തന്‍റെ മുഖമുള്ള പോസ്റ്റർ വെച്ചാൽ തിയറ്ററിൽ ആളുകൾ കേറില്ല എന്ന് പറഞ്ഞവരുണ്ട്; വിജയ് സേതുപതി
Thursday, June 20, 2024 12:54 PM IST
തന്‍റെ മുഖമുള്ള ചിത്രം പോസ്റ്ററിൽ വെച്ചാൽ തിയറ്ററിൽ ആളുകൾ കയറില്ല എന്നു പറഞ്ഞവരുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ വിജയ് സേതുപതി. പുതിയ ചിത്രമായ മഹാരാജയുടെ വിജയാഘോഷത്തിൽ പങ്കെടുക്കവേയാണ് താരത്തിന്‍റെ പ്രതികരണം.

ഞാൻ അഭിനയിച്ച ഒരു സിനിമ റിലീസ് ചെയ്ത സമയത്ത് എന്‍റെ പടമുള്ള പോസ്റ്റർ വെച്ചാൽ തിയേറ്ററിൽ ആളുകൾ കേറില്ല എന്ന് പറഞ്ഞവരുണ്ട്. എന്നാൽ മഹാരാജ എന്ന സിനിമ ആ സീൻ മാറ്റിയെഴുതുകയാണ്. അന്നത്തെ ആളുകളുടെ സംശയത്തിനുള്ള മറുപടികൂടിയാവുകയാണ് ഈ ചിത്രം. വിജയ് സേതുപതി പറഞ്ഞു.

എന്നാൽ ഏത് ചിത്രത്തിന്‍റെ റിലീസ് സമയത്താണ് ഈ ദുരനുഭവം ഉണ്ടായത് എന്നോ ആരാണ് അത് പറഞ്ഞത് എന്നോ താരം വെളിപ്പെടുത്തിയില്ല.

അതേസമയം മഹാരാജ ഗംഭീര അഭിപ്രായം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. ജൂൺ 14-ന് റിലീസിനെത്തിയ ചിത്രം 50 കോടി ക്ലബിലേക്ക് കുതിക്കുകയാണ്. തമിഴ് സിനിമ ഈയടുത്ത കാലത്ത് സ്വന്തമാക്കുന്ന വലിയ നേട്ടങ്ങളിലൊന്നാണ് മഹാരാജയുടെ ബോക്സ് ഓഫീസ് കളക്ഷൻ.
നടന്‍റെ അൻപതാമത്തെ ചിത്രം എന്ന പ്രത്യേകതയും മഹാരാജയ്ക്കുണ്ട്.

നിരൂപകർ അടക്കമുള്ളവർ ഈ വർഷം ഇറങ്ങിയതിൽ ഏറ്റവും മികച്ച തമിഴ് സിനിമയെന്നാണ് മഹാരാജയെ വിശേഷിപ്പിക്കുന്നത്. പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ. നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്‍റെ സംവിധായകൻ.

മംമ്ത മോഹൻദാസ്, നാട്ടി നടരാജ്, അഭിരാമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ. പാഷൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ സുധൻ സുന്ദരമാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.