അച്ഛനും അമ്മയും സന്തോഷത്തോടെ ഇരിക്കാൻ കാരണം തന്നെ നീയായിരുന്നു: സഹോദരന്‍റെ വേർപാടിൽ സുജിത്ത് വാസുദേവ്
Wednesday, June 12, 2024 2:10 PM IST
ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവന്‍റെ സഹോദരൻ സജിത്ത് വാസുദേവ് അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യം. കുടുംബത്തിന്‍റെ നെടുംതൂണിനെയാണ് നഷ്ടമായതെന്നും അച്ഛനും അമ്മയും സന്തോഷത്തോടെ ഇരിക്കാൻ കാരണം തന്നെ സഹോദരനായിരുന്നുവെന്നും സുജിത്ത് കുറിച്ചു.

വികാരനിർഭരമായ കുറിപ്പോടെയാണ് സഹോദരന്‍റെ മരണ വിവരം സുജിത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സഹോദര ബന്ധത്തിന്‍റെ അവസാനം. നമ്മുടെ കുടുംബത്തിന്‍റെ നെടുംതൂണായിരുന്നു നീ. അമ്മയും അച്ഛനും സന്തോഷത്തോടെ ഇരിക്കാൻ കാരണം തന്നെ നീ ആയിരുന്നു. ഇന്നലെ വരെ അവരെ ഓർത്ത് ഞാൻ വിഷമിച്ചിരുന്നില്ല.

ഇപ്പോൾ മുതൽ ഞാൻ ആകെ വിഷമത്തിലാണ്. ഇനി എങ്ങനെ അവരെ സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയും നോക്കും, സത്യത്തിൽ എനിക്ക് അവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ല.

കാരണം അവരുടെ ലോകത്തിലെ സന്തോഷം നീ ആയിരുന്നു. ഇനി ഇതൊക്കെ പഠിച്ചു തുടങ്ങണം. എനിക്ക് അവരെ എത്രത്തോളം തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ നിനക്കു വാക്കു തരുന്നു. അവരെ സന്തോഷിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. സുജിത് വാസുദേവന്‍റെ വാക്കുകൾ.



ദുബായിൽ ബിസിനസ് നടത്തുകയായിരുന്നു സജിത്ത് വാസുദേവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.