ബുമ്രയുടെ കല്യാണത്തിന് ശേഷം ഞാൻ വിഷാദരോഗിയായി എന്നുവരെ വാർത്തകൾ വന്നു: അനുപമ
Friday, June 14, 2024 9:59 AM IST
ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുടെ വിവാഹം കഴിഞ്ഞപ്പോൾ താൻ ഡിപ്രെഷനിലായി എന്ന തരത്തിൽ തെലുങ്ക് മാധ്യമങ്ങൾ വാർത്തകളുണ്ടാക്കിയെന്ന് നടി അനുപമ പരമേശ്വരൻ. ബുമ്രയും താനും സുഹൃത്തുക്കൾ മാത്രമാണെന്നും അതിനപ്പുറം മറ്റൊന്നുമുണ്ടായിരുന്നില്ലെന്നും അനുപമ പറയുന്നു.

ബുമ്രയും ഞാനും ട്വിറ്ററിൽ പരസ്പരം ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ ബുമ്രയെ ഫോളോ ചെയ്യുന്നതല്ല പ്രശ്നം അദ്ദേഹം എന്നെ ഫോളോ ചെയ്യുന്നത് ആയിരുന്നു. ബുമ്ര വളരെ കുറച്ച് പേരെ മാത്രമെ ഫോളോ ചെയ്യുന്നുള്ളൂ. ഞങ്ങൾ തമ്മിൽ നേരിട്ട് കണ്ടിട്ട് പോലും ഇല്ല.

ഞങ്ങൾ പ്രണയത്തിലാണെന്ന് വാർത്തകൾ വന്നു. ബുമ്രയുടെ കല്യാണത്തിന് ഞാൻ പോയിരുന്നു. ഉറുമിയിലെ ചലനം ചലനും ജീവിത ചലനം എന്ന പാട്ട് ഞാൻ റീൽ ആയിട്ട് ആ സമയത്ത് ഇട്ടിരുന്നു. തെലുങ്ക് മാധ്യമങ്ങൾ അതിനെ ഡിപ്രഷൻ സോംഗ് ആക്കി മാറ്റി.

ബുമ്രയുടെ കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് ഡിപ്രഷൻ വന്നെന്നാണ് അവർ എഴുതിയത്. എന്നെ കുറച്ച് പേർക്കെ അറിയുള്ളൂ. ബുമ്ര അങ്ങനെ അല്ല. ലോകത്തുള്ള എല്ലാവർക്കും പുള്ളിയെ അറിയാം.

എനിക്ക് ഒരു വൺവെ പ്രണയം ഉണ്ട്. അയാൾക്ക് തന്നെ അതറിയില്ല. ഇപ്പോഴും അത് തുടരുന്നുണ്ട്. അനുപമ പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബുമ്രയുമായിട്ടുള്ള ഗോസിപ്പിനെക്കുറിച്ച് അനുപമ തുറന്നു പറഞ്ഞത്.

ടില്ലു സ്ക്വയര്‍ എന്ന തെലുങ്ക് ചിത്രമാണ് അനുപമയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ 125 കോടി നേടിയ ചിത്രം മാലിക് റാം ആണ് സംവിധാനം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.