പടിയൂരില്‍ വിദഗ്ധ സംഘമെത്തി; നെല്ലിനു പോളകരിച്ചില്‍
Tuesday, May 7, 2024 1:55 AM IST
പടിയൂര്‍: 42 ഏക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷിനാശത്തിനുപിന്നില്‍ പോളകരിച്ചില്‍ രോഗമാണെന്നു തൃശൂര്‍ കാര്‍ഷികസര്‍വകലാശാലയിലെ വിദഗ്ധര്‍ പറഞ്ഞു. ഇത്രയും വലിയരീതിയില്‍ ആദ്യമായിട്ടാണ് പോളകരിച്ചില്‍ രോഗം കണ്ടെത്തുന്നത്. കാലാവസ്ഥാവ്യതിയാനം പോളകരിച്ചില്‍ രോഗകാരിക്ക് അനുകൂലമായി വന്നതാണ് ഇത്രയും ഗുരുതരമാകാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.

പടിയൂര്‍ തെക്ക് വലിയമേനോന്‍ കോള്‍പ്പാടശേഖരത്തില്‍ കരിഞ്ഞുണങ്ങിയ നെല്‍ക്കതിരുകള്‍ പരിശോധിച്ചശേഷമാണ് കണ്ടെത്തല്‍. കാര്‍ഷിക കോളജിലെ അധ്യാപകരായ ഡോ. സ്മിത രവി, ഡോ. വി.എം. ഹിമ എന്നിവരാണ് പാടശേഖരങ്ങളിലെത്തി പരിശോധന നടത്തിയത്. നെല്‍ച്ചെടിയുടെ കടയ്ക്കല്‍വരെ രോഗം വ്യാപിച്ചിട്ടുണ്ട്. തണ്ടുതുരപ്പന്‍ കീടശല്യവും ഉണ്ട്.

പോളകരിച്ചില്‍ കാരണമാണ് കതിരുകള്‍ ശരിയായി വരാതിരുന്നത്. വന്ന കതിരെല്ലാം പതിരായി. രണ്ടുമൂന്നുതവണ കീടനാശിനികള്‍ തളിച്ചതായി കര്‍ഷകര്‍ പറയുന്നുണ്ടെങ്കിലും രോഗം ആദ്യം കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കില്ലെന്നും അതുകൊണ്ടാണ് ഇത്രയും വ്യാപകമാകാന്‍ കാരണമെന്നും വിദഗ്ധർ പറഞ്ഞു. പത്തേക്കറിനു പുറമേ 28 വര്‍ഷമായി തരിശായി കിടന്നിരുന്ന 32 ഏക്കര്‍ പാടശേഖരത്തില്‍ കര്‍ഷകരെ വീണ്ടും തിരിച്ചുകൊണ്ടുവന്ന് കൃഷിയിറക്കിയതാണ്. നെല്ല് കരിഞ്ഞുണങ്ങിയതോടെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്.

കാലാവസ്ഥാവ്യതിയാന ഇന്‍ഷ്വറന്‍സ് നല്‍കണം

പടിയൂര്‍: പടിയൂരിലെ കര്‍ഷകര്‍ക്ക് കാലാവസ്ഥാവ്യതിയാന ഇന്‍ഷ്വറന്‍സ് ആനുകൂല്യം ഉടന്‍ നല്‍കണമെന്ന് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണസമിതി ആവശ്യപ്പെട്ടു. നെല്ല് കരിഞ്ഞുണങ്ങിയ പടിയൂര്‍ തെക്ക്‌ വലിയ മേനോന്‍ കോള്‍പ്പാടശേഖരം നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. കെ. വിദ്യാസാഗറിന്‍റെ നേതൃത്വത്തില്‍ ടി.വി. വിശ്വംഭരന്‍, സി. പ്രസാദ്, കെ.കെ. അനീഷ്‌കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ച് വിലയിരുത്തി.

സമ്പൂര്‍ണ വിളനാശമുണ്ടായാലേ ഇന്‍ഷ്വറന്‍സ് തുക അനുവദിക്കൂവെന്ന നിലപാട് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഒഴിവാക്കണം. ഏക്കറിന് 50,000 രൂപയിലധികം ചെലവഴിച്ചാണ് 42 ഏക്കറല്‍ കൃഷിയിറക്കിയിരിക്കുന്നത്. ഇതില്‍ 32 ഏക്കറും 28 വര്‍ഷങ്ങള്‍ക്കു ശേഷം ഈ വര്‍ഷം തരിശ്കൃഷിയിറക്കിയതാണ്. തരിശ്കൃഷിയിറക്കാന്‍ മുന്‍കൈയെടുത്തവരുടെ 20 ലക്ഷത്തിലധികം രൂപയാണ് ഇതിലൂടെ നഷ്ടത്തിലായിരിക്കുന്നത്. കൊയ്ത്തുകാശുപോലും കിട്ടാതെ കൊയ്‌തെടുക്കുന്നതിനാല്‍ സംസ്ഥാനസര്‍ക്കാരിന്‍റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

കൃഷിയിറക്കുന്നതിനും വളപ്രയോഗങ്ങള്‍ക്കും മുന്പ് മണ്ണിന്‍റെയും വെള്ളത്തിന്‍റെയും പരിശോധന നടത്തി കര്‍ഷകര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കൃഷിഭവനുകള്‍ തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. പാടശേഖര സമിതി സെക്രട്ടറി പി. രാധാകൃഷ്ണന്‍, പ്രസിഡന്‍റ് പി.കെ. നന്ദികേശന്‍, സെറാഫിന്‍ തുടങ്ങി പത്തിലധികം കര്‍ഷകരും സംഘത്തിലുണ്ടായിരുന്നു.