Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
അറുതിയാകട്ടെ കാട്ടുനീതിക്ക്
Wednesday, July 12, 2023 11:27 PM IST
മൃഗസ്നേഹികളുടെ മനുഷ്യവിരുദ്ധവാദങ്ങളും അവർക്കു വിധേയപ്പെടുന്ന സർക്കാരും
കോടതികളുമൊക്കെ ഒരുവശത്തു നിൽക്കുകയാണ്. മറുവശത്ത് അത്യന്തം ദുർബലരായ
മനുഷ്യർ വന്യജീവികളെയും അവയുടെ പക്ഷത്തെ മനുഷ്യരെയും ഭയന്നു നിൽക്കുന്നു.
നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്ന വന്യമൃഗങ്ങളെ മാത്രമല്ല, അവയുടെ പക്ഷത്തു നിൽക്കുന്ന മനുഷ്യരെയും ഭയമായിരിക്കുന്നു ഇരകൾക്ക്. മനുഷ്യരെ കൊന്നൊടുക്കുകയും അവരുടെ വീടും കൃഷിയും നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുമൃഗങ്ങളുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുന്നവർ വനാതിർത്തികളിൽ ജീവിക്കാതെ നാട്ടിലെ സുരക്ഷിതമായ മേഖലകളിൽ ജീവിക്കുകയും ചെയ്യുന്നു.
ലോകത്ത് മറ്റെവിടെയാണ് ഇത്തരം കാപട്യങ്ങളെ വച്ചുപൊറുപ്പിക്കുന്നത്? ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിനായി വന്യജീവി സംരക്ഷണനിയമത്തിൽ ഭേദഗതി വരുത്താനുള്ള ശ്രമത്തിലാണെന്നു സർക്കാർ വ്യക്തമാക്കി. അതിനു തടസമുണ്ടായാൽ, ഭേദഗതി നിർദേശങ്ങൾ നിയമസഭയിൽ പ്രമേയമായി അവതരിപ്പിച്ച് കേന്ദ്രത്തിനു കൈമാറാനാണ് തീരുമാനം. ഇതൊക്കെ എത്രയും പെട്ടെന്നു ചെയ്താൽ അത്രയും മനുഷ്യക്കുരുതികൾ ഒഴിവാക്കാമെന്നുകൂടി സർക്കാരിനെ ഓർമിപ്പിക്കട്ടെ.
ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിനായി വന്യജീവി സംരക്ഷണനിയമത്തിൽ ഭേദഗതി വേണമെന്ന നിലപാടിലാണത്രേ സർക്കാർ. ഇതിനായി നിലവിലുള്ള കേന്ദ്രനിയമ ഭേദഗതിക്കുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനാണ് വനംവകുപ്പ് ആലോചിക്കുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശം തയാറാക്കാൻ ചീഫ് സെക്രട്ടറി കണ്‍വീനറായി ഉദ്യോഗസ്ഥ സമിതിക്കും രൂപം നൽകി.
വനം-പരിസ്ഥിതി അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വനം മേധാവി, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. അടുത്ത മാസം ആദ്യം നിയമസഭാ സമ്മേളനം ചേരുന്നതിനാൽ സമിതി ഈ മാസംതന്നെ യോഗം ചേരും. നിയമഭേദഗതിക്ക് തടസമുണ്ടായാൽ ഭേദഗതി നിർദേശങ്ങൾ നിയമസഭയിൽ പ്രമേയമായി അവതരിപ്പിച്ച് കേന്ദ്രത്തിനു കൈമാറാനാണ് തീരുമാനം. ആക്രമണം നടത്തുന്ന വന്യജീവികളെ മയക്കുവെടി വച്ചു പിടികൂടി പ്രത്യേകം കൂട്ടിൽ പാർപ്പിക്കാൻ അധികാരം നൽകുന്നതിനായി കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയമാണ് നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്നത്.
കൊല്ലപ്പെടുന്ന മനുഷ്യരുടെ കുടുംബാംഗങ്ങളെ നിന്ദിക്കുംവിധം കൊല്ലുന്ന വന്യമൃഗങ്ങൾക്കുവേണ്ടി വലിയവായിൽ നിലവിളിച്ചു കോടതിയിലെത്തുന്ന മൃഗസ്നേഹികൾക്കും ഫാൻസ് അസോസിയേഷനുമൊക്കെ വിജയിക്കാനാവുന്നത് പലപ്പോഴും കാലഹരണപ്പെട്ട വനം-വന്യജീവി സംരക്ഷണ നിയമങ്ങൾ മൂലമാണ്. ഈയവസ്ഥയ്ക്കു കുറേയെങ്കിലും പരിഹാരമുണ്ടാക്കാൻ നിയമഭേദഗതിക്കുള്ള ബില്ലും അല്ലാത്തപക്ഷം, പ്രമേയവും കാരണമാകുമെന്നു പ്രതീക്ഷിക്കാം. പ്രമേയത്തിനൊപ്പം ഭേദഗതി നിർദേശങ്ങളും കേന്ദ്രമന്ത്രാലയങ്ങൾക്ക് അയയ്ക്കാനാണ് ആലോചന. അത്തരം പ്രമേയങ്ങളിൽ ‘മനുഷ്യ-വന്യജീവി സംഘർഷം’ എന്ന വികല പ്രയോഗം ഒഴിവാക്കാനും സർക്കാർ ശ്രദ്ധിക്കണം. ഏകപക്ഷീയമായി മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ വകവരുത്തുന്നത് എങ്ങനെയാണ് മൃഗ-മനുഷ്യ സംഘർഷമാകുന്നത്?
