Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Cinema
Star Chat
നരേന് ഹാപ്പിയാണ്
Thursday, January 4, 2024 1:46 PM IST
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന് നരേന് മകന് ഒരു വയസുകാരന് ഓംങ്കാറുമായി കളിക്കുന്ന തിരക്കിലായിരുന്നു. അച്ചുവിന്റെ അമ്മയിലെ ഇജോയും ക്ലാസ്മേറ്റിലെ മുരളിയും...
മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഈ നടന് എം. പത്മകുമാറിന്റെ ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കീഴടക്കുകയാണ്.
അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട താരജോഡികളായ നരേന്-മീരാ ജാസ്മിന് കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമാണ് "ക്വീന്‍ എലിസബത്ത്'. താരജാഡകളൊന്നുമില്ലാതെ നരേന് ദീപികയോട് തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു.
മീരാ ജാസ്മിനൊപ്പം...
അപ്രതീക്ഷിതമായിട്ടാണ് ഈ പ്രോജക്ട് വന്നത്. സബ്ജക്ട് കേട്ടു, കഥ ഇഷ്ടപ്പെട്ടു. സ്ക്രിപ്റ്റ് രസകരമായി തോന്നി. മെയിന്‍ കാരക്ടര്‍ ചെയ്യുന്നത് മിക്കവാറും മീര ജാസ്മിന് ആയിരിക്കുമെന്ന് സംവിധായകന് പപ്പേട്ടന് (എം. പത്മകുമാര്‍) പറഞ്ഞപ്പോള്‍ ഞാന്‍ സര്‍പ്രൈസ്ഡ് ആയി.
അപ്പോള്‍ അച്ചുവിന്റെ അമ്മയുടെ ഓര്‍മകളാണ് വന്നത്. മീരയെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷം മീറ്റ് ചെയ്തിരുന്നു. അന്ന് സിനിമ ഒരുമിച്ചു ചെയ്യുന്ന കാര്യം ഒന്നും അറിഞ്ഞിരുന്നില്ല. മീരയെ വിളിച്ച് ഇക്കാര്യം പറഞ്ഞപ്പോള്‍ അവരും സര്പ്രൈസിലായിരുന്നു. നരേന് ആണ് ഹീറോയെന്ന് അറിഞ്ഞുവെന്നും പറയുകയുണ്ടായി.
മുമ്പ് മൂന്നു പടങ്ങള്‍ ചെയ്തതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ ഒരു കംഫര്‍ട്ട് സോണ്‍ നേരത്തെ തന്നെയുണ്ട്. ഇത്രയും ഗ്യാപിനു ശേഷം കഴിഞ്ഞ വര്‍ഷം ആ സൗഹൃദം പുതുക്കിയതുകൊണ്ട് ഇത്തവണ കുറച്ചു കൂടി ഫ്രീയായി.
അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ശരിക്കും എന്ജോയ് ചെയ്തു. ഒരു ഫണ്‍ ഫീല്‍ഡും ഹ്യൂമര്‍ ടച്ചുമുള്ള ലൈറ്റ് ഹാര്‍ട്ടഡ് സിനിമയാണിത്. അങ്ങനെയുള്ള സിനിമയുടെ ഭാഗമായപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. കംഫര്‍ട്ട് സോണ്‍ ആകുമ്പോള്‍ പെര്‍ഫോമന്‍സിലും നമുക്ക് സജഷന്‍സ് കൊടുക്കാന്‍ പറ്റും. പപ്പേട്ടനും ഐഡിയാസ് പറയാനുള്ള അനുവാദം തന്നിരുന്നു.
അച്ചുവിന്റെ അമ്മയിലെ ഇജോ ആയി അഭിനയിപ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഉര്വശിചേച്ചിയും മീരയുമൊക്കെ വലിയ താരങ്ങള്‍, അവാര്‍ഡ് നേടിയവരൊക്കെയല്ലേയെന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇത്തവണ ടെന്‍ഷന്‍ ഫ്രീയായിട്ടാണ് അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നത് നല്ലൊരു ചിത്രത്തിലൂടെ ആവുന്നതിന്റെ സന്തോഷവുമുണ്ട്.
ചെയ്യാന്‍ ആഗ്രഹിച്ച കഥാപാത്രം
അലക്സ് എന്ന നിഷ്കളങ്കനായ ഹ്യൂമര്‍ ടച്ചുള്ള കാരക്ടറാണ് എന്റേത്. മലയാളത്തില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സോളോ കാരക്ടര്‍ കിട്ടുന്നത്. ഇത്തരത്തിലുള്ള ഒരു കഥാപാത്രം ചെയ്യണമെന്ന് ഏറെ മോഹമുണ്ടായിരുന്നു.
