Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സ്വകാര്യവത്കരണം ട്രെയിൻ യാത്ര സുഖകരമാക്കുമോ?
രാജ്യത്തെ 50 റെയിൽവേ സ്റ്റേഷനുകളും 150 ട്രെയിനുകളും സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ലോകത്തെ ഏറ്റവും ബൃഹത്തായ റെയിൽ ഗതാഗത ശൃംഖലയിൽ നിർണായക മാറ്റങ്ങൾക്കു വഴിതുറക്കും. ഇന്ത്യൻ റെയിൽവേ ലോകത്തിലെ ഏറ്റവും വലിയ യാത്രാസംവിധാനങ്ങളിലൊന്നാണ്. കോടിക്കണക്കിനു യാത്രക്കാർ ദിനംപ്രതി ഈ യാത്രാമാർഗം ഉപയോഗിക്കുന്നു.
സാധാരണക്കാരുടെ പ്രധാന യാത്രാമാർഗമായാണു ട്രെയിൻ ഗതാഗതത്തെ കണക്കാക്കുന്നത്. കുറഞ്ഞ നിരക്കും ദീർഘദൂര യാത്രയ്ക്കുള്ള സൗകര്യവുമൊക്കെ മറ്റു വാഹനങ്ങളേക്കാൾ കൂടുതലായി ട്രെയിനുകളെ ആശ്രയിക്കുവാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നു. ട്രെയിനുകളിൽ കൂടുതൽ സൗകര്യങ്ങൾ റെയിൽവേ നൽകിത്തുടങ്ങിയതോടെ അവയിലെ യാത്ര പണ്ടത്തെയത്ര ക്ലേശകരമല്ലാതാവുകയും സുഖയാത്ര ആഗ്രഹിക്കുന്നവർപോലും ട്രെയിനിനെ ആശ്രയിക്കാൻ തുടങ്ങുകയും ചെയ്തു.
രാജ്യത്തിന്റെ തെക്കേയറ്റത്തു കിടക്കുന്ന കേരളത്തിന് റെയിൽവേ സംവിധാനത്തിൽ ഉണ്ടാകുന്ന ഏതു മാറ്റവും ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ റെയിൽവേ സ്വകാര്യവത്കരണത്തിൽ കേരളീയർക്കു കൂടുതൽ താത്പര്യവും ഒപ്പം ആശങ്കയുമുണ്ടാകും.
ഇന്ത്യൻ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. ജോലിക്കും പഠനത്തിനുമൊക്കെയായി ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്ന മലയാളികളിൽ ബഹുഭൂരിപക്ഷവും ആശ്രയിക്കുന്നതു ട്രെയിനിനെയാണ്. യാത്രാനിരക്കിലുള്ള കുറവ്, ബെർത്ത് ലഭിച്ചാൽ സുഖമായി ഉറങ്ങി യാത്രചെയ്യാനുള്ള സൗകര്യം, ശുചിമുറി ലഭ്യത, ഭക്ഷണം ലഭിക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങൾ ട്രെയിൻ യാത്രയ്ക്കു മുന്തിയ പരിഗണന നൽകാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ട്രെയിനുകളും സ്റ്റേഷനുകളും സ്വകാര്യവത്കരിക്കുന്പോൾ കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്ന പ്രതീക്ഷ യാത്രക്കാർക്കു പൊതുവേ ഉണ്ട്. അതേസമയം, പൂർണമായി ദേശസാത്കൃതമായിരുന്ന ട്രെയിൻ സർവീസ് രംഗത്തേക്കു സ്വകാര്യമേഖല കടന്നുവന്നാൽ യാത്രച്ചെലവു കൂടുമെന്ന ആശങ്കയും ഉയരുന്നു.
മികച്ച സൗകര്യങ്ങൾക്കു കൂടുതൽ നിരക്ക് എന്നതാണല്ലോ ആധുനിക വിപണനതന്ത്രം. ട്രെയിൻ യാത്രാനിരക്കു വർധിച്ചാൽ സാധാരണക്കാരായ യാത്രക്കാർക്ക് അതു വലിയ ഭാരമായിത്തീരാം.
