ADVERTISEMENT
ADVERTISEMENT
കൊക്കയാർ: ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ പൊലിഞ്ഞ കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിൽ പാറമടലോബി വീണ്ടും സജീവമാകുന്നു. 2021 ഒക്ടോബർ 16നുണ്ടായ പ്രകൃതിദുരന്തത്തിൽ മാക്കോച്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുട്ടിയടക്കം എട്ടുപേര്‍ മരിച്ചിരുന്നു.

ഇതേത്തുടർന്ന് പൂവഞ്ചിയിൽ പ്രവർത്തിക്കുന്ന പാറമടകൾക്കെതിരേ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. അന്നത്തെ ഉരുൾപൊട്ടലിനെത്തുടർന്ന് നിരവധി വീടുകള്‍ അപകടഭീഷണിയിലായി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും പൂവഞ്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പാറമട പ്രവർത്തനമാരംഭിക്കാൻ നീക്കം നടക്കുന്നത്.

പാറമട അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ സംബന്ധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അറിയുന്നു. ഇതിനായി കഴിഞ്ഞ ദിവസം പോലീസ് അന്വേഷണം നടത്തി പരിസരവാസികളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. മേഖലയില്‍ നിലവില്‍ രണ്ട് പാറമടകള്‍ക്ക് അനുമതിയുണ്ടങ്കിലും പ്രവർത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇതില്‍ ഒരു പാറമട അധികാരികളുടെ മൗനാനുവാദത്തില്‍ പ്രവര്‍ത്തിക്കുന്നതായും പറയപ്പെടുന്നു. പ്രകൃതിലോല പ്രദേശ പട്ടികയിലുള്ള ഇവിടത്തെ പാറമടകള്‍ നാടിനെ ദോഷകരമായി ബാധിച്ചിരുന്നു. ഇതിനിടയിലാണ് അനധികൃത പാറമട പ്രവര്‍ത്തനവും പുതിയ പാറമടയുടെ അപേക്ഷയുമായി കൂടുതല്‍ പേര്‍ രംഗത്തു വന്നിരിക്കുന്നതും. ഇനിയൊരു ദുരന്തംകൂടി താങ്ങാൻ നാടിനു കഴിയില്ലെന്നും പാറമട ആരംഭിച്ചാൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
ADVERTISEMENT
സെനറ്റ് ഹാളിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ


തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെത്തുടര്‍ന്നു കേരള സര്‍വകലാശാല ആസ്ഥാനത്തു വന്‍ സംഘര്‍ഷം. കേരള സര്‍വകലാശാല ആസ്ഥാനത്തെ സെനറ്റ് ഹാളില്‍ ശ്രീപത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയെതുടര്‍ന്നായിരുന്നു സംഘര്‍ഷം ഉണ്ടായത്.

വേദിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംഘാടകര്‍ വച്ചതിനെതുടര്‍ന്നായിരുന്നു എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. സര്‍വകലാശാല ആസ്ഥാനത്തെ ഹാളില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കാനുള്ള തീരുമാനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ രജിസ്ട്രാര്‍ പരിപാടി റദ്ദാക്കിയെങ്കിലും പങ്കെടുക്കുമെന്ന നിലപാടില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വ നാഥ് ആർലേക്കർ ഉറച്ചു നില്‍ക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയുമായിരുന്നു.

ഇതോടെ ഗവര്‍ണറെ തടയുന്നതിനായി സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പിന്നാലെ കെഎസ്‌യു പ്രവര്‍ത്തകരും എത്തിയതോടെ സര്‍വകലാശാല ആസ്ഥാനം പ്രതിഷേധ ഭൂമിയായി.

ഗവര്‍ണര്‍ എത്തിയാല്‍ തടയുന്നതിനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിനു മുന്നിലായി സംഘടിച്ചിരുന്നു. ഇവരെ പോലീസ് ബലം പ്രയോഗിച്ചു നീക്കിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശയുടെ മുഖ്യ കവാടത്തിലെ ഗേറ്റ് ബലമായി അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.

പരിപാടിയില്‍നിന്നു വിട്ടു നില്‍ക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ രാജ്ഭവനുമായി ബന്ധപ്പെട്ടെങ്കിലും ഇതില്‍ എന്തു മത ചിഹ്നമാണുള്ളതെന്നും പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കില്ലെന്നും ഗവര്‍ണര്‍ ഉറച്ച നിലപാടെടുത്തു. പിന്നാലെ വന്‍ പോലീസ് സുരക്ഷയില്‍ വൈകുന്നേരം ആറരയോടെ ഗവര്‍ണര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. നന്നേ പണിപ്പെട്ടാണ് സമരക്കാര്‍ക്കിടയില്‍നിന്നു ഗവര്‍ണറെ പോലീസ് സുരക്ഷിതമായി വേദിയിലേക്കെത്തിച്ചത്.

