സൗദിയിലും തരംഗമാ‌യി ജോസേട്ടായി; ഇൻഡസ്ട്രി ഹിറ്റായി മാറി ടർബോ
Saturday, June 1, 2024 3:18 PM IST
മമ്മൂട്ടി ചിത്രം ടർബോ കടൽകടന്നും ഹിറ്റടിക്കുന്നു. സൗദി അറേബ്യയിൽ ചിത്രം ഇൻഡസ്ട്രിയൽ ഹിറ്റെന്നാണ് മമ്മൂട്ടിക്കന്പനി വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്ററിലാണ് ഇൻസ്ട്രിയിൽ ഹിറ്റ് ഇൻ സൗദി എന്നു കുറിച്ചിരിക്കുന്നത്.

സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളചിത്രമായി മാറിയിരിക്കുകയാണ് ടർബോ. ചിത്രത്തിന്‍റെ ആഗോളകളക്ഷൻ അറുപത് കോടി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

ഗംഭീരവിജയവുമാ‌യാണ് ചിത്രത്തിന്‍റെ ‌യാത്ര. 17.3 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. സമീപകാലത്ത് ആദ്യദിനം ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയ മലയാള സിനിമ എന്ന ഖ്യാതിയും ടർബോ സ്വന്തമാക്കി. ചിത്രം ആദ്യദിനം കേരളത്തിൽ നിന്നും തൂത്തുവാരിയത് 6.2 കോടിയാണ്.

മലൈക്കോട്ടൈ വാലിബൻ (5.86 കോടി), ആടുജീവിതം (5.83) എന്നീ സിനിമകളുടെ റെക്കോർഡ് ആണ് ടർബോ തിരുത്തി കുറിച്ചത്. അഞ്ച് കോടിയിലധികം ഓപ്പണിംഗ് നേടുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ടർബോ.



ചിത്രത്തിലെ ആക്ഷൻ രംഗങ്ങളാണ് പ്രേക്ഷകരുടെ ഇടയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. മെഗാസ്റ്റാർ ചിത്രത്തിനായി വിയ്റ്റ്‌നാം ഫൈറ്റേഴ്‌സാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. മമ്മൂട്ടിയുടെ ഫൈറ്റ് രംഗങ്ങൾ കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് ഉഗ്രൻ വിരുന്നാണ് ചിത്രമെന്നാണ് ആരാധകർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.