ഏതായാലും ട്രെയിൻ - റെയിൽവേ സ്റ്റേഷൻ സ്വകാര്യവത്കരണത്തിനുവേണ്ടി ഉന്നതതല സമിതി രൂപവത്കരിക്കുന്ന കാര്യം നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവിനെ ഔദ്യോഗികമായി അറിയിച്ചു. ആറു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നടപടി ഈയിടെ പൂർത്തിയാക്കിയിരുന്നു. അതേക്കുറിച്ചും വിരുദ്ധാഭിപ്രായങ്ങളുണ്ട്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നീക്കത്തിൽ വലിയ പ്രതിഷേധമുയർന്നല്ലോ. വിമാനത്താവളമായാലും റെയിൽവേ സ്റ്റേഷനായാലും സ്വകാര്യവത്കരിക്കുന്നതിലൂടെ കൂടുതൽ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷ സാധ്യമാകുമോ? സാധ്യമാകുന്നില്ലെങ്കിൽ പഴയ സന്പ്രദായത്തിലേക്കു തിരിച്ചുപോകാനാവുമോ? അധിക സൗകര്യങ്ങൾ നൽകുന്നതിന്റെ പേരിൽ സ്വകാര്യമേഖല യാത്രക്കാരെ പിഴിയുമോ? സ്വകാര്യമേഖല അന്യായ നിരക്കുകൾ ഏർപ്പെടുത്തിയാൽ സർക്കാർ ഇടപെടുമോ? ഇത്തരം സംശയങ്ങൾ സർക്കാർ പരിഗണിക്കുകയും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയും വേണം.
സ്വകാര്യവത്കരണത്തിനു നയപരമായ തീരുമാനമെടുക്കുന്പോൾ അതു ജനങ്ങൾക്കു പ്രയോജനപ്രദമാകുമെന്നു സർക്കാർ ഉറപ്പുവരുത്തിയേ തീരൂ. ചില വന്പന്മാർക്കു പണം കൊയ്യാനുള്ള വഴികളൊരുക്കിക്കൊടുക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. സ്വകാര്യ സംരംഭകർ ലാഭം ലക്ഷ്യമിട്ടാവും ഇത്തരം പദ്ധതികൾ ഏറ്റെടുക്കുകയെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, അമിതലാഭം കൊയ്യാനും യാത്രക്കാരെ പിഴിയാനുമുള്ള സൗകര്യമാണ് ഇതിലൂടെ അവർക്കു ലഭിക്കുന്നതെങ്കിൽ അതു യാത്രക്കാരുടെ കടുത്ത ദൗർഭാഗ്യമെന്നേ പറയേണ്ടൂ.
സ്വകാര്യവത്കരണത്തിലേക്കു റെയിൽവേയെ നയിച്ച സാഹചര്യങ്ങളേറെയുണ്ട്. ഇന്ത്യൻ റെയിൽവേയുടെ ഇപ്പോഴത്തെ അവസ്ഥ അത്ര ആശാവഹമല്ല. റെയിൽവേ സ്റ്റേഷനുകളിലെ ശുചിത്വനിലവാരം സംബന്ധിച്ചു റെയിൽവേ നടത്തുന്ന പരിശോധനയിലെ കണ്ടെത്തലുകളെക്കുറിച്ച് അടുത്തയിടെ ഈ പംക്തിയിൽ പറഞ്ഞിരുന്നു. രാജ്യത്തെ പല റെയിൽവേ സ്റ്റേഷനുകളുടെയും സ്ഥിതി പരിതാപകരമാണ്. വൃത്തിയും വെടിപ്പുമുള്ള നൂറു റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ, വൃത്തിയുടെ പേരിൽ അഭിമാനിക്കുന്ന കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷൻ പോലും ഉണ്ടായില്ല. അടുത്ത പത്തു വർഷത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേയെ ലോകത്തിലെ ആദ്യത്തെ ഹരിത റെയിൽവേ ആക്കുമെന്നു കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ജൂലൈയിൽ രാജ്യസഭയിൽ പറഞ്ഞു.