ഗവര്‍ണറെ തടയാനായി ഓടിയെത്തിയ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സെനറ്റ് ഹാളിനുള്ളില്‍ കടന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മിലും സംഘര്‍ഷമുണ്ടായി. ഇതിനിടെ ഗവര്‍ണര്‍ സെനറ്റ് ഹാളിന്‍റെ വേദിയില്‍ പ്രവേശിക്കുകയും ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

തുടര്‍ന്നു സര്‍വകലാശാല ആസ്ഥാനത്തിന്‍റെ എല്ലാ ഗേറ്റുകളിലും പ്രതിഷേധക്കാര്‍ തമ്പടിച്ചു. പിന്നീട് ഒരു വിഭാഗം പ്രതിഷേധക്കാര്‍ എംഎല്‍എ ഹോസ്റ്റലിനു മുന്നിലെ റോഡില്‍ മടങ്ങിവരുന്ന ഗവര്‍ണറെ തടയാനായും നിലയുറപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്നു പരിപാടിക്കു ശേഷം ഗവര്‍ണറെ മറ്റൊരു വഴിയിലൂടെയാണ് പൊലീസ് പുറത്തെത്തിച്ചത്.
ADVERTISEMENT
കൊല്ലം: ജലാശയങ്ങള ിൽ വീണുള്ള അപകടങ്ങൾ കുറയ്ക്കാൻ കുട്ടികൾക്ക് നീന്തൽ പരിശീലനം ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല ജൂണിയർ - സബ് ജൂണിയർ നീന്തൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ നീന്തൽ മികച്ച ഉപാധിയാണ്. ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളി െ ന്‍റ നിർമാണം പുനരാരംഭിക്കും. നീന്തലിനോടൊപ്പം ജില്ലയിലെ മറ്റ് കായിക ഇനങ്ങൾക്കും മികച്ച പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കും. ആശ്രാമം മൈതാനത്തിനടുത്ത് ക്രിക്കറ്റ്‌ പരിശീലനത്തിന് സൗകര്യമൊരുക്കി. ക്രിക്കറ്റ്‌ അസോസിയേഷ െ ന്‍റ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ ഉയരുന്ന സ്റ്റേഡിയത്തിനായി 50 ഏക്കർ സ്ഥലം ഏറ്റെടുത്തു.

ഹോക്കി സ്റ്റേഡിയവും നിർമിക്കും. കേരളത്തിൽ നിന്ന് ദേശീയ ഗെയിംസ്, ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ 350 ലധികം കായിക താരങ്ങൾക്ക് സർക്കാർ തൊഴിൽ നൽകിയെന്നും മന്ത്രി പറഞ്ഞു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എക്സ്. ഏണസ്റ്റ് അധ്യക്ഷനായി. ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്‍റ് എൻ. ജയലാൽ, സെക്രട്ടറി ആസാദ് അബ്ദുൽ കലാം, ടി ഐ എ സി മാനേജർ ആർ. രതീഷ്കുമാർ, മുൻ രാജ്യാന്തര സ്വിമ്മർ എസ്. മണമയിൽ തുടങ്ങിയവർ പങ്കെടുത്തു.
ADVERTISEMENT
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരേയുണ്ടായ പീഡനക്കേസിൽ അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പേരിൽ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അധ്യക്ഷൻ എൻ. രാജീവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫാണ് ബാലനീതി ചട്ടങ്ങൾ പ്രകാരം നടപടിയെടുത്തത്. പത്തനതംതിട്ടയിൽ സമീപകാലത്തുണ്ടായ രണ്ട് പോക്സോ കേസുകളിലും ശിശുക്ഷേമസമിതിയുടെ ഇടപെടൽ ആക്ഷേപ വിധേയമായിരുന്നു. ഇതേത്തുടർന്നാണ് നടപടി. സിപിഎം ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗമാണ് അഭിഭാഷകൻ കൂടിയായ എൻ. രാജീവ്.

പരാതി ലഭിച്ചതിനേതുടർന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ സർക്കാരിലേക്കു റിപ്പോർട്ട് നൽകിയിരുന്നു. വിശദ അന്വേഷണം നടത്താൻ ജില്ലാകളക്ടർ എസ്. പ്രേംകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കളക്ടറുടെ റിപ്പോർട്ടിലും എൻ. രാജീവിനെതിരായ ആക്ഷേപം സ്ഥിരീകരിക്കുന്നതായി സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.

സംഭവം അതീവ ഗൗരവത്തോടെ കണ്ടുകൊണ്ടാണ് സർക്കാർ നടപടിയെന്നും പറയുന്നു. അതിക്രമം നേരിട്ട മറ്റൊരു പെൺകുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ മാധ്യമങ്ങളിൽ വന്നതുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ നടന്ന അന്വേഷണത്തിലും രാജീവിന്‍റെ ഭാഗത്തു വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.

പോലീസിൽനിന്നു കുറ്റപ്പെടുത്തലുകൾ

അഭിഭാഷകൻ കുറ്റാരോപിതനായ പോക്സോ കേസുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട ആക്ഷേപം സിഡബ്ല്യുസിക്കെതിരേ നേരത്തേ ഉയർന്നിരുന്നു.
അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിനും എഫ്ഐആർ ഇടുന്നതിനു മുൻപായി കുറ്റാരോപിതനും അടുത്ത ബന്ധുവിനും അടുത്ത ബന്ധുവിനും അതിജീവിതയെ സിഡബ്ല്യുസി ഓഫീസിൽ സന്ദർശിക്കുന്നതിനും സാഹചര്യമൊരുക്കിയെന്ന ആക്ഷേപമാണ് ചെയർമാനെതിരേ ഉയർന്നിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിലും സിഡബ്ല്യുസിയെ കുറ്റപ്പെടുത്തിയിരുന്നു. അഭിഭാഷകൻ പ്രതിയായ പീഡനക്കേസിന്‍റെ എഫ്ഐആർ വൈകിയതുമായി ബന്ധപ്പെട്ട് കോന്നി ഡിവൈഎസ്പിയും എസ്എച്ച്ഒയും സസ്പെൻഷനിലായതിനു പിന്നാലെയാണ് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയത്. ഇതനുസരിച്ച് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്കും റിപ്പോർട്ട് നൽകി.

