"എലി പാദുകം' ധരിച്ച മോഡല്‍; വിമര്‍ശിച്ച് നെറ്റിസണ്‍
Thursday, February 15, 2024 4:02 PM IST
ഫാഷന്‍ ജീവിതത്തിന്‍റെ ഭാഗമായ കാലമാണല്ലൊ. അതില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കാറുമുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം കാര്യങ്ങള്‍ക്ക് വല്ലാത്ത പ്രചാരണവുമായി.

എന്നാല്‍ ഈ മേഖലയിലെ ചില പരീക്ഷണങ്ങള്‍ മിക്കപ്പോഴും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രത്യേകിച്ച് മൃഗങ്ങളെ ഉപയോഗിച്ചുള്ള കാര്യങ്ങള്‍. ഇപ്പോഴിതാ ന്യൂയോര്‍ക്കില്‍ ഉള്ള ഒരു യുവതി ധരിച്ച പാദുകം വലിയ ചര്‍ച്ചയാകുന്നു. അതിന് കാരണം എലികളാണ്.

ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ഈ യുവതി വ്യത്യസ്തമായ ഒരു ചെരുപ്പുമായി തെരുവില്‍ നില്‍ക്കുന്നു. ഏറ്റവും വേറിട്ട കാര്യം ഈ യുവതിയുടെ ചെരുപ്പ് അസാധാരണ വലിപ്പം ഉള്ളതാണ്.

ഇതിന്‍റെ അടിയിലായി ഒരു കൂട് കാണാം. അതില്‍ ജീവനുള്ള എലികളുണ്ട്. യുവതി നടക്കുമ്പോള്‍ ഒക്കെ ഈ എലികള്‍ അതില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേര്‍ ഇവരെ വിമര്‍ശിച്ച് രംഗത്തെത്തി. "മൃഗങ്ങളുടെ ദുരുപയോഗം' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.