സുരേഷ് ഗോപി എന്ന മനുഷ്യപ്പറ്റ്: മേജർ രവി
Monday, June 10, 2024 5:16 PM IST
സുരേഷ് ഗോപിയുമായുളള ബന്ധത്തിന് 24 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്. പക്ഷേ, അത് ഒരാത്മബന്ധമാകുന്നത് ഞങ്ങൾ കാഷ്മീരിൽ പോയി ഒന്നിച്ചു സിനിമ ചെയ്തപ്പോഴാണ്. മോദി ഫോളോവർ എന്നുള്ള രീതിയിൽ പല കാര്യങ്ങളിലും ഞങ്ങൾ ആശയങ്ങൾ കൈമാറാറുണ്ട്.

സുരേഷ്ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് എന്നെ ഏറ്റവും ആകർഷിച്ചത്. ഞാനും ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. പക്ഷേ, ജീവകാരുണ്യ പ്രവർത്തനങ്ങളോട് സുരേഷ് ഗോപിക്കു വലിയ ആദരവ് കൂടിയുണ്ട്. അതു കാണുമ്പോൾ ആ വ്യക്തിയോട് പ്രത്യേക ഇഷ്ടം തോന്നും.

ചിലർ സിനിമയിൽ കാശ് ചോദിച്ചു വാങ്ങിക്കുന്നത് സ്വന്തം ആവശ്യത്തിനു കൊട്ടാരങ്ങളും സ്ഥലങ്ങളും വാങ്ങിക്കൂട്ടാനാണ്. മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി ആ പണത്തിൽനിന്ന് ഒരു പങ്ക് മാറ്റിവയ്ക്കുന്ന അപൂർവ വ്യക്തിത്വമാണ് സുരേഷ് ഗോപി.

ഒരു മനുഷ്യപ്പറ്റുള്ള മനുഷ്യൻ! അദ്ദേഹത്തിന്‍റെ മകൻ ഗോകുലിന്‍റെ അച്ഛന്‍റെ വേഷത്തിൽ ഞാൻ ഒരു പടത്തിൽ അഭിനയിച്ചിട്ടുണ്ട്. വളരെ സിന്പിളായിട്ടുള്ള പയ്യനാണ് ഗോകുൽ. മകനെ അങ്ങനെ വളർത്തി എന്നതുകൊണ്ടും എനിക്കു സുരേഷ് ഗോപിയോടു ബഹുമാനമുണ്ട്.

രാജ്യസ്നേഹം എന്ന വികാരം ഏറ്റവും കൂടുതലുള്ള ഒരു പാർട്ടി എന്ന നിലയിലാണ് ബിജെപിയെ ഞാൻ കാണുന്നത്. അതിനകത്ത് മോദിജി എന്ന ഫാക്ടറിലാണ് ഞാനും സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധം. എന്നെ ചേട്ടാ എന്നാണ് വിളിക്കാറ്. ഒരു ജ്യേഷ്ഠ സ്ഥാനത്തുനിന്നു ചില കാര്യങ്ങൾ ഞാൻ ചെയ്യുന്പോൾ എനിക്ക് ബഹുമാനം തരാറുണ്ട്. എന്നു കരുതി ബോണ്ടിംഗ് ഒന്നുമില്ല.

ഇലക്‌ഷന്‍റെ സമയത്ത് ഞാൻ കൂടെനിന്നിട്ടുണ്ട്. സുരേഷിന് ഓടിയെത്താൻ പറ്റാത്ത പല സ്ഥലത്തും അദ്ദേഹത്തിനുവേണ്ടി ഞാൻ പ്രചാരണത്തിനു പോയി. അത് നമ്മുടെ കടമ, അതു ചെയ്തു. അതിൽനിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. മിനിസ്റ്ററായാലും അദ്ദേഹം പ്രൈം മിനിസ്റ്ററായാലും എനിക്കു സന്തോഷമേയുള്ളൂ. ഇനി പഴയപോലെ ഒരുപക്ഷേ സുരേഷിനെ വിളിക്കാൻ പറ്റില്ല. കാരണം, ഒരു കേന്ദ്രമന്ത്രിയാണ് അദ്ദേഹം ഇപ്പോൾ.

സുരേഷ് ഗോപി മന്ത്രിയായാൽ എന്താണ് ഗുണം എന്നു ചോദിച്ചാൽ എംപിയായിരുന്ന സമയത്തെ പ്രകടനമാണ് മറുപടി. എംപി ഫണ്ട് കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. എത്രയോ പേരുടെ എംപി ഫണ്ട് ലാപ്സായി പോയി. ഈ ഫണ്ട് ഉപയോഗിക്കണമെങ്കിലും ആത്മാർഥത വേണം. എംപി ഫണ്ടും തികയാത്ത സന്ദർഭത്തിൽ സ്വന്തം ചാരിറ്റബിൾ ട്രസ്റ്റിൽനിന്നു പണമെടുത്ത് ചെലവാക്കിയ വ്യക്തിയാണ് അദ്ദേഹം.

എംപിയായിരിക്കുമ്പോൾ ഇങ്ങനെയെങ്കിൽ മന്ത്രിയായാൽ ഇതിന്‍റെ എത്രയോ മടങ്ങായിരിക്കും പ്രവർത്തനം. അദ്ദേഹം ഒരു നല്ല മന്ത്രിയായി ശോഭിക്കും. നല്ലതു വരട്ടെയന്നു പ്രാർഥിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.