Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
Star Chat
ഹക്കിം ദാ ഇവിടെയുണ്ട്
Wednesday, April 10, 2024 1:22 PM IST
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’... ലോകമെമ്പാടുമുള്ള വായനക്കാര്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു വായിച്ചു തീര്‍ത്ത നോവല്‍ ആടുജീവിതത്തിലെ ആര്‍ക്കും മറക്കാനാവാത്ത രംഗമാണ് നജീബിന്റെ ഈ കരച്ചില്.
അര്‍ബാബിന്റെ മസറയില്‍നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയില്‍ ദാഹിച്ചു തൊണ്ട പൊട്ടി മരിച്ച ഹക്കിം തെല്ലൊന്നുമല്ല നമ്മെ വേദനിപ്പിച്ചത്. ഹക്കീമിനെ മൂടിക്കളഞ്ഞ മണല്‍കാറ്റ് വായനക്കാരനെയും ഏതൊക്കെയോ മണല്ചുഴിയിലേക്കു ചുഴറ്റി എറിയുന്നുണ്ടുണ്ട്.
നോവലിന്റെ അവസാനം ഒരാശ്വാസമായി നജീബ് നമുക്ക് സ്വന്തമാകുമ്പോഴും ഒരു വിങ്ങലായി ഹക്കിം നമ്മുടെ മനസിനെ നീറ്റിക്കൊണ്ടിരിക്കും. സിനിമയില്‍ ഹക്കിമായി വേഷമിട്ട യുവനടന് കെ.ആര്. ഗോകുല്‍ സൺഡേ ദീപികയോടു മനസ് തുറക്കുന്നു.
ഹക്കിമുമായുള്ള സാമ്യം
ഹക്കിം എന്ന കഥാപാത്രവുമായി യഥാര്‍ഥ ജീവിതത്തിലെ ഗോകുലിന് ഒരുപാട് സാമ്യമുണ്ട്. കൊച്ചുപയ്യനായ ഹക്കിം ആദ്യ ജോലിക്കു പോകുന്ന ആവേശത്തിലാണ് വിദേശത്തേക്കു പോകുന്നത്. വീട്ടിലേക്കു നിത്യചെലവിനായി പണം അയച്ചുകൊടുക്കേണ്ട കാര്യം ഹക്കിമിനില്ല.
ആദ്യ സിനിമയുടെ ഷൂട്ടിനു പോകുമ്പോള്‍ അതേ സാഹചര്യത്തിലായിരുന്നു ഞാനും. പണം അയച്ചുകൊടുത്തിട്ടു വേണ്ട വീട്ടുകാര്‍ക്കു കഴിയാന്‍.
ജോലി തേടി പോകുന്ന ഹക്കിം ആദ്യമായി ഫ്ളൈറ്റില്‍ കയറുന്നതു ഗള്‍ഫിലേക്കുള്ള യാത്രയ്ക്കാണ്. ഗോകുല്‍ ആദ്യമായി പാസ്പോര്‍ട്ട് എടുക്കുന്നതും ഫ്ളൈറ്റിൽ കയറുന്നതുമെല്ലാം ഈ സിനിമയ്ക്കു വേണ്ടിയും.
ബ്ലെസിയുടെ സസ്പെന്‍സ്
ആടുജീവിതം സിനിമയാക്കിയപ്പോള്‍ സംവിധായകന് ബ്ലെസി ഒരു സസ്പെന്‍സ് ആയി സൂക്ഷിച്ച കഥാപാത്രമാണ് ഹക്കിം. പടം ഇറങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഹക്കിമിനു ജീവന് കൊടുക്കുന്നത് ഗോകുല്‍ ആണെന്ന കാര്യം ലോകം അറിയുന്നത്.
ഹക്കിം ആയി അഭിനയിക്കുന്ന പയ്യനെ താന്‍ പൊതിഞ്ഞു വച്ചിരിക്കുകയാണെന്നാണ് ബ്ലെസി സാര്‍ ഒരു വേദിയില്‍ പറഞ്ഞതെന്ന് ഗോകുല്‍ ഒാർക്കുന്നു. സിനിമ ഇറങ്ങുന്നതിനു മുമ്പു പരിചയപ്പെടുത്തിയാല്‍ ചിലപ്പോള്‍ ആരും അത്ര വില തരില്ല.
സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ തനിക്കു വേണ്ട പരിഗണന കിട്ടുമെന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ടാകും. തന്നെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ ബ്ലെസി സാറിന്റെ വാക്കുകള്‍ ശരിയാണെന്ന് തോന്നി.
കഞ്ചാവാണോ?
ഗോകുല്‍ സിനിമയില്‍ ഹക്കിം ആയി വേഷമിടുന്നുണ്ടെന്ന് അറിയാമായിരുന്നത് വീട്ടുകാര്‍ക്കും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ്. കോളജ് യൂണിയന് മെംബര്‍ ഒക്കെ ആയിരുന്നതിനാല്‍ അവിടെ അത്യാവശ്യം എല്ലാവര്ക്കും ഗോകുലിനെ അറിയാമായിരുന്നു.
എന്നാല്‍, ഹക്കിം ആയി അഭിനിയിക്കുന്നുണ്ടെന്ന് അറിയുമായിരുന്നത് വളരെ കുറച്ചു പേര്‍ക്കു മാത്രമായിരുന്നു. ആടുജീവിതത്തില്‍ എന്തോ വേഷം ചെയ്യുന്നുണ്ടെന്നു മാത്രമായിരുന്നു പലര്‍ക്കും അറിയാമായിരുന്നത്.
അതുകൊണ്ട് തന്നെ കോവിഡ് വന്നു ഷൂട്ടിംഗ് മുടങ്ങിയ സമയത്തും താടിയും മുടിയുമൊക്കെ അതേ പടി നിലനിര്‍ത്തിയപ്പോള്‍ ആളുകളുടെ പൊതുബോധം ഉണര്‍ന്നു.
മെലിഞ്ഞു മുടിയൊക്കെ നീട്ടി വളര്‍ത്തിയവരെ കാണുമ്പോള്‍ നാട്ടുകാര്‍ പറയുന്നത് എന്താണെന്ന് ഊഹിക്കാമല്ലോ. കഞ്ചാവാണെന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ് വയ്ക്കാത്തതിന് ഒരിയ്ക്കല്‍ പോലീസ് പിടിച്ചു.
നിന്റെ ബാഗില്‍ എന്തൊക്കെ ഉണ്ടെന്ന് നോക്കട്ടെ എന്നാണ് അന്ന് അവര്‍ പറഞ്ഞത്. സിനിമയ്ക്കു വേണ്ടിയുള്ള രൂപമാറ്റമാണിതെന്ന് ഒടുവില്‍ അവരോടു പറയേണ്ടി വന്നു.
കുറച്ചത് 20 കിലോ
നജീബാകാന്‍ പൃഥ്വിരാജ് ചെയ്ത കഠിനപ്രയത്നങ്ങളൊക്കെ ഹക്കിമായി മാറാന്‍ ഗോകുലും ചെയ്തു. ആദ്യം ശരീരഭാരം 64 കിലോയില്‍ എത്തിച്ച ശേഷം പിന്നീട് 44.5 ആക്കി കുറച്ചു.
ഭാരം കുറയ്ക്കാന്‍ മൂന്നു നേരം വെള്ളവും കാപ്പിയും മാത്രം കഴിച്ചു പിടിച്ചുനിന്നിട്ടുണ്ട്. ഡയറ്റ് ചെയ്ത് തുടങ്ങി മൂന്നാം ദിവസം ബോധരഹിതനായി വീണു. പിന്നീട് പഴച്ചാറുകളാണ് കഴിച്ചിരുന്നത്.
ഒരുപാട് കഠിനാധ്വാനം ചെയ്തു ശരീരഭാരമൊക്കെ കുറച്ച ശേഷമാണ് 2020ല്‍ കോവിഡ് വന്നു ഷൂട്ട് നിര്‍ത്തിവയ്ക്കേണ്ടി വന്നത്. അപ്പോള്‍ വലിയ വിഷമം തോന്നി. പിന്നെ ഷൂട്ട് തുടങ്ങുമ്പോള്‍ തൂക്കം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ശാരീരികമാറ്റങ്ങള്ക്കു വേണ്ടി വീണ്ടും പ്രയത്നിക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു.