പീഡന വിവരം യഥാസമയം പോലീസിൽ റിയിക്കുന്നതിൽ സിഡബ്ല്യുസിക്ക് വീഴ്ചയുണ്ടായെന്നാണ് പോലീസ് കുറ്റപ്പെടുത്തലുണ്ടായത്. എൻ. രാജീവിനെ തൽസ്ഥാനത്തു നിന്ന് സസ്പെൻഡ് ചെയ്യാനും ഇതൊരു കാരണമായി.

അറുപതോളം പേർ പ്രതിയായ പീഡനക്കേസിൽ പെൺകുട്ടിയുടെ സ്വകാര്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്ന ആക്ഷേപവും നടപടിക്കു കാരണമായി. ഇതുമായി ബന്ധപ്പെട്ട സംഭവത്തിലും ജില്ലാ കളക്ടർ അന്വേഷണം നടത്തിയിരുന്നു.

പോലീസ് റിപ്പോർട്ടിനെതിരേ സിഡബ്ല്യുസി

നേരത്തേ സിഡബ്ല്യുസിക്കെതിരേ പോലീസ് റിപ്പോർട്ട് നൽകിയതിനെതിരേ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. പോക്സോ കേസുകളിൽ ഉണ്ടാകുന്ന കാലതാമസം സംബന്ധിച്ച് സിഡബ്ല്യുസിയുടെ അതൃപ്തി പോലീസിനെ അറിയിക്കുകയും ചെയ്തതാണ്. പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരേ സിഡബ്ല്യുസി ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകുക‍യും ചെയ്തിരുന്നു. അഭിഭാഷകൻ പ്രതിയായ പീഡനക്കേസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ നേരത്തേ വെട്ടിലാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർ സസ്പെൻഷനിലാകുകയും ചെയ്തു. കൂടുതൽ പേർക്കെതിരേ അന്വേഷണവും നടക്കുന്നുണ്ട്. കേസിൽ കുറ്റാരോപിതനായ അഭിഭാഷകൻ ഇപ്പോഴും അറസ്റ്റിലായിട്ടില്ല. മുൻകൂർ ജാമ്യം തേടി ഇയാൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുയാണ്.

ഇതിനിടെ തനിക്കെതിരായ ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും എൻ.രാജീവ് പ്രതികരിച്ചു.
ADVERTISEMENT
എടത്വ: ഏത്തവാഴ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് കര്‍ഷകര്‍. കുട്ടനാട്ടിലെ നൂറുകണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ഏത്തവാഴകൃഷി. അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭത്തില്‍ ഏത്തവാഴ കൃഷി അപ്പാടെ നശിക്കുകയാണെന്നും ഉത്പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

കാലവര്‍ഷക്കെടുതിയിലും വേനല്‍ മഴയിലും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ് കര്‍ഷകര്‍. ഓണം സീസണ്‍ മുന്നില്‍കണ്ടാണ് ഒട്ടുമിക്ക കര്‍ഷകരും ഏത്തവഴ കൃഷി ഇറക്കുന്നത്. സീസണ്‍ അടുക്കുന്നതിന് മുന്‍പ് തന്നെ വേനല്‍ മഴയും തുടര്‍ന്ന് കാലവര്‍ഷവും എത്തും. ഇതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.

നഷ്ടപരിഹാരം

ഇക്കുറി കാലവര്‍ഷം കര തൊടുന്നതിന് മുന്‍പേ ശക്തമായ കാറ്റും പേമാരിയും അടിച്ച് നിരവധി ഏത്തവാഴയാണ് കുട്ടനാട്ടില്‍ നിലംപറ്റിയത്. ഇന്‍ഷ്യുറന്‍സ് പരിരക്ഷ ലഭ്യമാണന്ന് കൃഷിവകുപ്പ് പറയുമ്പോഴും മുന്‍കാലങ്ങളിലെ കൃഷിനാശത്തിന്‍റെ നഷ്ടപരിഹാരം പലര്‍ക്കും ലഭിച്ചിട്ടില്ല. ഓരോ സീസണിലും പ്രതീക്ഷയോടു കൂടിയാണ് കര്‍ഷകര്‍ കൃഷി ഇറക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് കുട്ടനാട്ടില്‍ എത്തുന്ന ഏത്തവാഴ വിത്ത് 70 രൂപയ്ക്ക് വാങ്ങിയാണ് കൃഷി ആരംഭിക്കുന്നത്.

സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷകര്‍ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ആരംഭിക്കുമ്പോള്‍ തുടങ്ങുന്ന അധ്വാനമാണ് വിളവെടുപ്പ് എത്തിക്കാന്‍ കഴിയാതെ നഷ്ടപ്പെടുന്നത്. തൊഴില്‍ കൂലി, വളം, കീടനാശിനികള്‍, കുലച്ചു തുടങ്ങിയാല്‍ താങ്ങി നിര്‍ത്തുന്ന മുളംകമ്പ്, വേനല്‍ കാലത്ത് തോട്ടം നനയ്ക്കാനുള്ള പമ്പിംഗ് എന്നിങ്ങനെ ഭാരിച്ച ചെലവാണ് കര്‍ഷകര്‍ വഹിക്കുന്നത്.

