എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തി, എന്‍റെ ലോകത്തെ അർഥപൂർണമാക്കിയവൾ; സെലിനോട് മാധവ് സുരേഷ്
Thursday, July 4, 2024 3:28 PM IST
പ്രിയ സുഹൃത്തിന് പിറന്നാളാശംസകളുമായി നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. മോഡലും നടിയുമായ സെലിൻ ജോസഫിനാണ് മാധവിന്‍റെ ഹൃദയപൂർണമായ പിറന്നാൾ ആശംസ.

ഇന്നത്തെ ദിവസം ഒരു പ്രത്യേക വ്യക്തിയെ ആഘോഷിക്കുകയാണെന്നും തന്‍റെ ലോകത്തെ അർഥപൂർണമാക്കുന്നയാളാണ് അവളെന്നുമാണ് മാധവ് കുറിച്ചിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണ് നേരത്തെ അഭ്യൂഹങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ പങ്കുവച്ച കുറിപ്പിലൂടെ ഇരുവരും പ്രണയത്തിലാണെന്നാണ് സൂചനയാണ് നൽകുന്നത്.

ഇന്ന് ഒരു പ്രത്യേക വ്യക്തിയെ ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ( ഞാൻ ഒരു ദിവസം വൈകി എങ്കിലും) എന്നാൽ എനിക്ക് ലോകത്തെ അർത്ഥമാക്കുന്ന ഒരാൾ ഇതാ.

ഞാൻ എന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായ ആളുകളോട് ഇടപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ കൂടി കടന്നുപോയപ്പോഴും എന്‍റെ ജീവിതത്തിലേക്ക് കടന്നുവന്ന് ഒരു പാറ പോലെ എന്നോടൊപ്പം നിന്ന ഒരാൾ.



ഒരു മനുഷ്യനെന്ന നിലയിൽ എന്‍റെ പോരായ്മകൾ മനസിലാക്കുകയും അവയിൽ എന്നെ വിശ്രമിക്കാൻ അനുവദിക്കാതിരിക്കുകയും ഞാൻ ഒരു മനുഷ്യനായി പുരോഗമിക്കുകയാണെന്ന് സജീവമായി ഉറപ്പാക്കുകയും ചെയ്യുന്ന ഒരാൾ.

പുഞ്ചിരിക്കുന്ന ഒരാൾ എ‍ന്‍റെ ദിവസത്തെ പ്രകാശിപ്പിക്കുന്നു, അവളുടെ ശബ്ദം എന്‍റെ കാതുകളിൽ സംഗീതം പോലെ മുഴങ്ങുന്നു, അവളുടെ സാന്നിധ്യം എനിക്ക് അളവറ്റ ഊർജം നൽകുന്നു, ഞങ്ങൾ കണ്ടുമുട്ടിയ ദിവസം മുതൽ എന്‍റെ ജീവിതത്തിലെ തിളങ്ങുന്ന വെളിച്ചമായി അവൾ മാറിയിരിക്കുന്നു.

എന്‍റെ സൂപ്പർസ്റ്റാർ, ചിക്കാട്രോൺ, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി ജൻമദിനാശംസകൾ. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നിങ്ങൾ നേടിയെടുക്കുമെന്ന് എനിക്കറിയാം, എന്നെങ്കിലും ഞാൻ നിങ്ങളോട് പറയും, നിങ്ങൾ അത് നേടുമെന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു, അതേപടി തുടരുക. എനിക്ക് വീണ്ടും ആളുകളിൽ വിശ്വാസം ഉണ്ടാക്കിയതിന് നന്ദി! മാധവ് സുരേഷ് പറയുന്നു.

നേരത്തെയും സെലിനൊപ്പമുള്ള ചിത്രങ്ങൾ മാധവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 2018ൽ പുറത്തിറങ്ങിയ ‘രണം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് സെലിൻ ജോസഫ്. കാനഡയിൽ ജനിച്ചു വളര്‍ന്ന സെലിൻ സൈക്കോളജി പഠിച്ചുകൊണ്ടിരുന്ന സമയത്ത് ജീത്തു ജോസഫിന്‍റെ അസിസ്റ്റന്‍റായി ഊഴം എന്ന സിനിമയിൽ പ്രവർത്തിച്ചിരുന്നു. അതിനു ശേഷമാണ് രണത്തിൽ അഭിനയിക്കുന്നത്. ഹോളിവുഡ് ചിത്രമായ ‘ഡൂയിംഗ് ഇറ്റ്’ ആണ് നടിയുടെ പുതിയ പ്രോജക്ട്.

വിൻസെന്‍റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാധവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.