Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ബജറ്റ് നിർദേശങ്ങൾ വളർച്ചയ്ക്കു വഴിതുറക്കണം
പുതിയ കേന്ദ്രസർക്കാരിന്റെ ബജറ്റ് സാധാരണക്കാരുടെയും കർഷകരുടെയും പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു. പെട്രോളിനും ഡീസലിനും നികുതി കൂട്ടിയതു വിലക്കയറ്റത്തിനും അതിന്റെ ദൂരവ്യാപക പ്രശ്നങ്ങൾക്കും വഴിതെളിക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി സന്പദ്ഘടന നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ ബജറ്റ് അവഗണിച്ചുവെന്നതു വ്യാപകമായ പരാതിയാണ്. ബജറ്റ് എല്ലാ സാന്പത്തിക പ്രശ്നങ്ങൾക്കും ഒറ്റമൂലിയല്ലെങ്കിലും പുതുതായി അധികാരത്തിൽ വന്ന സർക്കാരിന്റെ ആദ്യ ബജറ്റിൽ സർക്കാരിന്റെ അഞ്ചു വർഷക്കാലാവധിയിലെ നയങ്ങളുടെയും വികസന സ്വപ്നങ്ങളുടെയും സാന്പിൾ തുണ്ടുകളെങ്കിലും എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, പ്രത്യാശയുണർത്തുന്ന സാന്പിളുകളൊന്നും കണ്ടില്ല. മാത്രമല്ല, സംസ്ഥാനങ്ങളുടെ കാര്യത്തിൽ ബജറ്റ് വളരെ പക്ഷപാതപരമായ നിലപാടാണു സ്വീകരിച്ചതും.
ബജറ്റ് നിർദേശങ്ങളെക്കുറിച്ചുള്ള ആശങ്കകളും പരാതികളും പരിഹരിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. അടുത്ത അഞ്ചു വർഷത്തേക്കു ഭരണം ഉറപ്പായതുകൊണ്ട് ഇപ്പോൾ എന്തുമാകാം എന്നു സർക്കാർ കരുതരുത്. സമഗ്രവികസനമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണമെന്നുമൊക്കെ പറഞ്ഞാൽ പോരാ, അതു പ്രയോഗത്തിൽ വരുത്തുകയും വേണം. ഏതായാലും ലോക്സഭയിൽ ബജറ്റ് ചർച്ചകൾക്കു മറുപടി പറഞ്ഞ ധനമന്ത്രി നിർമല സീതാരാമൻ ഇപ്പോഴത്തെ പിഴവുകൾ തിരുത്തുമെന്ന സൂചന നൽകി. ഇനി അതിലാണു പ്രതീക്ഷ.
കർഷകർക്കും പാവപ്പെട്ടവർക്കും സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ചയൊന്നും വരുത്തില്ലെന്നു മന്ത്രി പറഞ്ഞു. രാജ്യം കടുത്ത കാർഷിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കർഷകോന്മുഖമായ ചില പ്രഖ്യാപനങ്ങൾ ജനം ബജറ്റിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബജറ്റിനു മുന്പുതന്നെ പ്രഖ്യാപിച്ച ആറായിരം രൂപയുടെ സഹായമല്ലാതെ പുതുതായൊന്നും ധനമന്ത്രിക്കു മുന്നോട്ടു വയ്ക്കാനുണ്ടായിരുന്നില്ല. 2024 ആകുന്പോഴേക്കും രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ബജറ്റ് മറുപടിപ്രസംഗത്തിൽ ധനമന്ത്രിയും ആവർത്തിച്ചു. പക്ഷേ, അതു വെറുമൊരു ആശംസയായി എടുക്കാനേ കഴിയൂ. സംഗതി എങ്ങനെ സാധിക്കുമെന്നു സൂചനയില്ല.
കാർഷികരാജ്യമായ ഇന്ത്യ കാർഷികരംഗത്തു കടുത്ത പ്രതിസന്ധിയിലാണ്. മാറിമാറിവന്ന സർക്കാരുകൾ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചില പൊടിക്കൈ പ്രയോഗങ്ങളൊക്കെ ചെയ്തിട്ടുണ്ട്. സ്ഥിതി കൂടുതൽ ഗുരുതരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഇപ്പോഴത്തെ നിസംഗത ആശങ്കയുണർത്തുന്നു. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസിലാക്കി കേന്ദ്രസർക്കാർ കൂടുതൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.
മറ്റു മേഖലകളിലും ഇത്തരം ഇടപെടലുകൾ ആവശ്യമാണ്. സാന്പത്തിക വളർച്ചയുടെ നിരക്കു തിരിച്ചുപിടിക്കുകയാണ് അവയിൽ പ്രധാനം. കഴിഞ്ഞ സാന്പത്തിക വർഷത്തിന്റെ അവസാനപാദമായ ജനുവരി- മാർച്ച് കാലയളവിലെ സാന്പത്തികവളർച്ചനിരക്ക് കഴിഞ്ഞ 20 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.8 ശതമാനമായിരുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് സർവേയനുസരിച്ചു 2017-18ലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്നതും. ഘടനാപരമായ മാറ്റങ്ങളിലൂടെ മാത്രമേ ഈ പിന്നോക്കാവസ്ഥകൾ പരിഹരിക്കാനാവൂ. വികസനോന്മുഖമായ പദ്ധതികളിലൂടെയും സാന്പത്തിക പരിഷ്കാരങ്ങളിലൂടെയുമാണിതു സാധിക്കേണ്ടത്. ഇതു ബജറ്റിൽ പ്രതിഫലിക്കേണ്ടതായിരുന്നു.