ഹ്യൂമര്‍ ചെയ്യാന്‍ എനിക്കൊരുപാട് ഇഷ്ടമാണ്. പക്ഷേ, അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ എന്തുകൊണ്ടോ എന്നെത്തേടി എത്തിയിട്ടില്ല. വന്ന വേഷങ്ങള്‍ ചിലത് നല്ലതായിരുന്നുവെങ്കിലും അതിന്റെ കഥ വളരെ വീക്കായിരുന്നു താനും.
എന്നാല്‍, തിരക്കഥയും കഥാപാത്രവും ഒരുപോലെ മികച്ചതായിരുന്നു ക്വീന്‍ എലിസബത്തിലേത്. മീരയുടെ കഥാപാത്രത്തിന്റെ നേരെ വിപരീത സ്വഭാവമുള്ള കഥാപാത്രം. ഒരുപാട് ആസ്വദിച്ചാണ് അഭിനയിച്ചത്. 2018 ലെ വിന്‍സ്റ്റണ്‍ എന്ന മത്സ്യത്തൊഴിലാളിയുടെ കഥാപാത്രം എന്റെ കരിയറിലെ മികച്ചതായിരുന്നു. ചിത്രത്തെക്കുറിച്ച് നല്ല ഫീഡ് ബാക്കാണ് കിട്ടുന്നത്.
പ്രായമായവര്‍, ഫാമിലി ഓഡിയന്‍സ് ഒക്കെ വന്നു കണ്ണു നിറഞ്ഞു നല്ല സിനിമയാണ് എന്നൊക്കെ പറയുമ്പോള്‍ സന്തോഷമുണ്ട്. ഫ്രണ്ട്ഷിപ്പ്, ലവ്, ഇമോഷന്‍സ് ഇതൊക്കെ ചേര്‍ന്ന് റൊമാന്റിക് കോമഡിയാണ് ക്വീന്‍ എലിസബത്ത്.
സിനിമയെ പ്രണയിച്ച ചെറുപ്പകാലം
ചെറുപ്പം മുതല്‍ സിനിമ മനസിലുണ്ടായിരുന്നു. അമിതാബച്ചന്റെ സിനിമകള്‍ കണ്ടതോടെ സിനിമയോടുള്ള ഇഷ്ടം കൂടി. കമലഹാസന് എന്റെ ഫേവറിറ്റ് ആക്ടറാണ്.
അദ്ദേഹത്തിന്റെ സിനിമകളാണ് അഭിനയിക്കണമെന്ന ആഗ്രഹത്തിലേക്ക് എന്നെ നയിച്ചത്. തൃശൂര്‍ കേരള വര്‍മ കോളജിലെ പഠന കാലത്ത് പ്രസിദ്ധ നാടകകൃത്തായ എഡ്വേര്‍ഡ് ആല്‍ബിയുടെ സൂ സ്റ്റോറി എന്ന ഇംഗ്ലീഷ് ഡ്രാമയിലാണ് ആദ്യമായി അഭിനയിച്ചത്.
രണ്ടുപേര്‍ മാത്രമുള്ള നാടകമായിരുന്നു. കോളജിലും ഡിസോണിലും നാടകത്തിന് ഒന്നാം സ്ഥാനം കിട്ടി. ഇന്റര്‍ സോണ്‍ കലോത്സവത്തില്‍ ഈ നാടകം ബെസ്റ്റ് ഡ്രാമയായും ഞാന്‍ മികച്ച ആക്ടറായും തെരഞ്ഞെടുക്കപ്പെട്ടു. ഇത് എന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി.
സിനിമാബന്ധമൊന്നും ഇല്ലാത്തതിനാല്‍ ഡിഗ്രിക്കു ശേഷം വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തി അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഛായാഗ്രഹണം പഠിച്ചു. തുടര്‍ന്ന് രാജീവ് മേനോന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചു.
അങ്ങനെയാണ് അടൂര്‍ ഗോപാലകൃഷ്ണന് സാറിന്റെ 'നിഴല്‍ക്കൂത്തി'ലൂടെ അഭിനേതാവാകുന്നത്. പിന്നീട്, ഫോര്‍ ദ പീപ്പിള്‍, അച്ചുവിന്റെ അമ്മ...അച്ചുവിന്റെ അമ്മ' കഴിഞ്ഞ സമയത്താണ് മിഷ്കിന്റെ ചിത്തിരം പേശുതടി'യിലൂടെ തമിഴിലെത്തുന്നത്.
ലൗ സ്റ്റോറിക്ക് കാത്ത്...
