ആനക്കല്ല് തടയണയും വറ്റി
Thursday, May 9, 2024 1:29 AM IST
ഒറ്റപ്പാലം: മണ്ണൂർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയായ ആനക്കല്ല് കുടിവെള്ള പദ്ധതിയുടെ താത്‌കാലിക തടയണയും വറ്റി. അനേകം കുടുംബങ്ങൾക്ക് ദാഹജലം നൽകിവരുന്ന പദ്ധതിയാണ് ഇല്ലാതായത്. മണൽചാക്ക് നിരത്തി പടുത്തുയർത്തിയ താത്‌കാലിക തടയണയായിരുന്നു ഇത്. മണ്ണൂർ പഞ്ചായത്തിലെ ഒന്നാംവാർഡിലെ 250 ഓളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ള സ്രോതസാണ് ഇല്ലാതായത്. തടയണ പൂർണമായി വറ്റിയതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. കൊട്ടക്കുന്ന്, പടിപ്പുരക്കാട്, ആനക്കല്ല്, ചെവിക്കൽകുണ്ട്, മരുതൂർകുണ്ട്, നെല്ലിക്കുന്ന് പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. പല കുടുംബങ്ങളും കുടിവെള്ളം വിലയ്ക്ക് വാങ്ങുന്നുണ്ട്. കാഞ്ഞിരപ്പുഴ ഡാമിൽ നിന്ന് വെള്ളം ലഭിച്ചിരുന്നെങ്കിലും ഡാമിൽ വെള്ളം കുറഞ്ഞതോടെ ആ വഴിയും അടഞ്ഞു.

തടയണയിൽ വെള്ളമെത്തിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കുടിവെള്ളപദ്ധതി ഭാരവാഹികൾ കഴിഞ്ഞദിവസം കളക്ടറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് അടിയന്തരമായി ടാങ്കർലോറിയിൽ കുടിവെള്ളമെത്തിക്കണമെന്ന് പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ കുടിവെള്ളപ്രശ്‌നത്തിന് കാരണം മണൽചാക്ക് നിരത്തിയ തടയണയിലൂടെ വെള്ളം ഒഴുകിപ്പോയതാണെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി സ്ഥിരംതടയണ നിർമിക്കണമെന്നുമാണ് പൊതുജനാവശ്യമെന്ന് കുടിവെള്ളപദ്ധതിയുടെ നടത്തിപ്പു വഹിക്കുന്ന സിദ്ദിഖ്, കെ.പി. ശിവദാസ്, കെ. ഷൗക്കത്തലി എന്നിവർ പറഞ്ഞു.