റാമോജി‌ എന്ന അദ്ഭുത പ്രതിഭ
Sunday, June 9, 2024 5:51 PM IST
ബിജോ ജോ തോമസ്
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ നിർമാതാവ്, ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോയുടെ സ്ഥാപകൻ... ഇങ്ങനെ റാമോജി റാവുവിന് വിശേഷണങ്ങൾ ഏറെയാണ്. മാധ്യമപ്രവർത്തനവും സിനിമയും കലയും വ്യവസായവുമെല്ലാം ഒരുപോലെ ഒന്നിപ്പിച്ച് അതിലെല്ലാം നന്പർവൺ ആയ വ്യക്തിത്വം.

ഇങ്ങനെ ഒട്ടേറെ ബഹുമതികൾ ബാക്കിയാക്കിയാണ് റാമോജിറാവു എന്ന അത്ഭുത പ്രതിഭ കടന്നുപോകുന്നത്. കൈവച്ച മേഖലകളിലെല്ലാം വിജയം വരിച്ച ചരിത്രമേ അദ്ദേഹത്തിനുള്ളൂ. സംരംഭകൻ എന്ന നിലയിൽ മാറ്റാരും സഞ്ചരിക്കാത്ത പാതകളിലൂടെയാണ് അദ്ദേഹം നടന്നത്. ആ വഴികളാകട്ടെ ഓട്ടേറെ സാഹസികവുമായിരുന്നു.

കർഷക കുടുംബത്തിൽ നിന്ന് മാധ്യമ ഭീമനിലേക്ക്

ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ പെടപ്പരുപുടി എന്ന ഗ്രാമത്തിലെ കാർഷിക പശ്ചാത്തലമുള്ള സാധാരണ കുടുംബത്തിലായിരുന്നു റാമോജിയുടെ ജനനം. ചെറുപ്പത്തിൽ തന്നെ വ്യത്യസ്തമായ കാര്യങ്ങളെക്കുറിച്ച് അറിവുനേടാനും ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യാനും അദ്ദേഹം ഉൽസാഹവാനായിരുന്നു.

സാഹിത്യത്തിൽ ബിരുദമെടുത്ത ശേഷമാണ് ബിസിനസിലേക്കു കടന്നത്. ചിട്ടിക്കന്പനിയിലൂടെയായിരുന്നു തുടക്കം. തുടർന്ന് ഒട്ടേറെ സാഹസികമായ പദ്ധതികളിലേക്കാണ് അദ്ദേഹം കടന്നത്. അതുകൊണ്ടുതന്നെ തുടക്കകാലത്ത് ഒട്ടേറെ തടസങ്ങൾ നേരിടേണ്ടിവന്നു. അതിനെയെല്ലാം തരണം ചെയ്ത് പടിപടിയായി അദ്ദേഹം ഉയരുകയായിരുന്നു.

വിസ്മയമായി റാമോജി ഫിലിംസിറ്റി

1996-ൽ അദ്ദേഹം സ്ഥാപിച്ച റാമോജി ഫിലിംസിറ്റി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയി. കാൽ നൂറ്റാണ്ട് പിന്നിടുന്പോഴും ഫിലിം സിറ്റിയുടെ പ്രൗഢി ഒന്നിനൊന്ന് വർധിക്കുകയാണ്. ടൂറിസവും സിനിമയുമായി ബന്ധിപ്പിച്ച ഈ വൻ സംരംഭം അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സംഭാവനയായി.

1,666 ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന ഫിലംസിറ്റി റാമോജിറാവുവിന്‍റെ സ്വപ്നസാക്ഷാത്കാരമാണ്. സിനിമാ നിർമാതാവ് എന്ന നിലയിൽ ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്കുള്ള ഓട്ടവും സാന്പത്തിക ചെലവുമെല്ലാം വർധിച്ചുവന്നപ്പോഴാണ് ഒരു സിനിമയ്ക്കു വേണ്ടതെല്ലാം ഒരു കുടക്കീഴിൽ എന്ന ആശയവുമായി ഫിലിസിറ്റി സ്ഥാപിച്ചത്.

ഇന്ന് സിനിമാവ്യവസായവും ടൂറിസവുമെല്ലാം ബന്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് ഫിലിംസിറ്റി. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ പ്രധാന രംഗങ്ങൾ രാമോജിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ബോളിവുഡിനും ദക്ഷിണേന്ത്യൻ സിനിമയ്ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഫിലിംസിറ്റി.

ഒരു ദിവസം കുറഞ്ഞത് 20 സിനിമകൾ ഇപ്പോൾ ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്. സിനിമാ നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങൾ സാധാരണക്കാർക്ക് മനസിലാക്കിക്കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സിനിമ തീം പാർക്കായ റാമോജി ഫിലിംസിറ്റി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.