പ്രതിസന്ധി

ഏത്തവാഴ വിളവെടുത്താല്‍ തന്നെ കര്‍ഷകരുടെ മുടക്കുമുതല്‍ തിരിച്ചു പിടിക്കാന്‍ പോലും കഴിയാറില്ല. പ്രകൃതി ക്ഷോഭത്തെ തരണം ചെയ്ത് വിളവെടുപ്പ് നടത്തിയാല്‍ തന്നെ സീസണ്‍ അടുക്കുമ്പോള്‍ അന്യ സംസ്ഥാനത്ത് നിന്ന് എത്തുന്ന ഏത്തയ്ക്ക വിപണി കീഴടക്കും. ഇതോടെ തുച്ഛമായ വിലയ്ക്ക് ഏത്തയ്ക്ക കൊടുക്കേണ്ട അവസ്ഥയിലാകും കര്‍ഷകര്‍.

അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭവും വില തകര്‍ച്ചയും നേരിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ഉത്പന്നങ്ങള്‍ സംഭരിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് കടുത്ത നിയന്ത്രണം നടപ്പിലാക്കുന്ന കാലത്ത് കായ്കള്‍ മാത്രമല്ല ഇലകളും സംഭരിച്ച് ഹോട്ടല്‍ ആവശ്യങ്ള‍ക്ക് വിതരണം ചെയ്യണം.

കൂടാത വാഴ നൂലില്‍ നിന്ന് വിവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കാലഘട്ടത്തില്‍ ഇവയുടെ സംഭരണവും സര്‍ക്കാര്‍ ഏറ്റെടുക്കണം. ഏത്തവാഴ കൃഷിയില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് കൃഷിഭവന്‍ വഴി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഏത്തവാഴ കര്‍ഷകരുടെ ദുരിതത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
ADVERTISEMENT
തൊടുപുഴ: കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ മഴക്കെടുതികളിൽ ജില്ലയിൽ വൈദ്യുതി ബോർഡിനുണ്ടായത് 5.94 കോടിയുടെ നഷ്ടം. പ്രതികൂല കാലാവസ്ഥയിലും ജീവനക്കാർ മികച്ച പ്രവർത്തനം നടത്തിയതുകൊണ്ടാണ് പരാതികളുടെ എണ്ണം വലിയ തോതിൽ കുറയ്ക്കാനായതെന്ന് തൊടുപുഴ ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജനിയർ കെ. ഇന്ദിര അറിയിച്ചു.

മഴയിലും കാറ്റിലും ജില്ലയിലെ 1698 വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാട് സംഭവിച്ചു. ഇതിൽ 1370 എണ്ണം എൽടി പോസ്റ്റുകളും 328 എണ്ണം എച്ച്ടി പോസ്റ്റുകളുമാണ്. മേയ് 23 മുതൽ ജൂണ്‍ 20 വരെയുള്ള വൈദ്യുതി ബോർഡിന്‍റെ കണക്കുകൾ പ്രകാരമാണിത്. 3175 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനത്തെയും മഴ ബാധിച്ചു. ഒരു ട്രാൻസ്ഫോർമർ വെള്ളം കയറി നശിച്ചു. 6,41,028 വൈദ്യുതി കണക്‌ഷനുകളിലെ വിതരണത്തെയും മഴയും കാറ്റും ബാധിച്ചു.

വൈദ്യുത ലൈനുകളിൽ മരം വീണ് വൈദ്യുതി മുടക്കമുണ്ടാകുന്ന സന്ദർഭങ്ങളിൽ ഇവ നീക്കം ചെയ്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ അധികമായി ജീവനക്കാരെ വിന്യസിച്ചിരുന്നു. ഉത്പാദന വിതരണ വിഭാഗങ്ങളിൽനിന്നാണ് ജില്ലയിലാകെ ജീവനക്കാരെ നിയോഗിച്ചത്. ഇതിനു പുറമേ കരാർ തൊഴിലാളികളുടെ സേവനവും ഉപയോഗപ്പെടുത്തി.

ഫയർഫോഴ്സ്, വനം തുടങ്ങിയ വകുപ്പുകളും നാട്ടുകാരും പ്രതിബന്ധങ്ങൾ നീക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സഹകരിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കൽ പ്രവർത്തനങ്ങൾക്ക് ജില്ലയുടെ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ പ്രതികൂലമാകാറുണ്ടെങ്കിലും വൈദ്യുതി മുടക്കം അനന്തമായി നീളുന്ന സ്ഥിതിവിശേഷം നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാൻ 1912 എന്ന ടോൾ ഫ്രീ നന്പറിലേക്കു വിളിക്കാം.

