ഈ ടെലിഫോൺ ചോർത്തൽ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം
മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും ഭരണഘടനാവകുപ്പുകൾ പ്രകാരം നിഷ്കർഷിച്ചിട്ടുള്ള ഇന്ത്യ പോലൊരു ജനാധിപത്യരാജ്യത്ത് ആരുടെയെങ്കിലും നിരീക്ഷണവലയത്തിനുള്ളിലാണു പൗരന്മാരുടെ സകല പ്രവർത്തനങ്ങളും എന്നുവരുന്നതു ഭീതിപ്പെടുത്തുന്ന സംഗതിയാണ്.

ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കൾ, കേന്ദ്രമന്ത്രിമാർ, ജഡ്ജിമാർ, മാധ്യമപ്രവർത്തകർ തുടങ്ങി പല പ്രമുഖരുടെയും ഫോണുകൾ ചോർത്തിയെന്ന വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണ്. പെഗാസസ് എന്ന ഇസ്രേലി ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ചു ഫോൺ ചോർത്തൽ നടത്തിയെന്നാണ് ആരോപണം. ഇസ്രയേലിന്‍റെ സൈബർ ഇന്‍റലിജൻസ് സ്ഥാപനമായ എൻഎസ്ഒ 2016-ൽ വികസിപ്പിച്ചെടുത്തതാണ് പെഗാസസ് സോഫ്റ്റ്‌വേർ. സർക്കാരുകൾക്കോ അവ നിർദേശിക്കുന്ന ഏജൻസികൾക്കോ മാത്രമേ ഇതു നൽകൂ എന്നാണു നിർമാതാക്കൾ വിശദീ കരിച്ചിട്ടുള്ളത്. അതിനാൽ ഫോൺ ചോർത്തൽ നടന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ സർക്കാർ ഏജൻസികൾ ഉണ്ടാകുമെന്ന് അനുമാനിക്കേണ്ടിവരും. എന്നാൽ, ഫോൺ ചോർത്തൽ ആരോപണം സർക്കാരും പെഗാസസ് നിർമാതാക്കളും നിഷേധിക്കുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അനധികൃത കടന്നുകയറ്റം എന്ന നിലയിൽ ഫോൺ ചോർത്തലിനെ അതീവ ഗൗരവമുള്ള പ്രശ്നമായി തന്നെയാണു പ്രതിപക്ഷം എടുത്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഫോൺ ചോർത്തപ്പെട്ട നേതാക്കളുടെ ലിസ്റ്റിലുണ്ട്. ഫോൺ ചോർത്തൽ ആരോപണം സ്വാഭാവികമായും പാർലമെന്‍റിൽ ഇന്നലെ വലിയ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി.

മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും ഭരണഘടനാവകുപ്പുകൾ പ്രകാരം നിഷ്കർഷിച്ചിട്ടുള്ള ഒരു ജനാധിപത്യരാജ്യത്ത് ആരുടെയെങ്കിലും നിരീക്ഷണവലയത്തിനുള്ളിലാണു പൗരന്മാരുടെ സകല പ്രവർത്തനങ്ങളും എന്നുവരുന്നതു ഭീതിപ്പെടുത്തുന്ന സംഗതിയാണ്. പെഗാസസ് സോഫ്റ്റ്‌വേറിനെപ്പറ്റി ആരോപണമുയരുന്നത് ആദ്യമായല്ല. 2019-ൽ ഇന്ത്യയിലെ ചില മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 1400 പേരുടെ ഫോൺ സംഭാഷണങ്ങളും വിവരങ്ങളും പെഗാസസ് ഉപയോഗിച്ചു ചോർത്തിയതായി വാർത്ത വന്നിരുന്നു. പെഗാസസ് സോഫ്റ്റ്‌വേർ ഉപയോഗിച്ചതിന്‍റെ വിവരമൊന്നും വാട്സ്ആപ് തങ്ങളെ അറിയിച്ചിട്ടില്ല എന്നായിരുന്നു അന്നു സർക്കാരിന്‍റെ നിലപാട്. എന്നാൽ, ഇതേപ്പറ്റി മാസങ്ങൾക്കു മുന്പുതന്നെ സർക്കാരിനെ അറിയിച്ചിരുന്നതായി വാട്സ്ആപ് അധികൃതർ പറഞ്ഞു. ഏതായാലും ആ വിവാദം താമസിയാതെ കെട്ടടങ്ങി. ആർക്കുമെതിരേ നടപടി ഉണ്ടായില്ല. പെഗാസസിന്‍റെ സേവനം തുടർന്നും ഉപയോഗപ്പെടുത്തിയെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകളിൽനിന്ന് അനുമാനിക്കേണ്ടത്. സർക്കാരിനെതിരായ നീക്കങ്ങൾ അറിയാനും പ്രതിയോഗികളെ ഒതുക്കാനും നിയമവിരുദ്ധ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനൊരു ന്യായീകരണവുമില്ല.