ഈനാട് ദിനപത്രവും ഈ ടിവി ചാനലും

1974-ൽ അദ്ദേഹം ആരംഭിച്ച ഈനാട് എന്ന പത്രസ്ഥാപനം ചുരുങ്ങിയ കാലം കൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനമാ‍യി. ദേശീയ വാർത്തകളും പ്രാദേശിക വാർത്തകളുമെല്ലാം ഒരുപോലെ ഉൾക്കൊള്ളിച്ച പത്രം തെലുങ്ക് ജനതയെ സംബന്ധിച്ച് ഏറെ പുതുമ നിറഞ്ഞതായി.

ഇന്നും സംസ്ഥാനത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായി ഈനാട് തുടരുന്നു. സ്പോർട്സും സിനിമയും രാഷ്ട്രീയവും പൊതുവിഞ്ജാനവുമെല്ലാം ചേർത്ത് പ്രസിദ്ധീകരിക്കുന്ന ഈനാടിന്‍റെ ആശയങ്ങളെല്ലാം റാമോജി റാവുവിന്‍റേതു തന്നെയായിരുന്നു.

കാർഷിക പശ്ചാത്തലമുണ്ടായിരുന്നതുകൊണ്ടു തന്നെ എന്നും കൃഷിക്കാർക്കായി നിലകൊണ്ട വ്യക്തികൂടിയായിരുന്നു അദ്ദേഹം. അതിനായി "അന്നദാതാ' എന്ന മാസിക അദ്ദേഹം തുടങ്ങി. കർഷകർക്കുവേണ്ടിയുള്ള ഒട്ടേറെ സംരംഭങ്ങളും അറിവുകളും മാസിക വഴി പ്രചരിപ്പിച്ചു.

മാധ്യമരംഗത്തെ അദ്ദേഹത്തിന്‍റെ പ്രയാണത്തിൽ മറ്റൊരു നാഴികക്കല്ലായിരുന്നു ഈ ടിവി ചാനൽ. ഈടിവി നെറ്റ് വർക്കിലൂടെ 12 ചാനലുകളാണ് അദ്ദേഹം ആരംഭിച്ചത്. സ്വകാര്യചാനലുകൾ രാജ്യത്ത് അപൂർവമായിരുന്ന 1995-ൽ അദ്ദേഹം ആരംഭിച്ച ചാനലുകൾക്ക് വലിയ പ്രചാരമാണ് നേടാനായത്.

വാർത്തകളും വിനോദങ്ങളുമടക്കം വിവിധ വിഷയങ്ങൾ സമഗ്രമായി കൈകാര്യം ചെയ്യുന്ന ഈ ടിവിയിൽ തെലുങ്ക്, ഹിന്ദി, കന്നട, മറാത്തി, ഒറിയ, ഗുജറാത്തി, ഉറുദു തുടങ്ങിയ ഭാഷകളിൽ സംപ്രേഷണമുണ്ട്.

ഉഷാകിരൺ മൂവീസ്

മാധ്യമപ്രവർത്തനത്തിനും ബിസിനസ് സംരംഭങ്ങൾക്കുമൊപ്പം സിനിമ എന്നും റാമോജി റാവുവിന് ഹരമായിരുന്നു. സിനിമയെക്കുറിച്ച് അഗാഗമായ അറിവുണ്ടായിരുന്ന അദ്ദേഹം ഉഷാകിരൺ എന്ന പേരിൽ സിനിമാ നിർമാണക്കന്പനി തുടങ്ങി. സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങളുമായി ഒട്ടേറെ സിനിമകൾ ഉഷാകിരൺ ഫിലിംസ് നിർമിച്ചു. ഒപ്പം യുവാക്കളെ ആകർഷിക്കുന്ന മികച്ച എന്‍റർടൈനറുകളും ഒരുക്കി.

മാധ്യമസ്ഥാപനങ്ങളിലും സിനിമാനിർമാണത്തിലും ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല റാമോജിയുടെ വ്യക്തിത്വം. വ്യത്യസ്തങ്ങളായ ഒട്ടേറെ സംരംഭങ്ങൾ അദ്ദേഹത്തിന്‍റെ ക്രെഡിറ്റിലുണ്ട്. 1974-ൽ അദ്ദേഹം ആരംഭിച്ച മാർഗദർശി ചിട്ടിഫണ്ട് ആന്ധ്രയിലെ ഏറ്റവും വലിയ ചിട്ടിക്കന്പനിയായി മാറി.

അച്ചാറുകളുടെ വൈവിധ്യരുചികൾ പരിചയപ്പെട്ടുത്തിയ പ്രിയാ ഫുഡ്സ്, ഭാര്യയുടെ പേരിൽ ആംരഭിച്ച രമാദേവി പബ്ലിക്ക് സ്കൂൾ തുടങ്ങി റാമോജിയുടെ കൈയൊപ്പ് പതിഞ്ഞ മേഖലകൾ നിരവധിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.