പാഞ്ചജന്യം അനക്സ് നിർമാണം പുനരാരംഭിക്കുന്നു
Friday, May 10, 2024 12:21 AM IST
ഗുരുവായൂർ: പതിനേഴ് വർഷമായിട്ടും നിർമാണം പൂർത്തീകരിക്കാതെ പാതിവഴിയിലുപേക്ഷിക്കുമെന്ന ഘട്ടത്തിലെത്തിയ ദേവസ്വത്തിന്‍റെ പാഞ്ചജന്യം അനക്സിന്‍റെ നിർമാണം പുനരാരംഭിക്കുന്നു. നിർമാണം ഏറ്റെടുത്ത പുതിയ കമ്പനിയുമായി ദേവസ്വം കരാർ ഒപ്പിട്ടു. കോഴിക്കോട് ആസ്ഥാനമായ മൂപ്പൻസ് ആസ്ടെക് പിഎൽപി എന്ന കമ്പനിയാണ് നിർമാണം ഏറ്റെടുത്തിട്ടുള്ളത്. 21,000 ചതുരശ്ര അടിയിൽ 56 മുറികളും താഴത്തെ നിലയിൽ എട്ട് കടമുറികളുമാണുള്ളത്. 5.53 കോടിയാണ് പുതിയ എസ്റ്റിമേറ്റ് തുക. ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും.

2007ൽ അന്ന് ദേവസ്വം മന്ത്രിയായിരുന്ന ജി. സുധാകരനാണ് പാഞ്ചജന്യം അനക്സിന്‍റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. പാഞ്ചജന്യം റസ്റ്റ് ഹൗസിനോടുചേർന്ന് അഞ്ചു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ നിർമാണം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. മാറിവന്ന ഭരണസമിതികൾ നിർമാണം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഡോ.വി.കെ. വിജയൻ ചെയർമാനായ നിലവിലെ ഭരണസമിതിയാണ് പദ്ധതിക്ക് പുതുജീവൻ നൽകിയത്. ദേവസ്വം മരാമത്ത് വിഭാഗം നടപടിക്രമങ്ങൾ വേഗത്തിലാക്കി. തൃശൂർ എൻജിനീയറിംഗ് കോളജിലെ വിദഗ്ധ സംഘത്തിന്‍റെ നിർദേശങ്ങൾ പാലിച്ച് കെട്ടിടത്തിന്‍റെ ബലക്കുറവ് പരിഹരിക്കുന്നതിനുള്ള കാര്യങ്ങളും നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.