കേന്ദ്രസർക്കാരിന്റെ സാന്പത്തിക നയരൂപവത്കരണ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് ഫിനാൻസ് ആൻഡ് പോളിസി(ഐപിഎഫ്പി) ഇതെക്കുറിച്ചു പഠിച്ചു സമർപ്പിച്ച റിപ്പോർട്ടുകൾക്കുപോലും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. വളരെ ചെറിയൊരു വിഭാഗം ഉപഭോക്താക്കൾ മാത്രമേ രാജ്യത്തെ സന്പദ്വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കാര്യമായ പങ്കു വഹിക്കുന്നുള്ളൂ. ഏറിയാൽ പത്തുകോടിയോളം പേർ. മഹാഭൂരിപക്ഷവും ക്രയശേഷി കുറഞ്ഞവരാണ്. ഈ ബഹുഭൂരിപക്ഷത്തിന്റെ വരുമാനം വർധിപ്പിക്കാനും അതുവഴി സന്പദ്വ്യവസ്ഥ കൂടുതൽ ചടുലമാക്കാനും കഴിഞ്ഞെങ്കിൽ മാത്രമേ ക്രമമായ സാന്പത്തിക വളർച്ച സാധ്യമാവൂ. ജനസംഖ്യയിലെ വലിയ വിഭാഗത്തെ കൂടുതൽ വരുമാനം നേടുന്നതിനു പര്യാപ്തമാക്കുന്ന നയപരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയില്ലെങ്കിൽ സുസ്ഥിര വളർച്ച അസാധ്യമാകും. ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ബ്രിക്സ് രാജ്യങ്ങൾ ഇപ്പോൾ സാന്പത്തികരംഗത്തു നേരിടുന്ന യാഥാർഥ്യമാണിതെന്നു പ്രധാനമന്ത്രിയുടെ സാന്പത്തികകാര്യസമിതി അംഗംകൂടിയായ ഡോ. രതിൻ റോയി ചൂണ്ടിക്കാട്ടുന്നു.
സാന്പത്തികവളർച്ച സാക്ഷാത്കരിക്കണമെങ്കിൽ കാർഷികമേഖലയിലെ വരുമാനം വർധിച്ചേ തീരൂ. പ്രധാനമന്ത്രിയും ധനമന്ത്രിയും ഈ യാഥാർഥ്യം മനസിലാക്കിയിട്ടുണ്ടായിരിക്കണം. പക്ഷേ, അതിനനുസരിച്ചു പദ്ധതികൾ ആവിഷ്കരിക്കുന്നില്ലെങ്കിൽ എങ്ങനെയാണു കാര്യങ്ങൾ മുന്നോട്ടു പോകുക? കാർഷിക, വ്യാവസായിക മേഖലകളിൽ മൂലധനമുടക്ക് വർധിക്കണം.
കേരളത്തെ തകർക്കാൻ കേന്ദ്രം ബജറ്റ് ആയുധമാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിക്കുന്നു. എയിംസ് ഉൾപ്പെടെ കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളിൽ പലതിനോടും കേന്ദ്രം മുഖംതിരിച്ചു. തൊഴിലുറപ്പു പദ്ധതിക്കു കേരളത്തിന്റെ വിഹിതം വൻതോതിൽ വെട്ടിക്കുറച്ചു. കേരളത്തിന്റെ പരന്പരാഗത വ്യവസായ മേഖലകൾക്കുള്ള സഹായത്തിലും വലിയ കുറവുണ്ടായി. കയർ ബോർഡിനും ബാംബൂ മിഷനും കശുവണ്ടി പ്രോത്സാഹന കൗൺസിലിനും വിഹിതം കുറച്ചു. റബറിന്റെ കുറഞ്ഞ താങ്ങുവില 200 രൂപയാക്കുന്നതിനു കേന്ദ്ര സർക്കാരിന്റെ ബജറ്റ് സഹായം ആവശ്യപ്പെട്ടതു നിരസിച്ചുവെന്നു മാത്രമല്ല, റബർ ബോർഡിന്റെ ബജറ്റ് വിഹിതത്തിൽ കുറവും വരുത്തി. നാളികേര ബോർഡ്, സ്പൈസസ് ബോർഡ്, ടീ ബോർഡ് എന്നിവയുടെ കാര്യത്തിലും അവഗണന ദൃശ്യമാണ്. കേരളത്തിന്റെ പ്രശ്നങ്ങളോട് അനുഭാവം കാട്ടാൻ കേന്ദ്രത്തിന് ഇനിയും അവസരമുണ്ട്. ആവശ്യങ്ങൾ യഥാവിധി അവതരിപ്പിക്കാൻ സംസ്ഥാന സർക്കാരും കേരളത്തിൽനിന്നുള്ള എംപിമാരും സജീവമായി രംഗത്തുണ്ടാകണം. ചേരിതിരിഞ്ഞു ധർണ നടത്തുന്നതിലൂടെ പ്രശ്നങ്ങൾ തീരില്ല. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾ ശക്തമായി അവതരിപ്പിക്കണം.
പരിമിതികളും പ്രതിസന്ധികളുമുണ്ടെങ്കിലും അധിക വിഭവസമാഹരണത്തിനുള്ള വഴികൾ കേന്ദ്ര സർക്കാർ തുറന്നിട്ടുണ്ട്. നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള ചില പദ്ധതികൾ സർക്കാരിന്റെ ആലോചനയിലുണ്ട്. ഫെഡറൽ സംവിധാനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് സമഗ്ര വളർച്ചയ്ക്കുവേണ്ടി നവീന പദ്ധതികൾ കേന്ദ്രം ആവിഷ്കരിക്കട്ടെ.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top