എന്‍റെ എക്കാലത്തെയും ഏറ്റവും നല്ല ജൻമദിനം; മയോനിക്കൊപ്പമുള്ള ചിത്രവുമായി ഗോപിസുന്ദർ
Saturday, June 1, 2024 10:34 AM IST
തന്‍റെ എക്കാലത്തെയും ഏറ്റവും നല്ല ജന്മദിനമാണ് കഴിഞ്ഞതെന്ന് ഗായകനും സംഗീതസംവിധായകനുമായ ഗോപിസുന്ദർ. സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഗോപിയുടെ കുറിപ്പ്. ആലപ്പുഴയിൽ വെച്ച് ഗോപിയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടയിലെ ചിത്രമാണിത്.

കമന്‍റ് ബോക്സ് ഓഫ് ചെയ്താണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തത്. കേരളസാരിയുടത്ത് എത്തിയ മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രമാണ് ഗോപി പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഗോപിയുടെ 47-ാം ജൻമദിനം. നിരവധിപേർ ഗായകന് ആശംസകളുമായെത്തിയിരുന്നു.

മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ വന്നുതുടങ്ങിയത്.



ഗോപി സുന്ദറിനെക്കുറിച്ചു മയോനി പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. ഗായിക അമൃത സുരേഷിനൊപ്പമായിരുന്നു കഴിഞ്ഞ വർഷത്തെ ഗോപിയുടെ പിറന്നാളാഘോഷം. ഇരുവരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങുകയാണെന്നും എല്ലാവരുടെയും സ്നേഹവും പ്രാർഥനയും കൂടെ വേണമെന്നുമുള്ള കുറിപ്പോടെയായിരുന്നു പ്രണയം തുറന്നു പറഞ്ഞത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

ആദ്യ വിവാഹത്തിന് ശേഷം ഗായിക അഭയ ഹിരൺമയിയുമായി 14 വർഷത്തെ ലിവിംഗ് റിലേഷനിലായിരുന്നു ഗോപി. പിന്നീടാണ് അമൃതയുമായി കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. എന്നാൽ അധികം വൈകാതെ ഈ ബന്ധവും അവസാനിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.