വനിത അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ തർക്കം നീണ്ടത് ഒരു മണിക്കൂറിലധികം; ഒടുവിൽ പരിഹാരം
Monday, July 1, 2024 10:45 AM IST
മലയാള സിനിമ താരങ്ങളുടെ സംഘനയായ അമ്മയുടെ തെരഞ്ഞെടുപ്പിൽ ഉടലെടുത്ത തർക്കം പരിഹരിക്കാനായി എടുത്തത് ഒന്നരമണിക്കൂറിലധികം സമയം. കമ്മിറ്റിയിൽ വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലാണ് തർക്കം നേരിട്ടത്. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റ് സ്ത്രീകൾക്കുള്ളതാണ്. എന്നാൽ തെരഞ്ഞെടുത്തത് അനന്യയെ മാത്രമാണ്.

അൻസിബയ്ക്കും സരയുവിനും വോട്ടു ലഭിച്ചത് കുറവ് ആയതുകൊണ്ടാണ് അവരെ തെരഞ്ഞെടുക്കാത്തത് എന്നായിരുന്നു കമ്മിറ്റി പറഞ്ഞത്. നാല് വനിതാ അംഗങ്ങളാണ് സമിതിയിൽ വേണ്ടത്. ഇവരെ പിന്നീട് അമ്മ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുക്കുമെന്നും കമ്മിറ്റി പറഞ്ഞു.

എന്നാൽ ഇതിനെ എതിർത്ത് ബാബുരാജ്, ജയൻ ചേർത്തല, പി.പി.കുഞ്ഞികൃഷ്ണൻ എന്നിവർ രംഗത്തെത്തി. മൂന്ന് സ്ത്രീകൾ എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച സാഹചര്യത്തിൽ അവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങളും രംഗത്തെത്തി.

മത്സരിച്ച മൂന്നു പേരും എക്സിക്യൂട്ടീവിൽ ഉൾപ്പെടുമെന്നാണു മനസിലാക്കിയതെന്നും അതനുസരിച്ച് അവരെ മാറ്റി നിർത്താൻ പറ്റില്ലെന്നും ജനറൽ സെക്രട്ടറി പദവിയിലേക്ക് വിജയിച്ച സിദ്ദീഖും വ്യക്തമാക്കി.

ഇതിനിടെ, കാര്യങ്ങൾ വ്യക്തമാക്കാൻ ജഗദീഷ് രംഗത്തെത്തി. എക്സിക്യൂട്ടീവ് സമിതിയായിരിക്കും ഒരാളെ കൂടി തെരഞ്ഞെടുക്കുക എന്ന് ജഗദീഷ് പറഞ്ഞതോടെ തർക്കം രൂക്ഷമായി. ഒടുവിൽ ഒരു പേരു മാത്രം എക്സിക്യൂട്ടീവ് യോഗത്തിനു തീരുമാനിക്കാമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. തർക്കത്തിനൊടുവിൽ സമവായമായതോടെ പ്രസിഡന്‍റ് മോഹൻലാൽ പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് മത്സരിച്ച മഞ്ജു പിള്ള 137 വോട്ടുകളും ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിച്ച കുക്കു പരമേശ്വരൻ 123 വോട്ടുകളും നേടി. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് മത്സരിച്ചവരിൽ പരാജയപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.