സംസ്ഥാനത്ത് കഴിഞ്ഞ ആറുവർഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ 735 പേർ കൊല്ലപ്പെട്ടെന്നാണ് കഴിഞ്ഞ സെപ്റ്റംബറിൽ വനം-വന്യജീവി വകുപ്പ് പുറത്തുവിട്ട കണക്ക്. അതിനുശേഷവും നിരവധിപ്പേർ കൊല്ലപ്പെട്ടു. 2021 ജൂൺ മുതൽ 2022 ഡിസംബർ വരെ 18 മാസത്തിനിടെ മാത്രം വന്യജീവി ആക്രമണത്തിൽ 123 പേർ കൊല്ലപ്പെട്ടു. 88,287 ആക്രമണങ്ങളും ഉണ്ടായി. പരിക്കേറ്റ് അർധപ്രാണരായി കഴിയുന്നത് ആയിരങ്ങളാണ്. എത്രയോ പാവങ്ങളുടെ വീടുകളാണ് നശിപ്പിച്ചത്. വീട്-കൃഷി നാശങ്ങൾ 8,707. വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന മനുഷ്യരുടെ വാർത്തയില്ലാത്ത ഒരു ദിവസവുമില്ല. ഇന്നലെയാണ് പാലക്കാട്ട് കാട്ടുപന്നി ഇടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് വിജിഷ എന്ന യുവതി മരിച്ചത്. യാത്ര ചെയ്തിരുന്ന നാലു വിദ്യാർഥികൾക്കു പരിക്കേൽക്കുകയും ചെയ്തു. മേയിലാണ് കാട്ടുപോത്തിന്റെ കുത്തേറ്റ് എരുമേലിയിലും കൊല്ലത്തുമായി മൂന്നു മനുഷ്യർ ഒരു ദിവസംതന്നെ കൊല്ലപ്പെട്ടത്. ഈ കണക്കുകളൊന്നും നമ്മുടെ ഭരണാധികാരികളുടെയോ നിയമ സംവിധാനങ്ങളുടെയോ കണ്ണു തുറപ്പിക്കുന്നില്ലെന്നുള്ളതാണ് യാഥാർഥ്യം.
നിരവധി മനുഷ്യരെ കൊന്നൊടുക്കിയ അരിക്കൊന്പൻ എന്ന കാട്ടാനയ്ക്ക് ഫാൻസ് അസോസിയേഷൻ രൂപീകരിച്ചവരുടെ നാടാണു കേരളം. വന്യജീവികളും മരണവും സ്വന്തം വീട്ടിലെത്തുവോളം മറ്റുള്ളവരുടെ വേദന മനസിലാകാത്തവരുടെ മനോനില പരിശോധിക്കേണ്ടതാണ്. മൃഗങ്ങളുടെ ആവാസവ്യവസ്ഥ മനുഷ്യർ കൈയേറിയതാണ് അരിക്കൊന്പനെപ്പോലെയുള്ള കാട്ടാനകളുടെ ആക്രമണത്തിനു കാരണമെന്നു പറയുന്നവർ, ഒരിക്കൽ മൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്ന തങ്ങളുടെ വീടിരിക്കുന്ന മണ്ണും വനമാക്കാൻ വിട്ടുകൊടുക്കുമോയെന്നും പറയേണ്ടതുണ്ട്.
മൃഗസ്നേഹികളുടെ മനുഷ്യവിരുദ്ധവാദങ്ങളും അവർക്കു വിധേയപ്പെടുന്ന സർക്കാരും കോടതികളുമൊക്കെ ഒരുവശത്തു നിൽക്കുകയാണ്. മറുവശത്ത് അത്യന്തം ദുർബലരായ മനുഷ്യർ വന്യജീവികളെയും അവയുടെ പക്ഷത്തെ മനുഷ്യരെയും ഭയന്നു നിൽക്കുന്നു. ഏതു പ്രമേയങ്ങൾക്കാണ് ഈ കാട്ടുനീതി അവസാനിപ്പിക്കാനാകുന്നത്? എന്നാകും ഇതൊക്കെ തിരിച്ചറിയാനാകുന്ന ഭരണാധികാരി നാടു വാഴാനെത്തുന്നത്?
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
Latest News
"തല ബലമായി താഴ്ത്തി, കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു': ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി പുറത്ത്
റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി
അസമിൽ നാല് വിഘടനവാദികൾ പോലീസിൽ കീഴടങ്ങി
മുഖ്യമന്ത്രിക്ക് കരിങ്കൊടി; മലപ്പുറത്ത് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം
കോപ് 28 : പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി
Latest News
"തല ബലമായി താഴ്ത്തി, കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു': ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി പുറത്ത്
റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി
അസമിൽ നാല് വിഘടനവാദികൾ പോലീസിൽ കീഴടങ്ങി
മുഖ്യമന്ത്രിക്ക് കരിങ്കൊടി; മലപ്പുറത്ത് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ സംഘർഷം
കോപ് 28 : പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top