ഉപയോഗത്തിലില്ലാത്ത റെയിൽവേ വക ഭൂമിയിൽ സൗരോർജോത്പാദനം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. അതിർത്തികളിലും മറ്റുമുള്ള നാരോ ഗേജ് ട്രെയിനുകളിൽ ഡീസലിനു പകരം ബയോ ഡീസൽ അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങൾ ഉപയോഗിക്കാനും പദ്ധതിയുണ്ട്. മധ്യപ്രദേശിലെ ഹബീബ്ഗഞ്ച്, ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനുകളിൽ വിമാനത്താവളങ്ങളിലേതിനു സമാനമായ സൗകര്യങ്ങളൊരുക്കാനും വൻപദ്ധതി തയാറാക്കി. ഒരു വശത്തു സർക്കാർപണം ഉപയോഗിച്ച് ഇത്തരം ആഡംബര സൗകര്യങ്ങൾ ഒരുക്കുകയും, മറുവശത്ത് സ്വകാര്യവത്കരണത്തിനായി റെയിൽവേ സ്റ്റേഷനുകളും ട്രെയിൻ സർവീസുകളും വിട്ടുകൊടുക്കുകയും ചെയ്യുന്പോൾ അതിന്റെയൊക്കെ പ്രയോജനം ആർക്കാണു ലഭിക്കുകയെന്നു സംശയമുയരുക സ്വാഭാവികം.
ആധുനികവത്കരണത്തിലൂടെ വരുമാനം വർധിപ്പിക്കാമെന്നായിരുന്നു റെയിൽവേയുടെ കണക്കുകൂട്ടൽ. എന്നാൽ റെയിൽവേയുടെ ഇപ്പോഴത്തെ കെട്ടുറപ്പും സംവിധാനങ്ങളും കൂടുതൽ ഫലവത്തായി ഉപയോഗിക്കാനുള്ള ശ്രമമാണു നടത്തേണ്ടത്. അതിൽ സ്വകാര്യമേഖലയെക്കൂടി പങ്കാളിയാക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ, ആത്യന്തികമായി ഇതിന്റെ പ്രയോജനം സാധാരണക്കാർക്കും ലഭ്യമാകുമെന്ന് ഉറപ്പാക്കണം. എസി കോച്ചുകളിലും മറ്റും സസുഖം യാത്ര ചെയ്യാനും വീഡിയോ ഗെയിം കളിക്കാനും വൈഫൈ ഉപയോഗിക്കാനുമൊക്കെ സാധിക്കുന്നതു നല്ല കാര്യംതന്നെ. വികസിത രാജ്യങ്ങളിലെ ട്രെയിൻ സർവീസുകളിൽ ഇത്തരം സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട വൃത്തിയുടെ കാര്യത്തിൽ നമ്മുടെ റെയിൽവേ ഇപ്പോഴും ബഹുദൂരം പിന്നിലാണ്. ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും സ്വകാര്യവത്കരിക്കുന്പോൾ നിലവിലെ സംവിധാനങ്ങൾ മെച്ചപ്പെടണം. മെച്ചപ്പെടുന്നില്ലെങ്കിൽ സ്വകാര്യവത്കരണം ദോഷമേ ഉണ്ടാക്കൂ. മെച്ചപ്പെട്ട യാത്രാസൗകര്യം സാധാരണക്കാർക്കും ഉറപ്പാക്കുന്നതാവണം റെയിൽവേയിലെ സ്വകാര്യവത്കരണം.
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
നമ്മളൊന്നാണ്, ഇന്ത്യക്കാരായ നാം
പ്രതിപക്ഷ ബഹുമാനം ജനാധിപത്യ ബഹുമാനമാണ്
ദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ
കേടായ സെർവറും പിടിപ്പുകേടും
ജാമ്യത്തിലിറങ്ങി ഇര തേടുന്നവർ
സർക്കാർ മറക്കരുത്, ആ ദിവസം അടുത്തു
തെരഞ്ഞെടുക്കുന്നത് എംപിയെ അല്ല, ഭാവിയെ
നെറികെട്ട കൊടുക്കൽ വാങ്ങലുകൾ
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
മദ്യപിച്ചോ അല്ലാതെയോ ജയമോഹനു പറ്റുമോ?
ന്യൂനപക്ഷങ്ങളെ രക്ഷിക്കണം; പക്ഷേ, ഇവിടെ വേണ്ട
ഇലക്ടറൽ ബോണ്ട് ഇത്ര ചീത്തയാണോ?
സായിബാബയെ രക്ഷിച്ചതു സ്റ്റാൻ മറഞ്ഞ ഗുഹയിൽനിന്ന്
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
വനിതാദിനത്തിൽ തുടങ്ങാം പുരുഷ ശക്തീകരണം
ആരുടേതാണ് ഈ 140 കോടി കുടുംബം?
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top