മലയാളത്തില്‍ ലൗ സ്റ്റോറിക്കായി കാത്തെങ്കിലും തികച്ചും എതിരായ വേഷങ്ങളാണ് കിട്ടിയത്. എന്നാല്‍ തമിഴില്‍ ആദ്യം മുതല്‍ നല്ല ഇമേജ് ഉണ്ടായിരുന്നു. റഫ് ആന്‍ഡ് ടഫായ ആക്ഷന്‍ പടങ്ങളാണ് തമിഴില്‍ ചെയ്തത്.
അങ്ങനെ കൂടുതല്‍ നായക കഥാപാത്രങ്ങള്‍ തമിഴില്‍ നിന്ന് തേടിയെത്തി. തമിഴില്‍ നായക വേഷം ചെയ്യുമ്പോള്‍ പടം പൂര്‍ത്തിയാക്കാന്‍ നാലു മുതല്‍ ഒമ്പതുമാസം വരെ സമയമെടുക്കും.
അതിനാല്‍ മലയാളത്തിലെ പല ചിത്രങ്ങളും ഉപേക്ഷിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ മലയാളത്തിലെ പല ന്യൂ ജെന്‍ സിനിമകളും എനിക്ക് മിസായി. അതൊക്കെ പതുക്കെ ബില്‍ഡ് ചെയ്തെടുക്കണം.
റീച്ച് തന്ന മുരളി
ക്ലാസ്മേറ്റ്സിലെ മുരളി എന്റെ കരിയറില്‍ റീച്ച് തന്ന കഥാപാത്രമാണ്. മലയാളത്തില്‍ സജീവ സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും മുരളിയും ആ പാട്ടുകളും ഇന്ത്യയ്ക്കു പുറത്തു ചെന്നാല്‍ പോലും ആളുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ട്.
കേരളവര്‍മ കോളജില്‍ പഠിച്ചതുകൊണ്ടാകാം സിഎംഎസ് കോളജിലെ ഷൂട്ടിംഗ് എനിക്ക് വളരെ ഹാപ്പി മൂഡ് തന്നു. പിന്നെ അന്ന് എനിക്കും ഒരു പ്രണയം ഉണ്ടായിരുന്നു. സ്റ്റേജില്‍ പാടാനൊക്കെ ഞാനും ശ്രമിച്ചിട്ടുണ്ട്.
പക്ഷേ മുരളിയുടെ പ്രണയം ആർക്കും അറിയില്ലായിരുന്നുവെങ്കിലും എന്റെ പ്രണയം കൂട്ടുകാര്‍ക്കൊക്കെ അറിയാമായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞതോടെ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമൊക്കെ എന്റെ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദം ഇന്നും നിലനിര്‍ത്തുന്നുണ്ട്.
കമല്ഹാസന് എന്ന പ്രതിഭ
വിക്രം ചെയ്യുന്നതിനു മുന്നേ, 15 വര്‍ഷങ്ങള്‍ക്കപ്പുറം കമല്‍സാറിനെ കാണാന്‍ ഞാന്‍ ഇടയ്ക്കൊക്കെ പോകുമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ഫാന്‍ ആണെന്ന് അറിയാമായിരുന്നു.
തമിഴില്‍ രണ്ടു ചിത്രങ്ങള്‍ ചെയ്ത ശേഷമായിരുന്നു എന്റെ വിവാഹം. ചെന്നൈയില്‍ നടന്ന റിസ്പഷനില്‍ കമല്‍സാര്‍ വന്നത് എന്നെ അതിശയപ്പെടുത്തി. മോള് തന്മയ ജനിച്ച ശേഷം കുഞ്ഞിനെ അദ്ദേഹത്തെ കാണിച്ചിരുന്നു.
വിക്രമില്‍ ഞാനുണ്ടെന്ന് ലോകേഷ് കനകരാജ് പറഞ്ഞപ്പോള്‍ കമല്‍ സാറുമായി എനിക്ക് സീന്‍സ് ഉണ്ടോയെന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. കമല്‍ സാറുമായിട്ടു മാത്രമേ സീന്‍സ് ഉള്ളുവെന്നു പറഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം തോന്നി.
അന്ന് ഞാന്‍ ദുബായിലായിരുന്നു. നാട്ടിലെത്തിയ വഴി ലോകേഷിനെ കാണാന്‍ ചെന്നു. അന്നേരമാണ് കൈതിയിലെ അതേ കഥാപാത്രമാണ് വിക്രമിലും എന്ന് അറിയുന്നത്.