ഇന്ത്യ, സൗദി അറേബ്യ, യുഎഇ, മെക്സിക്കോ തുടങ്ങിയ പത്തു രാജ്യങ്ങളിലാണു പെഗാസസിന്‍റെ ഫോൺ ചോർത്തൽ കൂടുതൽ നടന്നതെന്നു റിപ്പോർട്ടുകൾ പറയുന്നു. വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും ഇത്തരത്തിലുള്ള ഫോൺ ചോർത്തൽ നടന്നതായി റിപ്പോർട്ടില്ല എന്നതു ശ്രദ്ധേയമാണ്. പൗരന്‍റെ സ്വകാര്യതയെ ജനാധിപത്യ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമായി മാനിക്കുന്ന വ്യവസ്ഥിതിയാണ് അത്തരം രാജ്യങ്ങളിലുള്ളത്. നിയമവ്യവസ്ഥകളും അവിടങ്ങളിൽ സുതാര്യമാണ്. സാധാരണക്കാർക്ക് അവിശ്വസനീയമായി തോന്നാവുന്ന രീതിയിൽ അതിവിദഗ്ധമായിട്ടാണു പെഗാസസിന്‍റെ ഫോൺ ചോർത്തൽ. വാട്സ്ആപ് കോൾ, മെസേജിലെ ലിങ്ക് തുടങ്ങിയവ വഴി ഉപയോക്താവ് അറിയാതെ പെഗാസസ് സോഫ്റ്റ്‌വേർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ നിയന്ത്രണം കൈക്കലാക്കി ഫോണിലുള്ള സകല വിവരങ്ങളും ഈ മാൽവേർ ശേഖരിക്കുന്നു. ഒരുതരം സാങ്കേതിക അധിനിവേശം.

ആധുനിക സാങ്കേതികവിദ്യയുടെ ദുരുപയോഗം ഏതെല്ലാം വിധത്തിൽ നടക്കുന്നു എന്നതിന്‍റെ ദൃഷ്ടാന്തംകൂടിയാണു പെഗാസസ് വഴിയുള്ള ഫോൺ ചോർത്തൽ. ഫോൺ ഹാക്ക് ചെയ്തതിന്‍റെ ഒരു തെളിവും അവശേഷിപ്പിക്കില്ല. ആപ്പിളിലും ആൻഡ്രോയ്ഡിലും ബ്ലാക്ക്ബെറിയിലും ഈ സോഫ്റ്റ്‌വേർ പ്രവർത്തിക്കും. ഈ വിവരമോഷ്ടാവിന്‍റെ സേവനം സർക്കാരിന്‍റെ സമ്മതത്തോടെയേ ലഭ്യമാകൂ എന്നിടത്താണ് ഈ സൈബർ കുറ്റകൃത്യത്തിന്‍റെ ഗൗരവം വർധിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കു വിവിധ തരത്തിലുള്ള ശിക്ഷകൾ വ്യവസ്ഥ ചെയ്തിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ഒരു രാജ്യത്തിനും സ്വന്തം പൗരന്മാരുടെ ഫോൺ ചോർത്തുന്നതു നിസാരമായി തള്ളിക്കളയാൻ കഴിയില്ല. രാജ്യസുരക്ഷയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തുന്നതുപോലെ ഇതിനെ കാണാനാവില്ല. തങ്ങൾക്കിഷ്ടമില്ലാത്തവരെയും തങ്ങൾ സംശയിക്കുന്നവരെയുമെല്ലാം നിരീക്ഷണത്തിനു വിധേയമാക്കുന്നതും അവരുടെ വിവരങ്ങൾ ചോർത്തി തങ്ങളുടെ നിലനിൽപ് ഭദ്രമാക്കുന്നതും ജനാധിപത്യ ചൈതന്യത്തിനു നിരക്കാത്തതാണ്. ഗൾഫിലെയും ആഫ്രിക്കയിലെയും ഏകാധിപത്യ ഭരണകൂടങ്ങൾ ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നതു മനസിലാക്കാം. പക്ഷേ, ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിന് ഇത്തരം സംഭവങ്ങൾ കളങ്കമാണ്.