിനു ഗുണകരമല്ല
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
Latest News
മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; അയൽവാസിയെ വെടിവച്ചുകൊന്ന നടൻ അറസ്റ്റിൽ
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തുറക്കാന്‍ ശ്രമം; ഏഴുലക്ഷം ചാരമായി
യുവഡോക്ടറുടെ ആത്മഹത്യ; ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, അതിജീവിതയുടെ ഹർജി അംഗീകരിച്ചു
മാതിരപ്പള്ളി ഷോജി വധം; ഭർത്താവ് അറസ്റ്റിൽ
Latest News
മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; അയൽവാസിയെ വെടിവച്ചുകൊന്ന നടൻ അറസ്റ്റിൽ
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തുറക്കാന്‍ ശ്രമം; ഏഴുലക്ഷം ചാരമായി
യുവഡോക്ടറുടെ ആത്മഹത്യ; ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, അതിജീവിതയുടെ ഹർജി അംഗീകരിച്ചു
മാതിരപ്പള്ളി ഷോജി വധം; ഭർത്താവ് അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top