പ്രണയം ഗുണമായി; കാമുകന്‍ കാരണം യുവതി ഭാഗ്യവതിയായി
Saturday, April 27, 2024 11:16 AM IST
ഉപദേശം കേള്‍ക്കുക എന്നത് മിക്കവര്‍ക്കും അരോചകമായ കാര്യമാണ്. എന്നാല്‍ ഉള്ള സ്‌നേഹം കളയേണ്ട എന്നുകരുതി മിക്കപ്പോഴും ആളുകള്‍ മറ്റുള്ളവര്‍ പറയുന്നതിന് ചെവികൊടുക്കും. പക്ഷേ ചില സമയങ്ങളില്‍ അത്തരം ഗുണദോഷം ഗുണകരമാകും.

ഇത്തരമൊരു സംഭവം അമേരിക്കയില്‍ നിന്നുള്ള ഒരു യുവതിയുടെ ജീവിതത്തില്‍ അടുത്തിടെ സംഭവിച്ചു. മേരിലാന്‍ഡില്‍ നിന്നുള്ള ബ്രെന്‍ എന്ന ഈ യുവതി ഒരാളുമായി പ്രണയത്തിലായിരുന്നു. അങ്ങനിരിക്കെ ഒരിക്കല്‍ ഈ കാമുകന്‍ തന്‍റെ കാമുകിയോട് ഒരു കാര്യം പറഞ്ഞു.

അത് മറ്റൊന്നുമല്ല ഒരു ലോട്ടറിയെടുക്കാന്‍. "ശെടാ വേറെ എന്തൊക്കെ കാര്യം ഇയാള്‍ക്ക് പറയാന്‍ കഴിയും. ഈ കാമുകന്‍ ഒട്ടും റൊമാന്‍റിക്കല്ല എന്നൊന്നും അന്നേരം ആ യുവതിക്ക് തോന്നിയില്ല'. പുള്ളി പറഞ്ഞതല്ലെ ഒരു ടിക്കറ്റ് എടുത്തേക്കാമെന്ന് യുവതി തീരുമാനിച്ചു. അങ്ങനെ ലോറലിലെ വെയ്‌സ് മാര്‍ക്കറ്റില്‍ നിന്ന് 'ഓള്‍നി വിന്നര്‍' എന്ന് വിളിപ്പേരുള്ള ബ്രെന്‍ ഒരു ടിക്കറ്റെടുത്തു.

പിന്നെ അക്കാര്യമങ്ങ് മറന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ബ്രെന്‍ ഞെട്ടി. കാരണം 50,000 ഡോളറിന്‍റെ സമ്മാനം അവള്‍ക്കായിരുന്നു. അതായത് 41 ലക്ഷം ജാക്ക്പോട്ട് അടിച്ചെന്ന്. സംഗതി അടിച്ചെന്ന് ഉറപ്പിച്ച യുവതി കൂകിവിളിച്ച് സന്തോഷം രേഖപ്പെടുത്തി. തന്‍റെ ആഹ്ലാദപ്രകടനം അയല്‍പ്പക്കക്കാര്‍ കേട്ടെന്ന് രസകരമായി ബ്രെന്‍ പറയുന്നു.

എന്തായാലും ഇത്തരത്തില്‍ ഒരു കാമുകനെ ലഭിച്ചത് അക്ഷരാര്‍ഥത്തില്‍ ഭാഗ്യമായെന്ന് ബ്രെന്‍ പറയുന്നു. ലഭിച്ച പണംകൊണ്ട് ഒരു ട്രക്ക് വാങ്ങി തന്‍റെ ബിസിനസ്സില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ അവള്‍ ഉദ്ദേശിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ പലരും അവളുടെ ഭാഗ്യത്തില്‍ അഭിനന്ദനം അറിയിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.