എനിക്ക് അത്ഭുതമായിരുന്നു. ഇതെങ്ങനെയാണ് രണ്ട് സിനിമകളെ തമ്മില്‍ കണക്ട് ചെയ്യുന്നതെന്നോര്‍ത്ത്. ഷൂട്ട് ഇല്ലാത്ത സമയങ്ങളിലെല്ലാം ഞാന്‍ അദ്ദേഹത്തോട് സിനിമാസംബന്ധമായ സംശയങ്ങള്‍ ചോദിക്കുമായിരുന്നു. ലോക സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.
കൈതിയും കൈതി രണ്ടാം ഭാഗവും
ലോകേഷ് കനകരാജ് കാര്‍ത്തിയെ നായകനാക്കി സംവിധാനം ചെയ്ത കൈതിയില്‍ നിര്‍ണായക വേഷം കിട്ടി. രജനികാന്തിനെ നായകനാക്കി ലോകേഷിന്റെ തലൈവര്‍ 171 എന്ന ചിത്രം റിലീസായതിനു ശേഷമാകും കൈതി 2 തുടങ്ങുക.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമല്ല അത് എന്നാണ് അറിഞ്ഞത്. ഇതിനിടയില്‍ രസകരമായ ഒരു കാര്യം ഉണ്ടായി. ലോകേഷ് സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. അത് കൈതിയുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ഞാന്‍ ആദ്യമായിട്ടാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നത്. രണ്ടു മാസത്തിനകം അത് ഒടിടി റിലീസിനെത്തും.
പുതിയ പ്രൊജക്ടുകള്‍
ഇനി റിലീസ് ചെയ്യാനുള്ളത് ആത്മ എന്ന തമിഴ് സിനിമയാണ്. സുഗീത് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ചാലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രമാണ്. അടുത്തതായി ചെയ്യാന്‍ പോകുന്നതും തമിഴ് ചിത്രമാണ്. സംവിധായകന് പീയൂഷുമായി ചേര്‍ന്ന് മലയാളത്തില്‍ ഒരു സ്ക്രിപ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
മഞ്ജു തന്നെ ആദ്യ വിമർശക
ഭാര്യ മഞ്ജു എന്റെ സിനിമകള്‍ കണ്ട് വിലയിരുത്തി അഭിപ്രായം പറയുന്ന ആളാണ്. ശരിക്കും ക്രിട്ടിസൈസ് ചെയ്യാറുണ്ട്. ക്വീൻ എലിസബത്തിന്റെ പ്രിവ്യൂ കണ്ടേ ശേഷം വളരെ നന്നായിട്ടുണ്ടെന്ന് അവൾ പറഞ്ഞു.
അതു കേട്ടപ്പോൾ എനിക്ക് പകുതി സമാധാനമായി. മകൾ തന്മയ ചോറ്റാനിക്കര ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ പഠിക്കുന്നു. ഞാൻ സങ്കടകരമായ വേഷ ത്തിലാണെങ്കിൽ അവൾ സിനിമ കണ്ട് കരയാറുണ്ട്. മകന് ഓംങ്കാറിന് ഒരു വയസായി.
സീമ മോഹന്‍ലാല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്റണി-ഷാരിസ് മുഹമ്മദ് ടീ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
ഒരു കട്ടിൽ ഒരു മുറി- ഉറങ്ങാത്ത രഹസ്യങ്ങൾ
കിസ്മത്തിനും തൊട്ടപ്പനും ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത ഒരു കട്ടില
ഗായത്രിൽ സിനിമ
ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില്‍ സജീവമാകുന്നു. റിലീ
ചിരിപ്പിച്ച് ചിന്തിപ്പിച്ച് രാജേഷോ
ചെറിയ വേഷങ്ങളിലൂടെതന്നെ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് രാജേഷ് മാധവന്റ
നായിക ഗായിക ദേവനന്ദ
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്റസി ഹൊറ
ജോയ്ഫുൾ ത്രില്ലർ തലവൻ
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ ത
സലാം അൽത്താഫ് സലിം
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്
രതീഷിന്റെ മകൻ
എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന രതീഷ്. അച്ഛനെ കണ്ടു വള
ആൺ-പെൺ കെമിസ്ട്രിയിൽ മാരിവില്ലിൻ ഗോപുരങ്ങൾ
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം
പൊളിയാണ് മലയാളി!
ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്കുശേഷം ഡിജോ ജോസ് ആന്റണി-ഷാരിസ് മുഹമ്മദ് ടീ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
Latest News
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
കൂലിയെ ചൊല്ലി തർക്കം; തൊഴിലുടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
Latest News
ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി പോലീസിൽ കീഴടങ്ങി
കിണറ്റിൽ നീന്തുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കൗമാരക്കാരന് ദാരുണാന്ത്യം
ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് സമീപമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി
കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു
കൂലിയെ ചൊല്ലി തർക്കം; തൊഴിലുടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top