9496001912 എന്ന നന്പരിൽ വിളിച്ചോ വാട്സാപ്പ് സന്ദേശമയച്ചോ പരാതി രേഖപ്പെടുത്താം.
വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കുന്നതോ മറ്റ് വൈദ്യുതി സംബന്ധമായ അപകടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ 9496010101 എന്ന നന്പരിൽ അറിയിക്കാം. വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് ssw.kseb.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സ്വന്തം മൊബൈൽ നന്പർ അപ്ഡേറ്റ് ചെയ്യാം.
ADVERTISEMENT
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ 115.8 കോടി രൂപയുടെ വായ്പാക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഡയറക്ടർ ബോർഡംഗങ്ങളായ രണ്ടുപേരെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

എൽസി വർഗീസ്, പി.സി.ടോമി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വ്യാജ രേഖകൾ പ്രകാരം വായ്പ അനുവദിച്ചതിനും വസ്തു മൂല്യനിർണയം അധികരിച്ച് കാണിച്ചതിനുമാണ് ഇവരുടെ അറസ്റ്റ്. പി.സി. ടോമി 75 കോടിയുടെ 302 വ്യാജ വായ്പകളിൽ ഒപ്പിട്ടിട്ടുണ്ട്. എൽസി വർഗീസ് 76.50 കോടിയുടെ വ്യാജവായ്പയിലും ഒപ്പിട്ടു. ഇതോടെ ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

എൽസി വർഗീസിനെ കാക്കനാട് ജയിലിലേക്കും പി.സി. ടോമിയെ ആലുവ സബ് ജയിലിലേക്കും അങ്കമാലി കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാം പ്രാവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.

അന്തരിച്ച പ്രസിഡന്‍റ് പി.ടി. പോളിന്‍റെ ഭാര്യ എൽസി പോൾ, സെക്രട്ടറി ബിജു കെ. ജോസ് അക്കൗണ്ടന്‍റ് കെ.ഐ. ഷിജു, ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന ടി.പി. ജോർജ്, ദേവസി മാടൻ, പി.വി. പൗലോസ്, മേരി ആന്‍റണി, രാജപ്പൻ നായർ, ലക്സി ജോയ് എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മുൻ ഡയറക്ടർമാരെ കൂടി ഉടൻ അറസ്റ്റുചെയ്യുമെന്നറിയുന്നു.

സംഘത്തിന്‍റെ 96 കോടിയോളം രൂപയാണ് വ്യാജവായ്പ വഴി മുൻ പ്രസിഡന്‍റ് പി.ടി.പോളും ഭൂമാഫിയ സംഘവും ചേർന്ന് തട്ടിയെടുത്തത്. തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരനായിരുന്ന പി.ടി. പോളിന്‍റെ മരണശേഷമാണ് വായ്പാ തട്ടിപ്പ് പുറത്തു വരുന്നത്. നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണിവിടെ.

ഒരു രൂപ പോലും തിരികെ ലഭിക്കുന്നില്ലെന്നാണ് പണം നിക്ഷേപിച്ചവരുടെ പരാതി. പെൺമക്കളുടെ വിവാഹാവശ്യത്തിനും മറ്റും കരുതി വച്ച പണമാണ് പലർക്കും നഷ്ടമായത്. സർക്കാർ ഗാരണ്ടി പത്രം ഇപ്പോഴും സംഘത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എല്ലാ വർഷവും നിക്ഷേപ ഗാരണ്ടിക്കുള്ള ഇൻഷ്വറൻസ് തുക സംഘം ഇപ്പോഴും നൽകുന്നുണ്ട്.
ADVERTISEMENT
അഴീക്കോട്: ട്രോളിംഗ് നിരോധനകാലത്തു നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ഫൈബർ മത്സ്യബന്ധനവള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് സംഘം പിടികൂടി. സ്വകാര്യവ്യക്തികളുടെ സ്ഥലത്തു പ്രവർത്തിക്കുന്ന സമാന്തരഹാർബറുകളിലാണ് അനധികൃതമായി മത്സ്യങ്ങൾ ഇറക്കുന്നത്. ചില വള്ളങ്ങൾ നിരോധിതവലകൾ സ്ഥാപിച്ച് കിളിമീൻ, അരണമീൻ ഉൾപ്പെടെ പ്രജനനത്തിനു പാകമായ അടിത്തട്ടുമത്സ്യങ്ങളെ പിടികൂടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് നടപടി.

തിരുവനന്തപുരം പൊഴിയൂർ സ്വദേശി ഡെവിൾസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ദീപം എന്ന മത്സ്യബന്ധനവള്ളമാണ് പിടിയിലായത്. തൃശൂർ എഫ്ഇഒ സി.കെ. മനോജിന്‍റെ റിപ്പോർട്ടിന്മേൽ തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമനടപടി സ്വീകരിച്ച് പിഴചുമത്തും. വള്ളത്തിലെ മത്സ്യം ലേലംചെയ്ത് 1,75,000 രൂപ ട്രഷറിയിൽ അടപ്പിച്ചു.

ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്‍റ് ഡയറക്ടർ ഡോ. സി. സീമ, മറൈൻ എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്തകുമാർ, വി.എം. ഷൈബു എന്നിവർ നേതൃത്വം നൽകി. നിഷാദ്, കൃഷ്ണപ്രസാദ്, ഷിഹാബ് എന്നിവരും ഡ്രൈവർ അഷറഫ് പേബസാറും സംഘത്തിൽ ഉണ്ടായിരുന്നു.
ADVERTISEMENT
മംഗലംഡാം: തീവ്ര മഴയെ തുടർന്ന് മംഗലംഡാമിന്‍റെ ആറുഷട്ടറുകളും ഇന്നലെ വൈകുന്നേരം കൂടുതൽ തുറന്നു. ഇന്നലെ പത്തുസെന്‍റീമീറ്ററാണ് തുറന്നത്. കഴിഞ്ഞ ദിവസം 20 സെന്‍റീമീറ്ററോളം ഷട്ടറുകൾ ഉയർത്തിയിരുന്നു. ജലനിരപ്പ് ക്രമീകരണത്തിന്‍റെ ഭാഗമായാണ് ഷട്ടറുകൾ കൂടുതൽ തുറന്നത്.