അതുകൊണ്ട് പിന്നീട് തൂക്കം കൂടാതെ നോക്കുകയാണ് ഇതിനു ഗോകുല്‍ കണ്ടെത്തിയ പോംവഴി. മിതമായി മാത്രം ഭക്ഷണം കഴിച്ചു ശരീരഭാരം അതേപടി നിലനിര്‍ത്തി. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഷൂട്ടിംഗ് തുടങ്ങാറായപ്പോള്‍ 47 കിലോ ആയിരുന്നു തൂക്കം. ഇത് പിന്നീട് 44 ആക്കാന്‍ വലിയ പ്രയാസം ഉണ്ടായില്ല.
ബെസ്റ്റ് ആക്ടര്‍
സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നാടകത്തിലും ഡാന്‍സിലും മോണോ ആക്ടിലുമൊക്കെ ഗോകുല്‍ മികവ് പുലര്‍ത്തിയിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ നഗ്നനായ തമ്പുരാന് എന്ന എം. മുകുന്ദന്റെ നോവല്‍ അടിസ്ഥാനമാക്കിയുള്ള നാടകത്തിലെ പ്രധാന വേഷം ചെയ്തു.
ഇതിനു കേരള സ്കൂള്‍ യുവജനോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. ഇതൊക്കെ സിനിമയുടെ ഓഡിഷന് പോകാന്‍ ഗോകുലിന് ആത്മവിശ്വാസം പകര്‍ന്നു നല്കി. കോഴിക്കോട് ഗുരുവായുരപ്പന് കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്.
മൂന്നാമത്തെ സെമസ്റ്ററില്വച്ച് സെം ഔട്ട് ആയിപ്പോയി. പിന്നീട് അത് എഴുതിയെടുക്കാന്‍ കഴിഞ്ഞില്ല. ഡിഗ്രി കഴിഞ്ഞ് ഇറങ്ങുന്നത് ലക്ഷക്കണക്കിന് യുവാക്കളാണ്. എന്നാല്‍സ ആടുജീവിതം പോലൊരു സിനിമയില്‍ അവസരം കിട്ടുന്നതു വലിയ ഭാഗ്യമാണെന്നും ഗോകുല്‍ പറയുന്നു.
വീട്ടുകാരുടെ പിന്തുണ
കോഴിക്കോട് പെരുമണ്ണ സ്വദേശിയാണ് ഗോകുല്‍. അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയും അടങ്ങുന്നതാണ് ഗോകുലിന്റെ കുടുംബം. അച്ഛന് രാമകൃഷ്ണ ഹരി നമ്പൂതിരി, ജോത്സ്യന് ആണ്. അമ്മ ശ്രീജ ടീച്ചര്‍, ഏട്ടന് ഗ്രാഫിക് ഡിസൈനര്‍, ഏട്ടത്തി കണ്ടന്റ് റൈറ്ററാണ്. ഹക്കീമാകാന്‍ ഒരു 17 വയസുകാരന് ഒരുപാട് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരുമെന്ന് അറിയാമായിരുന്നിട്ടും കുടുംബം ഒപ്പം നിന്നു.
പാഷനു പിന്നാലെ പോകാന്‍ തനിക്ക് ഉണ്ടായിരുന്ന ധൈര്യം വീട്ടുകാരുടെ പിന്തുണ തന്നെയാണ്. എന്നാല്‍, സ്വന്തം മകന് മെലിഞ്ഞ് എല്ലും തോലുമായ സമയത്ത് ആര്‍ക്കുമുണ്ടാകുന്ന ആശങ്ക മാതാപിതാക്കള്‍ക്കും ഉണ്ടായി.
മകന് മെലിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് അമ്മ ബ്ലെസി സാറിനെ വിളിച്ച് ആശങ്ക പങ്കുവച്ചിരുന്നു. ഡയറ്റ് ചെയ്യുന്നതിനിടെ ഒരിക്കല്‍ താന്‍ കുഴഞ്ഞുവീണു. ഇതില്‍പ്പിന്നെ ഇടയ്ക്കിടെ കുഴഞ്ഞുവീഴുന്നതുപോലെ അഭിനയിച്ച് അമ്മയെ പറ്റിക്കും.
അമ്മ ഓടി അടുത്ത് വരുമ്പോള്‍ കണ്ണടച്ച് കാണിക്കും. പടം കണ്ട ശേഷം ശബ്ദം ഇടറിയാണ് അമ്മ വിളിച്ചത്. ഞങ്ങള്‍ അതില്‍ നിന്നെ കണ്ടില്ല. ഹക്കിമിനെയാണ് കണ്ടതെന്നു പറഞ്ഞു.
ഡബ്ബിംഗിലെ വെല്ലുവിളി
ചിത്രത്തിലെ ഡബ്ബിംഗിനു വേണ്ടി ശബ്ദം കളയേണ്ടി വന്നു. ഹക്കീം ഒരുപാട് ക്ഷീണിതനാകുന്ന രംഗങ്ങള്‍ ഡബ്ബ് ചെയ്യുമ്പോഴും ശബ്ദത്തിന് ഭയങ്കര എനര്‍ജി തോന്നി. ഇതോടെ ഒരു കരകരപ്പ് വരാന്‍ സ്മോക്ക് ഒക്കെ ചെയ്തു. കുറെ അലറി വിളിച്ചു ശബ്ദം കളഞ്ഞു.
പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് വെള്ളം പോലും കുടിക്കാതെ ആണ് ഡബ്ബ് ചെയ്തത്. തൊണ്ടയെ പറ്റാവുന്നിടത്തോളം ടോര്‍ച്ചര്‍ ചെയ്തിട്ടാണ് ആ ശബ്ദം വരുത്തിയത്. ഒരു നടനെ പൂര്‍ണനാക്കുന്നത് ശബ്ദമാണെന്നു ഗോകുല്‍ പറയുന്നു.
ശബ്ദം വേണ്ടവിധത്തില്‍ ക്രമീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖത്ത് എത്ര ഭാവങ്ങളള് മിന്നിമറഞ്ഞിട്ടും കാര്യമില്ല. സിനിമയുടെ സമയത്തുണ്ടായ എല്ലാ വെല്ലുവിളികളും താന്‍ യഥാര്‍ഥത്തില്‍ ആസ്വദിക്കുകയായിരുന്നെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.
പൃഥ്വിയും ബ്ലെസിയും
ബ്ലെസി തനിക്ക് അച്ഛനെപ്പോലെ ആയിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം തന്റെ അച്ഛന് പറയുന്നതുപോലെയാണ് കണ്ടത്. ബ്ലെസി യൂണിവേഴ്സിറ്റിയില്‍നിന്നാണ് എല്ലാം പഠിച്ചത്. സിനിമയിലേക്ക് ആദ്യം എത്തുമ്പോള്‍ സാങ്കേതികമായ കാര്യങ്ങളെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല.
എന്നാല്‍, ഇപ്പോള്‍ ചിലതൊക്കെ അറിയാമെന്നുള്ള ആത്മവിശ്വാസം ഉണ്ട്. രാജുവേട്ടനെ ആദ്യം പരിചയപ്പെട്ടപ്പോള്‍ തന്നെ ഫാന്‍ ബോയ് ആയിരുന്ന തന്നെ അനിയനാക്കി മാറ്റുകയായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന്റെ തലേന്നാണ് ആദ്യമായി കാണുന്നത്.
ഒരുമിച്ചിരുന്ന് കാപ്പിയൊക്കെ കുടിച്ചു കുറെ നേരം സംസാരിച്ചു. ഏട്ടന് എന്ന പോലെയാണ് പെരുമാറിയത്. ഒരിക്കല്‍ മരുഭൂമിയില്‍ നട്ടുച്ചയ്ക്കു താന്‍ നിലത്തു കിടക്കുകയാണ്. വാഹനത്തില്‍നിന്ന് ഇറങ്ങിവന്ന രാജുവേട്ടന് കാണുന്നതു ഞാന്‍ വെയിലത്തു കിടക്കുന്നതാണ്.
ഇവന് ഒരു കുട കൊടുക്കാത്തത് എന്താണെന്നു ചോദിച്ചു ദേഷ്യപ്പെട്ടു. അവനു കുട കൊടുക്കാതെ താന്‍ ഇനി അഭിനയിക്കില്ലെന്നു പറഞ്ഞു. പിന്നീട് എപ്പോഴും കുട പിടിച്ച് ഒരാള്‍ തന്റെ ഒപ്പം ഉണ്ടാകും.
രേഷ്മ അന്ത്രയോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്റണി-ഷാരിസ് മുഹമ്മദ് ടീ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്റണി-ഷാരിസ് മുഹമ്മദ് ടീ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
Latest News
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
കൂലിയെ ചൊല്ലി തർക്കം; തൊഴിലുടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
Latest News
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
കൂലിയെ ചൊല്ലി തർക്കം; തൊഴിലുടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top