മലമ്പുഴഡാം തുറക്കുന്ന സ്ഥിതിയുള്ളതിനാൽ കൂടുതൽ വെള്ളം പുഴകളിലേക്കൊഴുകി ഒന്നിച്ച് എല്ലാ പുഴകളിലും ജലനിരപ്പ് ഉയരുന്ന സ്ഥിതി ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇറിഗേഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ ശുഭ പറഞ്ഞു. 77. 01 മീറ്ററാണ് ഇന്നലത്തെ മംഗലംഡാമിലെ ജലനിരപ്പ്. 77.28 മീറ്ററാണ് ഡാമിന്‍റെ റെഡ് അലേർട്ട് പരിധി.

ഇതിനാലാണ് ജലനിരപ്പ് ക്രമീകരണത്തിന്‍റെ ഭാഗമായി ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. വൃഷ്ടി പ്രദേശത്തു നിന്നും നീരൊഴുക്ക് ശക്തമാണെന്നും കൂടുതൽ വെള്ളം ഒഴുക്കികളയേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു. കടപ്പാറ, ചൂരുപ്പാറ ഓടംതോട് ഭാഗങ്ങളിൽ നിന്നാണ് മംഗലംഡാം റിസർവോയറിലേക്ക് അതിശക്തമായ നീരൊഴുക്കുള്ളത്.
ADVERTISEMENT
നിലന്പൂർ:നിലന്പൂരിൽ മഴ കനത്തതോടെ ജാഗ്രതാ നിർദേശം നൽകി റവന്യു വിഭാഗം. മലയോരം ആശങ്കയിൽ. കഐൻജി റോഡിലെ നിലന്പൂർ ജ്യോതിപ്പടിയിലും വെളിയംതോട് ഭാഗത്തും വെള്ളം കയറി. നിലന്പൂരിൽ ഉൾപ്പെടെ മലയോര മേഖലയിൽ ഇന്നലെ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തത്. ഇടവിട്ടുള്ള മഴയിൽ മേഖലയിലെ പുഴകളോട് ചേർന്ന് താമസിക്കുന്നവർ ആശങ്കയിലായി.

അതിനിടെ വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടിയെന്ന വാർത്ത പരന്നതോടെ ആശങ്ക വർധിക്കുകയായിരുന്നു. എന്നാൽ ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് പിന്നീട് ദുരന്ത നിവാരണ അഥോറിറ്റിയുടെ അറിയിപ്പ് വന്നതോടെ ആശങ്കക്ക് അയവ് വന്നു.

കനത്ത മഴയെത്തുടർന്ന് പോത്തുകല്ല് ചാലിയാറിൽ ആദ്യം മൂന്ന് മീറ്ററായും പിന്നീടത് നാല് മീറ്ററായും ഉയർന്നതോടെ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. പിന്നീട് വെള്ളത്തിന്‍റെ നിരപ്പ് അൽപ്പം കുറഞ്ഞു. ഉച്ചകഴിഞ്ഞും മഴ തുടരുകയാണ്. രാവിലെ നിലന്പൂർ മാനവേദൻ സ്കൂൾ പരിസരത്ത് 76.6 മില്ലിമീറ്റർ മഴ പെയ്തതായി ഹൈഡ്രോളജി വിഭാഗത്തിന്‍റെ മഴ മാപിനിയിൽ രേഖപ്പെടുത്തി. എടക്കരയിൽ ഇത് 19.8 മില്ലിമീറ്റർ ആണ് രേഖപ്പെടുത്തിയത്.

ശക്തമായ മഴയിൽ നിലന്പൂർ ജ്യോതിപ്പടിയിലും ചന്തക്കുന്ന് വെളിയന്തോടിലും കെഎൻജി റോഡിലും വെള്ളം കയറിയതിനാൽ ഗതാഗത തടസം നേരിട്ടു. ജ്യോതിപ്പടിയിൽ പോലീസെത്തി ഗതാഗതം ബൈപ്പാസ് വഴി തിരിച്ചു വിടുകയായിരുന്നു. തുടർച്ചയായി മഴ പെയ്യുന്നതോടെ നിലന്പൂർ മേഖലയിലെ പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നാടുകാണി ചുരം ഉൾപ്പെടെയുള്ള മലകളിലും മഴ ശക്തമായി പെയ്യുന്നതായാണ് റിപ്പോർട്ടുകൾ.

തമിഴ്നാട് വനമേഖലകളിൽ നിന്നുത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന പുന്നപ്പുഴയിലും കാരക്കോടൻപുഴ, കലക്കൻ പുഴ, കാരാടൻപുഴ, കുറുവൻപുഴ, കാഞ്ഞിരപ്പുഴ, ചെറുപുഴ, കരിന്പുഴ തുടങ്ങിയവക്ക് പുറമെ കോട്ടപ്പുഴ, കുതിരപ്പുഴ തുടങ്ങിയവയിലും ജലനിരപ്പുയർന്നിട്ടുണ്ട്.

പ്രതികൂലാവസ്ഥ വന്നാൽ മാറിത്താമസിക്കാനുള്ള സൗകര്യങ്ങളും ക്യാന്പുകളും തയാറാണെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു. ദുരന്തസാധ്യത മുന്നിൽ കണ്ട് ചെന്നൈയിൽ നിന്നുള്ള 92 പേരടങ്ങുന്ന എൻഡിആർഎഫ് സേനയും നിലന്പൂർ കേന്ദ്രീകരിച്ച് ക്യാന്പ് ചെയ്യുന്നു.
ADVERTISEMENT
കൂടരഞ്ഞി: മലയോര മേഖലയിൽ ഇന്നലെ അതിശക്തമായ മഴ. ഉൾവനങ്ങളിൽ പെയ്ത മഴയിൽ ജലാശയങ്ങളും പുഴകളും അപകടകരമാകാംവിധം നിറഞ്ഞു കവിഞ്ഞു. കൂട്ടക്കര പാലം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്‍റ് ആദർശ് ജോസഫിന്‍റെ നിയന്ത്രണത്തിൽ ഗതാഗതം വഴിതിരിച്ചുവിട്ടു. പുഴയ്ക്കരികിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി.

റോഡിലേക്ക് തെങ്ങ് മുറിഞ്ഞു വീണു

കൊയിലാണ്ടി: ഉള്ളിയേരി- അത്തോളി റൂട്ടിൽ വേളൂരിൽ ശക്തമായ കാറ്റിൽ തെങ്ങ്പൊട്ടി റോഡിന് കുറുകെ വീണു. ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടുകൂടിയായിരുന്നു സംഭവം.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ വി.കെ ബിജുവിന്‍റെ നേതൃത്വത്തിൽ എത്തുകയും മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എം. ജാഹിർ, ജിനീഷ് കുമാർ, സി. സിജിത്ത്, എസ്.പി. സുജിത്ത്, ഹോഗാർഡുമാരായ പ്രദീപ്കുമാർ, ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

വീട് തകർന്നു

നാദാപുരം: നരിക്കാട്ടേരിയിൽ കനത്ത മഴയിൽ വീട് തകർന്നു. പുത്തൻ പീടികയിൽ കല്യാണിയുടെ വീടാണ് തകർന്നത്. ബുധനാഴ്ച്ച പുലർച്ചെയാണ് വീട് നിലം പൊത്തിയത്. ഓടുമേഞ്ഞ വീട് പൂർണമായും തകർന്നിട്ടുണ്ട്.

മകൻ സന്തോഷ് ജോലി ആവശ്യർഥം വയനാട് പോയതിനാൽ അമ്മ കല്യാണി മറ്റൊരു മകന്‍റെ വീട്ടിലായിരുന്നു. വീട്ടിൽ ആളില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായിത്. എല്ലാ വീട്ടു ഉപകരണങ്ങളും, ഫണ്ണിച്ചറുകളും നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

മരം വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു

കോടഞ്ചേരി: മഴയോടൊപ്പം വീശി അടിച്ച ശക്തമായ കാറ്റിനെ തുടർന്ന് മരം വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് വീശി അടിച്ച ശക്തമായ കാറ്റിലാണ് കോടഞ്ചേരി സെക്ഷൻ പരിധിയിലെ മുരിക്കിൻചാൽ കയറ്റത്തിലുള്ള മൂന്ന് എച്ച്ടി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞത്. ഇതിനെ തുടർന്ന് ഈ ഭാഗത്തെ വാഹനഗതാഗതം തടസപ്പെട്ടു.വാഹനങ്ങൾ നൂറനാനിപ്പടി വഴി കടത്തി വിട്ടു.
ADVERTISEMENT
കൽപ്പറ്റ: വയനാട്ടിൽ ചൊവ്വാഴ്ച രാത്രിയും ഇന്നലെ പകലും തകർത്തുപെയ്ത മഴയിൽ അങ്ങിങ്ങ് നാശം. തവിഞ്ഞാൽ, തൊണ്ടർനാട്, കോട്ടത്തറ, പടിഞ്ഞാറത്തറ, പൊഴുത, വൈത്തിരി, മേപ്പാടി, മുട്ടിൽ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ തെക്കേ വയനാട്ടിലെ സുഗന്ധഗിരി അംബ ഭാഗത്താണ് കൂടുതൽ മഴ പെയ്തത്-159 എംഎം.

വടക്കേ വയനാട്ടിലെ വാളാട് പുലിക്കാട്ടുകടവിൽ 130 എംഎം മഴ രേഖപ്പെടുത്തി. തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപ്പുഴയിൽ 104.6 ഉം പാലേരിയിൽ 103.5 ഉം എംഎം മഴ പെയ്തു. കുഞ്ഞോത്ത് 121 എംഎം മഴ രേഖപ്പെടുത്തി. മേപ്പാടി എളന്പിലേരിയിൽ 106.6 എംഎം മഴ പെയ്തു. വെള്ളമുണ്ട മംഗലശേരി മലയിൽ 124 എംഎം മഴ ലഭിച്ചു. കർണാടകയോടു ചേർന്നുകിടക്കുന്ന മുള്ളൻകൊല്ലി പഞ്ചായത്തിൽ ശരാശരി 15.56 ഉം പുൽപ്പള്ളി പഞ്ചായത്തിൽ 18.8 ഉം എംഎം മഴയാണ് രേഖപ്പെടുത്തിയത്. ബത്തേരി മേഖലയിൽ ശരാശരി 31.95 എംഎം മഴ ലഭിച്ചു.

മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ട്. കൽപ്പറ്റയ്ക്കടുത്ത് പുൽപ്പാറ എസ്റ്റേറ്റ് റോഡ് ഭാഗികമായി തകർന്നു. തവിഞ്ഞാൽ വാളാടിൽ മണ്ണിടിഞ്ഞു. പ്രദേശത്തെ കണ്ണാടി അമ്മദ്, നൊട്ടൻ റിയാസ് എന്നിവരുടെ വീടുകളിൽ മണ്ണും ചളിയും കയറി.

കൂടംകുന്ന്-കാരച്ചാൽ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായി. കാറ്റിലും മഴയിലും എടവക പഞ്ചായത്തിലെ എള്ളുമന്ദം മൂട്ടേരി ഉന്നതിയിലെ കറപ്പിയുടെ വീടിനു മുകളിലേക്ക് മരം വീണു. അഗ്നി-രക്ഷാസേന മരം മുറിച്ചുനീക്കി. കുഞ്ഞോം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് വെള്ളം കയറി.
ADVERTISEMENT
കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. 184.43 ഗ്രാം മെത്തഫിറ്റാമിനും 89.423 ഗ്രാം എംഡിഎംഎയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയടക്കം രണ്ടു പേർ അറസ്റ്റിൽ. കരിപ്പാൽ പണ്ടികശാല സ്വദേശി പി. മുഹമ്മദ് മഷൂദ് (29), അഴീക്കോട് സ്വദേശി ഇ. സ്നേഹ എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.

കണ്ണൂർ കുറുവക്ക് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട്‌ ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നുകൾ പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി. ജലീഷിനും പി.വി. ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

തിങ്കളാഴ്ച രാത്രി കുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 4.8 ഗ്രാം മെത്താഫിറ്റമിനാണ് പിടിച്ചെടുത്തത്. തുടർന്ന് ഇരുവരുടെയും വാഹനമായ കെഎൽ 13 എആർ 6657 സ്‌കൂട്ടർ പരിശോധിച്ചപ്പോൾ 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഴീക്കോട് ഭാഗത്തുള്ള യുവതിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ 184.43 ഗ്രാം മെത്താഫിറ്റമിനും 89.423 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികളെന്ന് എക്സൈസ് സംഘം പറഞ്ഞു.

മുമ്പും മയക്കുമരുന്നുകേസുകളിൽ ഉൾപ്പെട്ടവരാണ് ഇരുവരും. കഴിഞ്ഞ വർഷം കണ്ണൂർ താളിക്കാവ് ഭാഗത്തു വച്ച് 207 ഗ്രാം മെത്താഫിറ്റമിൻ കൈവശംവച്ച കേസിൽ ഒന്നാം പ്രതി മഷൂദ് ഒരു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.

പ്രതികൾ ജില്ലയുടെ പലഭാഗത്തും രാസ ലഹരികൾ വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ കണ്ടുപിടിക്കുന്നതിന് എടിഎസ് കേരളയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അസിസ്റ്റന്‍റ് ഇസ്പെക്ടർമാരായ സന്തോഷ്‌ തൂനോളി, പി.കെ.അനിൽകുമാർ, ആർ.പി. അബ്ദുൽ നാസർ, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ്മാരായ ടി. ഖാലിദ്, പി.പി. സുഹൈൽ, പി. ജലീഷ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ സി. അജിത്, ഷാമജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, സായൂജ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പി.സീമ, ഷബ്‌ന എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം പി.വി. ഗണേഷ് ബാബു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ADVERTISEMENT
കാസർഗോഡ്: റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ഒന്നാം പ്ലാറ്റ്ഫോമും പാതയും മണ്ണിടിച്ചിൽ ഭീഷണിയിലായി. 10 ദിവസം മുമ്പ് കനത്ത മഴയ്ക്കിടെ നിർമാണം നടക്കുന്ന ഒന്നാം പ്ലാറ്റ്ഫോമിന് സമീപം കുന്നിടിഞ്ഞുവീണിരുന്നു.

ഇതോടെ ഇവിടുത്തെ നിർമാണപ്രവർത്തനങ്ങൾ നിലച്ചു. ഇടിഞ്ഞുവീണ മണ്ണുപോലും ഇതുവരെ നീക്കംചെയ്യാതെ വലകൊണ്ട് മൂടിവച്ചിരിക്കുകയാണ്. വീണ്ടും കനത്ത മഴയുണ്ടായാൽ കുന്നിന്‍റെ ബാക്കിഭാഗം കൂടി ഇടിഞ്ഞുവീഴുമെന്ന നിലയിലാണ് ഉള്ളത്. അങ്ങനെയായാൽ ഒന്നാം പ്ലാറ്റ്ഫോമിലേക്കും പാതയിലേക്കും മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെടുന്ന നിലയാകും.
ദേശീയപാതയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ പ്ലാറ്റ് ഫോമിനോട് ചേർന്ന് പാർശ്വഭിത്തിയുടെ നിർമാണത്തിനായി കരാറെടുത്തവർ അശാസ്ത്രീയമായ രീതിയിൽ കുന്നിടിച്ചതാണ് മണ്ണിടിച്ചിലിന് കാരണമായത്.

ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്യുകയും കൂടുതൽ മണ്ണിടിച്ചിലുണ്ടാകാതിരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ഇവിടെ ഏതു നിമിഷവും ട്രെയിൻ ഗതാഗതം തടസപ്പെടുമെന്ന കാര്യം ഉറപ്പാണെന്ന് യാത്രക്കാർ പറയുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT